ഇടയ്ക്കൊക്കെ മാധ്യമങ്ങളിൽ കാണാം, കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്ത വാർത്തകൾ. സാമ്പത്തിക പ്രശ്നമാണു കാരണമെന്നു പൊലീസ് പറഞ്ഞതായി ഒരു വരിയും ഉണ്ടാകും. തരക്കേടില്ലാത്ത ജോലിയും മികച്ച സ്കൂളുകളിൽ മിടുക്കരായി പഠിക്കുന്ന മക്കളും നല്ല നിലയിലുള്ള ബന്ധുക്കളും ഒക്കെയുണ്ടായിട്ടും ഇവരെന്താകും മരണത്തെ പുൽകാൻ തീരുമാനിച്ചത്.? കടക്കെണിയാണു പലരെയും അലട്ടുന്ന പ്രശ്നം. കടം തിരികെ ചോദിക്കുന്നവരുടെ ഭാഷ മാറുകയും വായ്പയെടുത്ത ബാങ്കുകളിൽ നിന്നു ജപ്തി നോട്ടീസ് വരികയും സമൂഹത്തിൽ തന്റെ വിലയിടിഞ്ഞു പോകുന്നു എന്ന തോന്നലുണ്ടാകുകയും മക്കളും ചിലപ്പോൾ അപമാനങ്ങൾക്ക് ഇരയാവുകയും ഒക്കെ ചെയ്യുന്ന ഘട്ടത്തിലാണു പലരും ഇത്തരമൊരു കഠിന തീരുമാനമെടുക്കുക.
വരുമാനം ഉണ്ടെങ്കിലും അതിനനുസരിച്ചു ജീവിതം ക്രമീകരിച്ചില്ലെങ്കിൽ ആരും കട ക്കെണിയിൽ ചെന്നു പെടും. ശരിയായ സാമ്പത്തിക നിയന്ത്രണം ഇല്ലാതെ വരുന്നതാ പ്രധാന കാരണം. കടക്കെണി പേടിച്ചു വായ്പയെടുക്കുകയോ അത്യാവശ്യത്തിനു പോലും പത്തു രൂപ കടം വാങ്ങാതിരിക്കുകയും ചെയ്യുന്നവരുമുണ്ട്. ആവശ്യങ്ങൾ സാധ്യമാക്കിയെടുക്കാൻ വായ്പയെടുക്കുകയും ഇഎംഐ(ഇറ്റഡ് മന്ത്രി ഇൻസ്റ്റോൾ മെന്റ് വഴി അവശ്യസാധനങ്ങൾ വാങ്ങുകയും ക്രഡിറ്റ് കാർഡിലൂടെ വില കൂടിയവ സ്വതമാക്കുകയും ഒക്കെ ഇന്നത്തെ ചുറ്റുപാടുകളിൽ വേണ്ടി വന്നേക്കാം. അവ വരുമാനത്തോടു സന്തുലിതമാകുന്ന വിധം നിയന്ത്രിതമാക്കുക എന്നതാണ് പ്രധാനം. കടം വരാതിരിക്കാനും വന്നാൽ അവ കുറച്ചു കൊണ്ടു വന്നു ജീവിതം സുരക്ഷിതമാക്കാനും വേണ്ട ചില തയാറെടുപ്പുകളെക്കുറിച്ചറിയാം.
കുടുംബത്തിന് വേണം ബജറ്റിങ്
വരവ് വലുതോ ചെറുതോ ആകട്ടെ, കുടുംബത്തിന് തീർച്ചയായും ഒരു ബജറ്റ് ഉണ്ടാകണം. ഒന്നോ അധിലധികമോ വ്യക്തികളുടെ ശമ്പളം, ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്നുള്ള വരുമാനം, വീടുകൾ, കടമുറികൾ പോലുള്ളവ വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനം, കാർഷികാദായങ്ങൾ ഇവയെല്ലാം ചേരുന്നതാണ് ഒരു കുടുംബത്തിന്റെ വരുമാനം.
വരുമാനം എങ്ങനെ ചെലവാക്കണം എന്നതിനൊരു ഫോർമുലയുണ്ട്. 40 - 30 - 20 - 10 എന്നിതിനെ ചുരുക്കിപ്പറയാം. അതായതു വരുമാനത്തിന്റെ 40 ശതമാനം വീട്ടുചെലവിന്. 30 ശതമാനം വായ്പ തിരിച്ചടവുകൾക്ക് 20 ശതമാനം സമ്പാദ്യത്തിന്. 10 ശതമാനം സ്വന്തം ഇഷ്ടങ്ങൾക്ക്.
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ