റഫീക്ക് അഹമ്മദിന്റെ അക്കിക്കാവിലെ വീട്ടിലേക്കു മഴയാണു കൂട്ടു വന്നത്. “രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലത്തെക്കുറിച്ചെഴുതിയ കവിയുടെ വീട്ടിലേക്കു പോകുമ്പോൾ മറ്റാരാണു വഴി കാട്ടേണ്ടത്. കാറിനുള്ളിലും റഫീക്ക് അഹമ്മദ് എഴുതി വച്ച മഴയും പ്രണയവും വിരഹവും നിന്നു പെയ്യുന്നുണ്ട്.
"പ്രണയമില്ലാതെയായ നാൾ,
സകലതും തിരികെ ഏൽപ്പിച്ചു പിൻമടങ്ങുന്നു ഞാൻ...
ജനലരികിൽ നിന്നിളവെയിൽ കൈത്തലം പതിയെ പിൻവലിക്കുന്നതു മാതിരി..
വാക്കുകൾ വന്നു മുറുകെ കെട്ടിപ്പിടിക്കുന്നു. മുള്ളുരഞ്ഞ ഏതോർമയിൽ നിന്നാകാം ഇതെഴുതിയതെന്നു ചോദിച്ചറിയണം. വാക്കിന്റെ കരിംപച്ച നിറമുള്ള ഇലകൾ പടർന്നു നിൽക്കുന്ന വീട്. ഇലത്തണലിൽ ചാരുകസേരയിൽ കവി
"കവിതയിലേക്കുള്ള വെളിച്ചം ഉദിച്ചതിനെക്കുറിച്ചു ചോദിക്കുമ്പോൾ ഓർമച്ചിരിയിൽ മുങ്ങി നിവർന്നു കവി പറഞ്ഞു തുടങ്ങുന്നു. “ഏഴാം ക്ലാസു വരെ അസുഖക്കാരനായിരുന്നു ഞാൻ. ശ്വാസംമുട്ടൽ. എട്ടു മക്കളുള്ള വലിയ കുടുംബം. ഏഴാമത്തെയാളാണു ഞാൻ. ഒറ്റയ്ക്കിരിക്കാനായിരുന്നു അന്നെല്ലാം ശീലിച്ചത്. ഇന്നും ആ ഒറ്റയ്ക്കിരിക്കാണ് ഇഷ്ടം. എത്ര നേരം അങ്ങനെ ഇരുന്നാലും മടുപ്പു തോന്നില്ല.
കുട്ടിക്കാലത്ത് ഇടയ്ക്കിടെ പോയിരുന്നതു പാറേമ്പാടത്തെ ചന്ദു വൈദ്യരുടെ അടുത്തേക്കാണ്. കഷായമണമുള്ള മുറിയും എണ്ണമിനുപ്പുള്ള മേശയുമൊക്കെ ഇന്നും ഓർമയുണ്ട്. അതുകഴിഞ്ഞു ദീനബന്ധു ആശുപത്രി. ബാക്കി കുട്ടികൾ നീന്താൻ കുളത്തിൽ ചാടും. സൈക്കിളോടിക്കാൻ പോകും. ഞാൻ എല്ലാ കളിയുടെയും കരയിലായിരുന്ന് ഇരുന്നത്.
ശ്വാസത്തിന്റെ വില അതു കിട്ടാതാവുമ്പോഴേ അറിയൂ. ശ്വാസമെടുക്കാനാവാതെ ഉറങ്ങാത്ത എത്രയോ രാത്രികൾ. ഉമ്മ കുട്ടിരിക്കും. കുറേക്കഴിഞ്ഞു ക്ഷീണിച്ചു പാവം ഉമ്മയും ഉറങ്ങിപ്പോകും. അങ്ങനെ എല്ലാവരും ഉറങ്ങുന്ന വീട്ടിൽ ജനലഴികൾ പിടിച്ചു പുറത്തേക്കു നോക്കി നിൽക്കുമ്പോൾ നിലാവിന്റെ സൗന്ദര്യമോ കാറ്റിന്റെ വിരലുകളോ ഒന്നും കാണില്ല. പേടി മാത്രമായിരുന്നു ഉള്ളിൽ ഒരു കള്ളൻ വന്നു മുന്നിൽ നിന്നാൽ എന്തു ചെയ്യും എന്നാകും ആലോചന.
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്