നാലാം ക്ലാസുവരെ വീടായിരുന്നു സാറയുടെ സ്കൂൾ. അച്ഛൻ കെ.എം.പോൾ മുണ്ടക്കയത്ത് എസ്റ്റേറ്റിൽ. വീടിനടുത്ത് സ്കൂളൊന്നുമില്ല. ആളൊഴിഞ്ഞ വഴിയിലൂടെ കിലോമീറ്ററു കളോളം നടന്ന് ഒറ്റയ്ക്കു സ്കൂളിലേക്കു വിടാൻ അമ്മയ്ക്കും അച്ഛനും പേടി. അങ്ങനെ വീടിനുള്ളിൽ ചിറകൊതുക്കി ഇരുന്ന മകൾക്ക് അമ്മ തങ്കമ്മ പോൾ കഥയുടെ ആകാശങ്ങൾ തുറന്നിട്ടു. കാരുണ്യം കൊണ്ടു ലോകം കീഴടക്കിയ ഒരുപാടു പേരുടെ കഥകൾ കേട്ടു സാറാ വളർന്നു. ജീവിതത്തിൽ അന്നദാനവും വസ്ത്രദാനവും ഗൃഹദാനവും ചെയ്യണമെന്ന് ആ കഥകളിലൂടെ അമ്മ പറഞ്ഞു കൊടുത്തു.
അപ്പോൾ സാറാ ആലോചിക്കും, ഞാൻ കഴിക്കുന്നതിൽ നിന്ന് ഒരു പങ്ക് ദാനമായി നൽകുന്നുണ്ട്. എന്റെ വസ്ത്രങ്ങളും നൽകുന്നുണ്ട്. പക്ഷേ, ഭവന ദാനമൊക്കെ ചെയ്യാൻ എന്നെക്കൊണ്ട് സാധിക്കുമോ? ആ സംശയത്തിന് അമ്മ ഉത്തരം നൽകി, ആ കാരുണ്യം ചെയ്യണമെന്നു നീ മോഹിച്ചു കൊണ്ടേയിരിക്കൂ, അതിനുള്ള വഴി ദൈവം തുറന്നു തരും.
അമ്മയുടെ വാക്കുകൾ സത്യമായി. സാധാരണ കുടുംബത്തിൽ ജനിച്ച സാറ പിന്നീട് എം.ജി ജോർജ് മുത്തൂറ്റ് എന്ന ബിസിനസ് അതികായന്റെ ഭാര്യയായി, മുപ്പത്തിയെട്ടു വർഷം ഡൽഹിയിലെ സ്കൂളിൽ പ്രിൻസിപ്പലായി. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡയറക്ടറായി. ലോകത്തിൽ ഏറ്റവും സമ്പന്നയായ മലയാളി വനിത എന്ന നേട്ടവുമായി ഫോബ്സ് പട്ടികയിലിടം നേടിയ ആദ്യ മലയാളി വനിതയായി.
“അമ്മ പറഞ്ഞ ആ മൂന്നുകാര്യങ്ങൾ മറന്നിട്ടില്ല. അതു കൊണ്ടു തന്നെ പണം എന്നെ മോഹിപ്പിച്ചിട്ടേയില്ല. ഫോബ്സ് പട്ടികയിൽ ഇടം നേടി എന്നത് ഒരുപാടു സന്തോഷവും അഭിമാനവുമുണ്ട്. അതു മുത്തൂറ്റ് ഗ്രൂപ്പിന് കിട്ടിയ അംഗീകാരമാണ്. ഞാൻ അതിനു നിമിത്തമായെന്നു മാത്രം.
ഫോബ്സ് പട്ടികയിൽ ഇടം നേടിയ ആദ്യ മലയാളി വനിത മനസ്സിലേക്കു വരുന്ന മുഖം ആരുടേതാണ്?
ഒരു സംശയവുമില്ല, ആദ്യം ഓർക്കുന്നതു ഭർത്താവ് എം.ജി ജോർജ് മുത്തൂറ്റിന്റെ മുഖം തന്നെയാണ്. അത്രയും ലളിതമായി ജീവിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതു പോലെ ജോലിയെ ഒരുപാടു സ്നേഹിക്കുന്ന, അധ്വാനിക്കാൻ ഒരു മടിയുമില്ലാത്ത ആൾ. ഓരോ പുതിയ പ്രോജക്ട്ൾക്കും വേണ്ടി സമയം നോക്കാതെ വർക്ക് ചെയ്യുന്ന തു കണ്ടിട്ടുണ്ട്. ഓഫിസിൽ നിന്നു കൃത്യസമയത്തിറങ്ങിയ ഒരു ദിവസം പോലും ഉണ്ടെന്നു തോന്നുന്നില്ല.
Diese Geschichte stammt aus der June 22, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 22, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ