കണ്ണാ ... ഓർമയുണ്ടോ ഈ മുഖം
Vanitha|July 20, 2024
കൊച്ചി രജനികാന്ത് ' സുധാകരപ്രഭുവും 'അരൂർ സുരേഷ് ഗോപിയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ
ബിൻഷാ മുഹമ്മദ്
കണ്ണാ ... ഓർമയുണ്ടോ ഈ മുഖം

കായൽക്കാറ്റിൽ മഴയുടെ തണുപ്പുണ്ട്. ഫോർട്ടുകൊച്ചിയിലെ ചായക്കടയിൽ നിന്നിറങ്ങി വന്ന ആളെ കണ്ടപ്പോൾ ഒന്നു ഞെട്ടി. "നീങ്ക അപ്പടിയേ നമ്മ തലൈവർ മാതിരി' കൂട്ടത്തിൽ തമിഴ്നാട്ടുകാരനായ ഒരാളുടെ കമന്റ്, "കൊച്ചി രജനികാന്ത് എന്നറിയപ്പെടുന്ന സുധാകര പ്രഭുവിന്റെ ചായക്കടയുടെ മുന്നിൽ അപ്പോൾ ഒരു കാർ എത്തി. ഡോർ തുറന്ന് അയാൾ മെല്ലെ പുറത്തേക്കിറങ്ങി. കൂളിങ് ഗ്ലാസ്, കറുത്ത കുർത്ത, പളപളാ മിന്നുന്ന കരമുണ്ട്. അരൂരിന്റെ സുരേഷ് ഗോപി, ജയചന്ദ്രൻ. അതോടെ കണ്ടുനിന്നവരുടെ ആവേശം മീറ്റർ ചായ പോലെ പതഞ്ഞുപൊന്തി.

"രജനികാന്തിന്റെ ചായക്കടയിൽ സുരേഷ് ഗോപിയോ?' വനിത ഒരുക്കിയ ഈ കൂടിക്കാഴ്ചയെ ഒറ്റവരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ, അതിനും അപ്പുറമുണ്ട് അവർക്കിരുവർക്കും പങ്കുവയ്ക്കാനുള്ള വിശേഷങ്ങൾ. താരങ്ങളുമായുള്ള രൂപസാദൃശ്യമൊഴിച്ചാൽ ഇവരുടെ ജീവിതങ്ങൾക്കു സിനിമയുടേതു പോലുള്ള വെള്ളിവെളിച്ചമില്ല. കട ഭാര്യ സുധയെ ഏൽപ്പിച്ച് തലൈവർ സ്റ്റൈൽ വേഷത്തിൽ സുധാ കരപ്രഭു യൂബർ ഡ്രൈവറായ അരൂർക്കാരൻ ജയചന്ദ്രനൊപ്പം നടക്കാനിറങ്ങി.

തലൈവർ മീറ്റ്സ് ആക്ഷൻ കിങ്

സുധാകര പ്രഭു: ബസ് കണ്ടക്ടറായിരുന്ന ശിവാജി റാവു ഗെയ്ക്വാദ് രജനികാന്തായി മാറിയ കഥ എല്ലാവർക്കുമറിയാമല്ലോ. അത്തരം മാജിക്കൽ ട്വിസ്റ്റ് ഒന്നും എന്റെ ജീവിതത്തിലില്ല. വയസ്സാംകാലത്ത് സംഭവിച്ച നിയോഗമാണ് ഈ തലൈവർ വിളിയും സൂപ്പർ സ്റ്റാർ വേഷവും.

ജയചന്ദ്രൻ: മൂന്നു വർഷം മുൻപുള്ള സുധാകര പ്രഭുവിനെ ആരെങ്കിലും അറിയുമായിരുന്നോ ചേട്ടാ. എന്റെ കാര്യവും വ്യത്യസ്തമല്ല. അരൂരിൽ നിന്നു കൊച്ചി വരെ സൈക്കിൾ ചവിട്ടി വന്ന് സുരേഷ് ഗോപി പടങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുള്ളതാണ് എന്റെ സിനിമാബന്ധം അദ്ദേഹത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടും കൂടിയില്ല. പണ്ടു ബംഗാളി എന്നു വിളിച്ചിരുന്നവർ ഇപ്പോൾ സുരേഷ് ഗോപിയെപ്പോലെ എന്നു പറയുന്നതു കേൾക്കുന്നത് തന്നെ രസം.

സുധാകര പ്രഭു: എന്താണ് ജയന്റെ ബംഗാളി ബന്ധം? ജയചന്ദ്രൻ: അച്ഛൻ രാമചന്ദ്രനു ബംഗാളിലെ കോൾ ഇന്ത്യ എന്ന കൽക്കരി കമ്പനിയിലായിരുന്നു ജോലി. അമ്മ സരസ്വതിയമ്മ.

ബംഗാളിൽ ജോലി ചെയ്യുന്നയാളുടെ മകൻ ബംഗാളി. അന്നൊക്കെ ബംഗാളികളും ബംഗാളിൽ പോയവരും നാട്ടിൽ കുറവല്ലേ. ഞാൻ ജനിച്ചു മൂന്നാലു മാസം കഴിഞ്ഞപ്പോഴേക്കും ബംഗാളി ബന്ധം ഉപേക്ഷിച്ച് അരൂരിലെ അമ്മ വീട്ടിലേക്ക് എത്തി.

Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 Minuten  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 Minuten  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 Minuten  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 Minuten  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 Minuten  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 Minuten  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 Minuten  |
August 31, 2024