നല്ല ഉണ്ണിയപ്പമാണ്. ചെറുപ്പം തൊട്ടേ കഴിക്കുന്നതാണ്, കാരണം, ഇതിന്റെ തൊട്ടടുത്താണ് അച്ഛന്റെ വീട്...' ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ പ്രശസ്തമായ ഉണ്ണിയപ്പത്തെക്കുറിച്ചു രാഹുൽ പറയുകയാണ്. "ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫൂഡ് വ്ലോഗിൾ തെളിഞ്ഞ ചിരിയോടെ നിറഞ്ഞ പോസീറ്റീവ് ഫീലോടെ ഓരോ വിഭവവും രാഹുൽ എൻ.കുട്ടി പരിചയപ്പെടുത്തുന്നത് ആരും കൊതിയോടെ കേട്ടിരുന്നു പോകും.
ആറു മാസം മുൻപൊരു വെള്ളിയാഴ്ചയാണ് ഉണ്ണിയപ്പത്തിന്റെ വീഡിയോ ഈറ്റ് കൊച്ചി ഈറ്റ് സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്തത്. ശനിയാഴ്ച രാവിലെ സുഹൃത്തുക്കളും ആരാധകരും കേൾക്കുന്നത് രാഹുലിന്റെ മരണവാർത്തയാണ്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉള്ള, സാമ്പത്തികമായോ, കുടുംബപരമായോ യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ചെറുപ്പക്കാരൻ എന്തുകൊണ്ടാകും “മതി എനിക്കീ ജീവിതം' എന്നുറപ്പിച്ച് മരണത്തിന്റെ വാതിൽ സ്വയം തുറന്നത്?
പരീക്ഷയിൽ ഉദ്ദേശിച്ച വിജയം ലഭിക്കാതെ പോയതിന്റെ വിഷമമാണു കണ്ണൂർ സ്വദേശിനി ആർദ്ര സിരോഷിനെ മരണത്തിലേക്കു നയിച്ചത്. പത്താം ക്ലാസ് പരീക്ഷയിൽ ഒൻപത് എ പ്ലസും ഒരു എ ഗ്രേഡും ആണ് ആർദ്ര നേടിയത്. ഉറ്റസുഹൃത്തുക്കൾക്കെല്ലാം മുഴുവൻ എ പ്ലസ് കിട്ടിയതിന്റെ വിഷമം അവളെ അലട്ടിയിരുന്നു.
ടിവിയുടെ റിമോട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട് ഏഴാം ക്ലാസ് വിദ്യാർഥി ആദിത്യൻ ആത്മഹത്യ ചെയ്തതു കായംകുളത്തിനടുത്ത് കണ്ടല്ലൂരിലാണ്. സീരിയൽ സിനിമ നടിമാരായ അപർണ നായർ, രഞ്ജുഷ, ഡോക്ടർമാരായ ഷഹ്നാ, അഭിരാമി, ബ്ലോഗർ റിഫ മെഹ്നു തുടങ്ങി പ്രശസ്തരായ ഒട്ടേറെ ചെറുപ്പക്കാർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തി.
എന്തു കൊണ്ട് ചെറുപ്പക്കാർ?
കാര്യകാരണങ്ങൾ മറ്റുള്ളവരുടെ ഭാവനയ്ക്കു വിട്ടുതന്നു കൊണ്ടു ദിനംപ്രതി അനേകംപേർ കേരളത്തിൽ സ്വയം മരണത്തെ പുൽകുന്നു. ചിരിച്ചുല്ലസിക്കേണ്ട കൗമാരത്തിലും പ്രതിസന്ധികളെ കരുത്തോടെ നേരിടേണ്ട ചെറുപ്പക്കാരിലും ആത്മഹത്യ കൂടുന്നതാണ് ഏറ്റവും സങ്കടം.
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 20, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം