ഇരുപത്തിരണ്ടു വർഷം മുൻപു കോട്ടയത്തെ കൈപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഇംഗ്ലണ്ടിലേക്കു വിമാനം കയറുമ്പോൾ വിദേശ ജോലി സ്വപ്നം കാണുന്ന ഏതൊരു മലയാളിയും കൊതിക്കുന്നതു മാത്രമാണു സോജൻ ജോസഫിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായ ജോലി, മെച്ചപ്പെട്ട ശമ്പളം, സ്നേഹം നിറഞ്ഞ കുടുംബം, ഉയർന്ന ജീവിത സാഹചര്യം... പക്ഷേ, കൈപ്പുഴ'യിൽ നിന്നുള്ള കാലത്തിന്റെ ഒഴു ക്ക് സോജനെ എത്തിച്ചത് കുടിയേറ്റക്കാർക്കു സ്വപ്നം കാണാൻ കഴിയുന്നതിനുപ്പുറം, ഇന്ത്യയെ അടിച്ചമർത്തി ഭരിച്ച ഇംഗ്ലിഷ് ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ ബ്രിട്ടിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പദവിയിലാണിന്നു 49കാരനായ സോജൻ ജോസഫ്. വിൻസ്റ്റൺ ചർച്ചിലിന്റെയും മാർഗരറ്റ് താച്ചറിന്റെയും ടോണി ബ്ലെയറിന്റെയും ഋഷി സുനകിന്റെയും പ്രസംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച പാർലമെന്റിൽ ഒരു മലയാളി ശബ്ദം ആദ്യമായി മുഴങ്ങും. ആഷ്ഫോർഡിൽ നിന്നുള്ള എംപിയായി സോജൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വഴിമാറിയതു നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ്.
സത്യപ്രതിജ്ഞ ചെയ്തു മടങ്ങിയെത്തിയതേയുള്ളൂ സോജൻ. തിരക്കുകൾക്കിടയിൽ ആഷ്ഫോർഡിലെ വീട്ടിൽ 'വനിത'യോടു സംസാരിക്കാനിരിക്കുമ്പോൾ ഭാര്യ ബ്രൈറ്റയും ഒപ്പമുണ്ട്. മക്കൾ മൂന്നുപേരും യു എസിലെ അവധി കഴിഞ്ഞു മടങ്ങിയെത്തിയതേ ഉള്ളൂ.
തിരഞ്ഞെടുപ്പിന്റെ ചൂട് മക്കൾക്കു മിസ് ആയല്ലോ?
വളരെ നേരത്തേ പ്ലാൻ ചെയ്ത ഈ യാത്രയ്ക്കായി കുടുംബസമേതം യുഎസിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പെട്ടെന്നാണു പ്രധാനമന്ത്രി ഋഷി സുനക്പാ ർലമെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ മക്കൾ പോയിട്ടു വരട്ടെ എന്നു തീരുമാനിച്ചു. തനിച്ചു പോയി വരാമെന്ന് അവരും പറഞ്ഞു.
നമ്മുടെ നാട്ടിലെ പോലെയല്ല ഇവിടത്തെ തിരഞ്ഞടുപ്പും പ്രചാരണവും. പോസ്റ്ററും മൈക്ക് അനൗൺസ്മെനും ഒന്നുമില്ല. പക്ഷേ, ആവേശത്തിന് ഒട്ടും കുറവില്ല. ലീഫ്ലൈറ്റുകളുമായി വീടുവീടാന്തരം കയറി ഇറങ്ങുന്നതാണു പ്രധാന രീതി. ഞങ്ങൾ രണ്ടുമൂന്നു സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി വോട്ടർമാരുമായി സംസാരിക്കും. നഴ്സായ ഭാര്യ ബ്രെറ്റയായിരുന്നു ക്യാംപയിനു നേതൃത്വം നൽകിയത്. പ്രചാരണ വിഷയങ്ങളെല്ലാം നിശ്ചയിക്കുന്നതു ലേബർ പാർട്ടി നേതൃത്വമാണ്.
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം