ഇതു ശരിക്കും കല്യാണമാണോ? അതോ തൊട്ടുപിന്നാലെ സിനിമാ അനൗൺസ്മെന്റ് വരുമോ? സന അൽത്താഫിന്റെയും ഹക്കിം ഷാജഹാന്റെയും വിവാഹചിത്രങ്ങൾ ഒരു ദിവസം പെട്ടെന്നു സോഷ്യൽ മീഡിയയിൽ വന്നപ്പോൾ ഉയർന്ന സംശയങ്ങളിൽ ചിലതു മാത്രമാണിത്. കൺഫ്യൂഷനിൽ നിന്നു പുതിയ കഥകളുടെ ആവി പറക്കും മുൻപേ വിവാഹവാർത്തയുമായി ഇരുവരുമെത്തി.
ഫ്രണ്ട്സ്, ഇത് റീലല്ല, റിയലാണ്. സിനിമാക്കഥ പോലെ ട്വിസ്റ്റും ടേണുമുള്ള പ്രണയകഥ പങ്കുവയ്ക്കുന്നു മലയാളത്തിന്റെ പ്രിയ യുവതാരങ്ങൾ.
വിവാഹം എന്തേ റജിസ്ട്രാർ ഓഫിസിലായി ?
സന ഞങ്ങളെ സംബന്ധിച്ചു പണ്ടേ മനസ്സിലുള്ള സങ്കൽപമായിരുന്നു ഇത്. കല്യാണ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പിന്നാലെ ഉപ്പയ്ക്ക് കുറേ കോളുകൾ വന്നു, പലർക്കും അറിയേണ്ടത് ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചതാണോ എന്നാണ്.
ഹക്കിം എന്റെ വീട്ടിലും പലരും വിളിച്ചു ചോദിച്ചു. എന്താ സംഭവിച്ചതെന്ന്. വീട്ടുകാർ സമ്മതിച്ചതാണെങ്കിൽ കല്യാണം റജിസ്ട്രാർ ഓഫിസിൽ നടത്തിയത് എന്തിനെന്നാണു പലരും ചിന്തിച്ചത്. ഞങ്ങൾ പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവെന്നും അധികമാർക്കും അറിയുമായിരുന്നില്ല.
വിവാഹദിവസം തന്നെയല്ലേ പുതിയ വീട്ടിലേക്ക് മാറിയതും ഹക്കിം വിവാഹ ദിവസം തന്നെയാണ് പുതിയ ഫ്ലാറ്റിലേക്കു താമസം മാറിയതും. രാവിലെ ഒന്നിച്ചു പോയി രണ്ടാളുടെയും അച്ഛനമ്മമാരെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് കാക്കനാട് സബ്റജിസ്ട്രാർ ഓഫിസിലെത്തി വിവാഹം. തിരിച്ചു വരും വഴി റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. പിന്നെ, പുതിയ വീട്ടിലെത്തി പാലുകാച്ചി. അപ്പോഴേക്കും രണ്ടുവീട്ടുകാരും എത്തി. വിശേഷം പറഞ്ഞ്, മധുരം കഴിച്ച്, ഞങ്ങളെ അവിടെയാക്കി കുടുംബക്കാർ മടങ്ങി.
സന : ഹക്കിയുടെ അനിയനും എന്റെ കസിനും ഒരു സുഹൃത്തും ക്യാമറാമാനും മാത്രമാണു ചടങ്ങിൽ പങ്കെടുത്തത്. അവരാണു സാക്ഷികളായി ഒപ്പിട്ടതും. ആ നിമിഷങ്ങളുടെ വിഡിയോ വേണമെന്നുമുണ്ടായിരുന്നു. അതിൽ നിന്നു സ്ക്രീൻ ഷോട്ട് എടുത്താണു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കല്യാണം ലളിതമാക്കിയതു വാർത്തയാക്കുക എന്ന ഉദ്ദേശത്തോടെയല്ല. അതുകൊണ്ടാണു വിവാഹശേഷം ഇതു വരെ ഒന്നും സംസാരിക്കാതിരുന്നതും. അതിനെ ജാഡയായി കാണേണ്ടതില്ല.
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 03, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ
ഞാൻ എന്റെ കാഴ്ചക്കാരി
“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം