റിയൽ ലൈഫ് സിനിമകൾ ഓസ്കറിലും മറ്റും അവാർഡുകൾ നേടിത്തുടങ്ങിയിട്ടു കുറച്ചു വർഷമേ ആയുള്ളൂ. എന്നാൽ കരിയറിലെ 20 വർഷം കൊണ്ടു റിയൽ ലൈഫ് സ്റ്റോറികൾ മാത്രം സിനിമയാക്കിയ ഒരു സംവിധായികയുണ്ട് അങ്ങു മുംബൈയിൽ. ആലപ്പുഴയുടെ സ്വന്തം മിറിയം ചാണ്ടി മേനാച്ചേരി. ഈ വർഷം ദേശീയ പുരസ്കാരം നേടിയ "ഫ്രം ദി ഷാഡോസും', ബാഫ്ത ബക പുരസ്കാരം നേടിയ "ദി പേഡ്സ് ബും അടക്കം മിറിയത്തിന്റെ സിനിമകളെല്ലാം അന്തർദേശീയ ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയുടെ വഴിയിലേക്കിറങ്ങിയ കഥ പറയുമ്പോൾ മിറിയത്തിനൊപ്പം നാടും കുട്ടിക്കാലവും കൂട്ടുകൂടും. “കാഞ്ഞിരപ്പള്ളിയാണു സ്വദേശമെങ്കിലും അച്ഛന്റെ തറവാട് ആലപ്പുഴയിലാണ്. വേനലവധിക്കു കുട്ടികളെല്ലാം ഒത്തുകൂടും. മീൻപിടുത്തമാണു മെയിൻ. കസിൻസിനിടയിലെ ഏക പെൺകുട്ടിയായിരുന്നു ഞാൻ. '' മിറിയം സംസാരിച്ചു തുടങ്ങി.
ആലപ്പുഴയിൽ നിന്നെങ്ങനെ ബെംഗളൂരുവിലെത്തി
അച്ഛൻ ചാണ്ടി മാത്യു ജനിച്ചതും വളർന്നതും ആലപ്പുഴയിലാണ്. ചെന്നൈ ഐഐടിയിലെയും അഹമ്മദാബാദ് ഐഐഎമ്മിലെയും പഠനശേഷം കുടുംബ ബിസിനസ് നോക്കിനടത്തുകയായിരുന്നു അച്ഛൻ. ഡ്യൂറോഫ്ലക്സ് മെത്തകളുടെയും യുണിസൺ ടെക്നോളജീസിന്റെയും തലപ്പത്ത് അച്ഛനായിരുന്നു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നു സ്വർണമെഡലോടെ ലിറ്ററേച്ചർ പാസ്സായ അമ്മ ആനി ചാണ്ടി 20 വർഷം ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ അധ്യാപികയായിരുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പഠനവിഭാഗം അവിടെ സ്ഥാപിച്ചത് അമ്മയാണ്.
ബെംഗളൂരുവിലെ സോഫിയ ഹൈസ്കൂളിലാണു ഞാൻ പഠിച്ചത്. മൗണ്ട് കാർമൽ കോളജിൽ പ്രീ യൂണിവേഴ്സിറ്റി. ചെന്നൈ സ്റ്റെല്ല മാരീസിൽ ബോട്ടണി ബിരുദത്തിനു ശേഷം തിരിച്ചറിഞ്ഞു, ഇതല്ല എന്റെ വഴിയെന്ന്.
ബിസിനസ് വിട്ടു സിനിമയിലെത്തിയത് എങ്ങനെ ? ബെംഗളൂരുവിലെ വീട്ടിൽ വച്ചു ചെമ്മീൻ സിനിമയുടെ ഓഡിയോ ട്രാക്ക് കേട്ടത് ഇപ്പോഴും നല്ല ഓർമയുണ്ട്. ലോകസിനിമകളുടെ കസറ്റുകൾ വരെ വിസിആറിൽ കാണുമായിരുന്നു. ദൂരദർശനിൽ ഞായറാഴ്ചകളിൽ വരുന്ന മലയാളം സിനിമകളാണ് പിന്നെയുള്ളത്. ആ കാലത്തു "പിറവി' സിനിമ ടിവിയിൽ കണ്ടു. നിയോ റിയലിസവും ഹ്യൂമനിസ്റ്റ് രീതികളും മനസ്സിൽ പതിഞ്ഞെങ്കിലും സിനിമയോ ടുള്ള എന്റെ ഇഷ്ടം വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി.
Diese Geschichte stammt aus der August 31, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 31, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
"കാണാൻ കൊതിച്ച പാട്ടുകൾ
വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...