തെളിവെയിൽ പരന്നൊരു വൈകുന്നേരം. ബാബുക്കയുടെ പാട്ടും മൂളി മിഠായിത്തെരുവിലൂടെ നടക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടത്. ബേപ്പൂർ സുൽത്താന്റെ ഒപ്പമുള്ളത് ഏണസ്റ്റ് ഹെമിങ് വേയാണ്.
കടപ്പുറത്തേക്കു ചെന്നപ്പോഴോ, ചക്രവാളത്തിലേക്കു മിഴികളയച്ചിരുന്നു സൊറ പറയുന്നു, എൻ.പി. മുഹമ്മദും ലിയോ ടോൾസ്റ്റോയിയും അല്പമകലെ എസ്.കെ. പൊറ്റെക്കാട്ടിനൊപ്പം നിൽക്കുന്നതാരാണ്? ദസ്തയേവ്സ്കിയും കാഫ്കയും ഏതൊരു കോഴിക്കോടൻ സാഹിത്യ സ്നേഹിയും കാണാൻ കൊതിക്കുന്നൊരു കിനാവാണ് ഈ പറഞ്ഞതെല്ലാം ആ സുന്ദരസങ്കൽപമാണ് ഇപ്പോൾ സത്യമായിരിക്കുന്നത്. 2024 ജൂലൈ രണ്ട് രാത്രി പോർച്ചുഗലിലെ ബാഗാ നഗരത്തിൽ നടന്ന സമ്മേളനത്തിൽ യുനെസ്കോ ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോടിനെ സ്വാഗതം ചെയ്തു. ഹൽവയുടെ മധുരവും ബിരിയാണിയുടെ രുചിയും പാട്ടിന്റെയും കഥകളുടെയും നൈർമല്യവുമുള്ള നാടാണു കോഴിക്കോട് അക്ഷര മേഖലയിൽ നൂറ്റാണ്ടുകളായി ആ ദേശം കെട്ടിപ്പടുത്ത മികവിനുള്ള അംഗീകാരമാണിത്. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പും കോഴിക്കോടിന്റെ സഹൃദയ സമൂഹവും ഒരേ മനസ്സോടെ നടത്തിയ ശ്രമങ്ങളുടെ മൂന്നു വർഷങ്ങളുണ്ട്, ഈ നേട്ടത്തിനു പിന്നിൽ.
അപ്പു നെടുങ്ങാടിയും കുട്ടികൃഷ്ണ മാരാരും സയനും ഉറൂബും എസ്.കെ. പൊറ്റെക്കാട്ടും എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും യു.എ.ഖാദറും സുകുമാർ അഴീക്കോടും പി. വൽസലയും കെ.ടി. മുഹമ്മദും ഉൾപ്പെടുന്ന ഇതിഹാസങ്ങൾ മുതൽ പുതുതലമുറക്കാർ വരെ ഈ മണ്ണിൽ കാലുറപ്പിച്ചാണ് മലയാള സാഹിത്യത്തിനു ഊടും പാവും നെയ്തത്. ആ പാരമ്പര്യത്തിലേക്കാണ് ഈ രാജ്യാന്തര അംഗീകാരത്തിന്റെ തിളക്കം കൂടി ചേരുന്നത്.
യുനെസ്കോ അംഗീകാരം തേടിയെത്തുന്നത് ഇപ്പോഴാണെങ്കിലും എത്രയോ കാലമായി സാഹിത്യ നഗരം' എന്നാണല്ലോ നമ്മളോരോരുത്തരും കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാലറിയാം, കലയിലും സാഹിത്യത്തിലും വിദേശ ബന്ധങ്ങ ളിലും സാമൂഹിക - സാംസ്കാരിക മേഖലയിലുമൊക്കെയുള്ള ഈ നഗരത്തിന്റെ യശസ്സ്. ഞാൻ മേയറായിരിക്കെ ഈ പദവി തേടിയെത്തി എന്നതിൽ സന്തോഷം, അതിലേറെ അഭിമാനം''- മാനാഞ്ചിറയിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയ്ക്കു താഴെ, പുലരിയുടെ തിളക്കം പടർന്നമരച്ചോട്ടിലിരുന്നു മേയർ ബീന ഫിലിപ്പ് ആ നേട്ടത്തിലേക്കുള്ള യാത്രാവിശേഷങ്ങൾ പറഞ്ഞു തുടങ്ങിയതിങ്ങനെ.
ലോകം കോഴിക്കോട്ടേക്ക്
Diese Geschichte stammt aus der September 28, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 28, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്