ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂ ചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട് ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം.
"ആരാ വരൻ? '
" “അയ്യോ... എന്റെ കല്യാണമൊന്നുമായില്ല
അപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞതോ? നവംബറിൽ കല്യാണം എന്ന്?
“അതു വെറുതെ രസത്തിനു പറഞ്ഞതാ. കല്യാണം എന്തായാലും ഉടനേയില്ല. ആകുമ്പോൾ എല്ലാവരേയും ഞാൻ തന്നെ അറിയിക്കും'' സ്വതസിദ്ധമായ ശൈലിയിൽ, ചിരിയോടെ അനുമോൾ പറഞ്ഞു. തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിലിരുന്നു മിനി സ്ക്രീനിലെ പ്രിയനായികയോടു സംസാരിച്ചു തുടങ്ങിയതു വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചാണ്.
പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ?
നല്ല മനുഷ്യനായിരിക്കണം. എന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും പിണക്കങ്ങളുമെല്ലാം അയാളുടേതു കൂടി ആകണം. തിരിച്ചും അങ്ങനെ ആയിരിക്കും. ഭർത്താവ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട് ഫോർ ലൈഫ് ആണ് എനിക്കിഷ്ടം.
സ്ത്രീധനം വേണമെന്നു പറയുന്ന വ്യക്തിയേയോ കുടുംബത്തേയോ അംഗീകരിക്കാനാവില്ല. വിവാഹാലോചന വരുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയും. പൂർണമായി ചേർന്നു നിൽക്കാൻ പറ്റുമെന്നു തോന്നിയാൽ മാത്രം മുന്നോട്ടു പോയാൽ മതിയല്ലോ. എന്നെ സംബന്ധിച്ച് വിവാഹം എന്നത് ലൈഫ് ടൈം പ്രോമിസ് ആണ്. അങ്ങനെയൊരു ജീവിതം തന്നെ കിട്ടണേ എന്നാണു പ്രാർഥന.
ഇത്രയും സ്വപ്നം കാണുന്ന ആൾ വിവാഹ ആഘോ ഷങ്ങളും പ്ലാൻ ചെയ്തിട്ടുണ്ടാകുമല്ലോ?
കല്യാണം കളറാക്കണം എന്നായിരുന്നു കുറച്ചുകാലം മുൻപ് വരെ. ഹൽദി, മെഹന്ദി, സംഗീത് അങ്ങനെയൊരു ആഘോഷമായിരുന്നു മനസ്സിൽ. പക്വത വന്നതു കൊണ്ടാണോ എന്നറിയില്ല. ആഡംബര വിവാഹം വേണ്ടെന്നാണ് ഇപ്പോഴത്തെ തോന്നൽ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അമ്പലത്തിൽ താലികെട്ട്. വിവാഹശേഷം എല്ലാവർക്കുമായി ചെറിയ വിരുന്ന്. അത്രയും മതി.
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ