ഈ സംഭവം നടന്നതു കൊല്ലത്താണ്. സഹപ്രവർത്തകനെതിരായ നടപടിക്കു പിന്നിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് അനീഷ്യ എന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ ഒരു കൂട്ടം ഉദ്യോഗസ്ഥർ അധിക്ഷേപിക്കുന്നു. അതിൽ മനംനൊന്ത് അനീഷ്യ സുഹൃത്തിന് അയച്ച സന്ദേശം ഇങ്ങനെ. “ഞാൻ എന്തു തെറ്റു ചെയ്തിട്ടാണ് ? എനിക്കു ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാക്കുന്നത്. ഭയങ്കരമായ മാനസികസമ്മർദമാണ് അനുഭവിക്കുന്നത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, എന്റെ ജോലി കൃ ത്യമായി ചെയ്തു. ലീവെടുക്കാതെ കോടതിയിൽ നിന്നു മുങ്ങാൻ സഹായം ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ സ്ത്രീ എന്ന പരിഗണന പോലും നൽകാതെ പരസ്യമായി അപമാനിച്ചപ്പോൾ മരിച്ചു കളയാൻ വരെ തോന്നി. എല്ലാം എന്റെ കൈയിൽ നിന്നുപോയി. സോറി. സത്യത്തിനും നീതിക്കും ഒരു വിലയുമില്ലാത്ത ഈ നശിച്ച ലോകത്ത് എന്തിനാ ജീവിക്കുന്നത് ?' പിന്നെ കേട്ടത് അനീഷ്യ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ്.
ഈ സമ്മർദങ്ങളോടു "കടക്ക് പുറത്ത്' എന്നു പറയാനാകാത്ത സാഹചര്യമാണു മിക്കവർക്കും. എല്ലാം സഹിച്ച് ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോഴേ ചുറ്റുമുള്ളവർ പോലും സംഗതി തിരിച്ചറിയൂ. സമ്മർദം ഇല്ലാത്ത ജോലികളൊന്നുമില്ല. അതുകൊണ്ടു സമ്മർദം നേരിടാൻ വഴികൾ കണ്ടുവയ്ക്കണം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവത്തിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ കേൾക്കാം.
എഴുതാം, സമ്മർദം 1,2,3
സമ്മർദത്തിനു പിടികൊടുക്കുന്ന സമയത്തു കൂടുതൽ ഭക്ഷണം കഴിക്കുന്നതായിരുന്നു കണ്ണൂർ മാടായി കോളജിലെ അധ്യാപികയായ സി.എച്ച്. മുബീനയുടെ ശീലം, പ്രത്യേകിച്ചും മധുരമുള്ളവ. ഇപ്പോൾ അത് ഒഴിവാക്കിയെന്നു മുബീന സണ്ടാക്കുന്ന കാരണങ്ങൾ എന്താണന്നു നമ്പരിട്ട് ഒരു പേപ്പറിൽ എഴുതുന്നതാണ് ഇപ്പോഴത്തെ രീതി. ഓരോന്നിനും എന്താണു പരി ഹാരമെന്നു വെവ്വേറേ ചിന്തിക്കും. എല്ലാം കഴിഞ്ഞ് ആ പേപ്പർ കീറി പറത്തുന്നതോടെ മനസ്സ് ഫ്രീ ആകുമെന്നു മുബീന പറയുമ്പോൾ സഹപ്രവർത്തകരായ ഡോ. കെ. വി. സിന്ധുവും ഡോ. ജനിമോളും ഡോ. രമ്യയും ഡോ. സ്വപ്ന ആന്റണിയും ശരിവയ്ക്കുന്നു.
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇവർ എന്റെ തണൽ
ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം
ഹിമാലയം എന്റെ മേൽവിലാസം
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
കണ്ണാടിയിലെ കഥാപാത്രങ്ങൾ
സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു
രാ രാ ....സരസ്ക്ക് ....രാ രാ
ചന്ദ്രമുഖിയിലെ രാരാ എന്ന പാട്ടിലൂടെ തമിഴ്മക്കളുടെ പ്രിയ പാട്ടുകാരിയായി മലയാളിയായ ബിന്നി കൃഷ്ണകുമാർ
LOVE IS LIKE A Butterfly
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
സാ മാം പാതു സരസ്വതി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലുള്ള ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിശേഷങ്ങൾ
എന്റെ എംടി
ഗാഢമൗനത്തിന്റെ ഏകാഗ്രതയിൽ ജീവിക്കുന്ന എംടിയും നിറയെ വർത്തമാനം പറയുന്ന കലാമണ്ഡലം സരസ്വതി ടീച്ചറും ഒന്നിച്ചുള്ള യാത്രയിൽ
ജോലിയിലെ സമ്മർദം ഞങ്ങൾക്കില്ല
സമ്മർദമില്ലാത്ത ജോലിയില്ല. അതിൽ നിന്നു പുറത്തു കടക്കാൻ വഴികൾ കണ്ടെത്തണം എന്നു മാത്രം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവങ്ങളിൽ നിന്നു പറഞ്ഞു തരുന്ന പാഠങ്ങൾ