മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും

മനുഷ്യൻ സസ്യഭുക്കാണെന്നു വാദിക്കുന്നവരാണ് കൂടുതലും. എന്നാൽ, ശരീരശാസ്ത്രപ്രകാരം മനുഷ്യൻ മിശ്രഭുക്കാണെന്നു മനസ്സിലാക്കാൻ കഴിയും. കാരണം, മൃഗങ്ങളെയും മറ്റും വേട്ടയാടി ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും സസ്യങ്ങൾ മാത്രം തിന്നു ജീവിക്കു സസ്യഭുക്കുകളുടെയും ശരീരഘടനയുടെ ഇടയ്ക്കാണ് മനുഷ്യന്റെ ശരീരഘടന, മനുഷ്യന്റെ പല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല. ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലായി കടന്നുപോകുന്നു എന്നു പറയാം. മാത്രമല്ല മറ്റു ജീവികളോട് മനുഷ്യനെ താരതമ്യം ചെയ്യുന്നതും ശരിയല്ല. ഓരോ കാലഘട്ടത്തിലും മനുഷ്യന്റെ ഭാഷ, വേഷം, സംസ്ക്കാരം എന്നിവഅടിമുടി മാറിക്കൊണ്ടിരിക്കും. എന്നാൽ, മറ്റു ജീവജാലങ്ങളിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതും മനുഷ്യനാണ്. മറ്റു ജീവജാലങ്ങളൊന്നും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നില്ല. അതുകൊണ്ടുതന്നെ, മനുഷ്യനെ മറ്റ് ജീവികളുടെ ശരീരഘടനയുമായി താരതമ്യം ചെയ്യാൻ കഴിയില്ല. മനുഷ്യൻ കാട്ടിലെ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുന്നവരാണെന്നു വാദിക്കുമ്പോൾ, മനുഷ്യന്റെ നാഗരികതയെ പരിഗണിക്കുന്നില്ല. നാഗരിക സംസ്ക്കാരത്തിൽ അന്തർലീനമാണ് ആഹാരസാധനങ്ങൾ പാകം ചെയ്യൽ.
സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകൾ എവിടെയായാലും മാംസം മാത്രമേ കഴിക്കൂ. അതായത്, അതിന് വേട്ടയാടി കഴിക്കാൻ പറ്റുന്ന സ്ഥലത്ത് മാത്രമേ പ്രകൃതി അതിനെ അധിവസിപ്പിക്കുകയുള്ളു. എല്ലാ മാംസഭുക്കുകളും അതിന്റെ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കും. അതുപോലെ മനുഷ്യന് സസ്യം മാത്രമോ മാംസം മാത്രമോ കഴിച്ചു ജീവിക്കാം. ഇതെല്ലാം താമസിക്കുന്ന പ്രദേശം, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ദ്വീപുകളിൽ വസിക്കുന്ന മനുഷ്യർ മത്സ്യങ്ങളെയും ജലജീവികളെയും മാത്രം ഭക്ഷിച്ചു ജീവിക്കുന്നു. അതുപോലെ, പുറംലോകവുമായി ബന്ധമില്ലാത്ത കാട്ടുമനുഷ്യർ കാട്ടിലെ പഴവർഗ്ഗങ്ങളോടൊപ്പം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി ഇന്നും ജീവിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിത്തിന്നാൻ അവരെ ആരും പഠിപ്പിച്ചതല്ല. നൈസർഗ്ഗികമായി അവർക്ക് കിട്ടിയതാണ്. പിറന്നുവീഴുന്ന കുഞ്ഞിന് അമ്മയുടെ മാറിൽ മുളപ്പാലുണ്ടെന്ന് ആരും പഠിപ്പിക്കേണ്ട.
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്