ആത്മഹത്യ ഒന്നിനും പരിഹാരമല്ല

2003 മുതൽ സെപ്റ്റംബർ 10, ലോക ആത്മഹത്യ വിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുന്ന ആത്മഹത്യ മൂലമുള്ള മരണങ്ങൾ തടയുന്നതിന് അവബോധം സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമാണ് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷന്റെ (ഐ.എ.എ സി) ആഭിമുഖ്യത്തിൽ ഈ ദിനം ആചരിക്കുന്നത്. ആത്മഹത്യക്കെതിരെ ആഗോള ജനതയെ ബോധവൽകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും അനുയോജ്യമായ പ്രമേയവും പരിപാടികളുമാണ് എല്ലാ വർഷവും ഈ ദിനത്തിൽ അവതരിപ്പിക്കുന്നത്. ആത്മഹത്യകൾ തടയാൻ ഒരുമിച്ച് പ്രവർത്തിക്കാം' എന്നതാണ് ഈ വർഷത്തെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഓരോ സെക്കന്റിലും ആത്മഹത്യ
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്തെ ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ. ഒരു വർഷം എട്ടുലക്ഷത്തിലേറെ പേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, ഓരോ 40 സെക്കന്റിലും ഒരു ആത്മഹത്യ നടക്കുന്നു. വിജയിക്കുന്ന ഓരോ ആത്മഹത്യാശ്രമത്തിനുമിടയ്ക്ക് 25 ഓളം പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെടുന്നുവെന്നും കണക്കുകളുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ എല്ലാ സെക്കന്റിലും ലോകത്തെവിടെയോ ഒരു ആത്മഹത്യയോ ഒരു ആത്മഹത്യാശ്രമമോ നടക്കുന്നുവെന്ന്.
നഷ്ടപ്പെടുന്ന ഓരോ ജീവനും ആരുടെയെങ്കിലും പങ്കാളിയോ കുട്ടിയോ, രക്ഷിതാവോ, സുഹൃത്തേ, സഹപ്രവർത്തകനോ ആകാം. ഓരോ ആത്മഹ ത്യയും ആ ആളുമായി ബന്ധപ്പെട്ട 13 ഓളം പേരെ മാനസികമായും വൈകാരികമായും തളർത്തുന്നുവെന്നാണ് കണക്കുകൾ. ഇതിനർത്ഥം ഒരു വർഷം ശരാശരി പത്തു കോടിയിലേറെ ആരുടെയെങ്കിലും ആത്മഹത്യയുടെ ഫലമായി ബാധിക്കപ്പെടുന്നു എന്നാണ്. ഇങ്ങനെ നോക്കുമ്പോൾ ആത്മഹത്യ മനുഷ്യരാശിയുടെ നില് നിൽപിന് തന്നെ അപകടകരമായ ഒരു ഗുരുതര സാമൂഹിക വിപത്താണ്. ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്ന ഈ സാമൂഹിക വിപത്തിന് എത്രയും വേഗം പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ലോക ആത്മഹത്യാ വിരുദ്ധ ദിനത്തിന്റെ പ്രാധാന്യവും അതാണ്. ആത്മഹത്യ തടയുന്നതിനും അതിനെക്കുറിച്ച് ബോധവൽകരണത്തിനും നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
കേരളത്തിൽ കൂടുതൽ
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber ? Sign In
This story is from the October 2024 edition of Ayurarogyam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

ചിക്കൻപോക്സ്: വരാതെ നോക്കാം
ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്