മരുഭൂമിയിലെ ചെമ്മീൻ ചാകര

ലോകമാസകലമുള്ള ഭക്ഷ്യപ്രേമികളുടെ ഇഷ്ടവിഭവമാണ് ചെമ്മീൻ. അതിന് ദേശ ഭാഷാഭേദമില്ല. കടൽച്ചെമ്മീൻ ഗൾഫ് മേഖലയിൽ സുലഭമാണെങ്കിലും പ്രജനനകാലമട ക്കം ചില സീസണുകളിൽ ചെ മ്മീൻ പിടിക്കുന്നതിന് നിരോധനമുണ്ട്. എല്ലാകാലത്തും വി ളവ് ലഭിക്കുന്ന അക്വാകൾച്ചർ ഫാമുകൾ തുടങ്ങുകയാണ് ഇതിന് പരിഹാരം. പക്ഷേ, ചൂടധികമുള്ള കാലാവസ്ഥയിൽ വ്യവസായ അടിസ്ഥാനത്തിലുള്ള ചെമ്മീൻ കൃഷി പരാജയമായിരുന്നു. ചെമ്മീനുകൾ വളർച്ച എത്തുന്നതിനു മുമ്പുതന്നെ ചത്തുപോകുന്നു. അതിനു പരിഹാരംതേടിയ ബഹ്റൈനിലെ കർഷക കൂട്ടായ്മയുടെ അന്വേഷണം ചെന്നെത്തിയത് ഒരു മലയാളിയിലാണ്. പെരുമ്പാവൂർ വളയൻ ചിറങ്ങര സ്വദേശി പാച്ചാംപറമ്പിൽ വർഗീസ് ഇട്ടനാണ് ആ മലയാളി. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി ഉദ്ഘാടനം ചെയ്യപ്പെട്ടു.
ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്ക് ഒരടികൂടി അടുത്തിരിക്കുന്നു എന്നാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെ മ്മീൻ ഫാമിന്റെ ഉദ്ഘാടനം നിർവഹിക്കവെ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞത്.
ബഹ്റൈനിലെ ആദ്യത്തെ അക്വാകൾച്ചർ കമ്പനി
മരുഭൂമിയിലെ വിളവെടുപ്പ് ഒരു ചരിത്രസംഭവം തന്നെയായിരുന്നു. റാസ് ഹാനിലെ 6000 ചതുരശ്രമീറ്റർ സ്ഥലത്ത് സ്ഥാപിച്ച ഏഴ് പോണ്ടുകളിൽ നിന്ന് ടൺ കണക്കിന് ചെമ്മീനാണ് വിളവെടുത്തത്. ബഹ്റൈനിലെ ഫാമേഴ്സ് കൺസോർട്യത്തിന്റെ ക്ഷണം ലഭിച്ചപ്പോൾ വർഗീസ് ഇട്ടൻ ആദ്യം സ്ഥലപരിശോധന നടത്തണ മെന്നാണ് പറഞ്ഞത്. ചെമ്മീനുകൾ ചത്തുപോകുന്നതിന്റെ കാരണം മനസ്സിലാക്കണമായിരുന്നു. അതിനായി പ്രാരംഭവിവരങ്ങൾ ശേഖരിച്ചു. ഗൾഫിലെ താപനിലക്കനുയോജ്യമായ ഇനങ്ങൾ ആവശ്യമാണന്ന് കണ്ടെത്തി. മാത്രമല്ല, കടൽ ജലം അക്വാകൾച്ചർ ഫാമുകളിൽ ഉപയോഗിക്കുമ്പോൾ പലകാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അവയിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രതയടക്കം നിരവധി കാര്യങ്ങൾ.
വനാമി ഇനത്തിൽപെട്ട ചെ മ്മീൻകുഞ്ഞുങ്ങൾ ഉയർന്ന ചൂടിനെ അതിജീവിക്കുമെന്ന് അറിയാമായിരുന്നു. അതനുസരിച്ച് അവയെ പരീക്ഷിക്കാൻ തീരുമാനിച്ചു. ഏഴ് ടാങ്കുകളിലാണ് ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. സമ്പൂർണമായും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആധുനികഫാമായാണ് രൂപകൽപന ചെയ്തത്.
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,500+ magazines and newspapers.
Already a subscriber? Sign In

പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...

മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...

മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം

സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും

കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം