മാരത്തൺ ദമ്പതികൾ

പ്രായത്തെയും വെല്ലുവിളികളെയും ഓടിത്തോൽപിക്കുകയാണ് കോഴിക്കോട് സ്വദേശികളായ അജയയും ഭർത്താവ് നളിനാക്ഷനും സുഹൃത്തുക്കൾക്കൊപ്പമുള്ള കേദാർനാഥ് യാത്ര, അതിനു വേണ്ടി തുടങ്ങിയ നടത്തം... ആഗ്രഹിച്ച യാത്ര കോവിഡിനിടയിൽ മുങ്ങിപ്പോയെങ്കിലും യാത്രക്കുള്ള മുന്നൊരുക്കം ഈ ദമ്പതികളെ മാരത്തനിലേക്കാണ് ചുവടുവെപ്പിച്ചത്. മലകയറ്റം ആയാസരഹിതമാക്കാനാണ് നടന്നുതുടങ്ങിയത് 2020 ൽ
യാത്രക്കായി ഒരുപാട് നടക്കേണ്ടതിനാൽ ദിവസവും നടന്നു പരിശീലിക്കേണ്ടത് അത്യാവശ്യമായിരുന്നു. യാത്രക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഓട്ടം തുടങ്ങിയതെങ്കിലും യാത്ര നടന്നില്ല. ആദ്യം കൊച്ചിയിലായിരുന്നു താമസം. അവിടന്ന് തുടങ്ങിയ ഓട്ടം ഇപ്പോൾ 'മാരത്തൺ ദമ്പതികൾ' എന്ന ടാഗ് ലൈനിൽ എത്തിച്ചിരിക്കുന്നു.
നളിനാക്ഷനും ഭാര്യ അജയയും മാരത്തൺ ഓട്ടക്കാരായി മാറിയത് അടുത്ത കാലത്താണ്. കൊച്ചിയിലെ പനമ്പള്ളി നഗർ റണ്ണേഴ്സിന്റെ കൂടെയാണ് ഓടിത്തുടങ്ങിയത്. മാരത്തണിലൊക്കെ പങ്കെടുത്തിട്ടുള്ളതിനാൽ അവരോടൊപ്പമുള്ള ഓട്ടയാത്ര അജയയെയും നളിനാക്ഷനെയും കൂടുതൽ കരുത്തുറ്റവരാക്കി. കോവിഡിന് ശേഷമാണ് ഇവന്റിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയ വിടകങ്ങളിൽ ഒതുങ്ങിയ അജയയുടെ ജീവിതത്തിന്റെ ടണി ബ്രസ്റ്റ് തുടങ്ങുന്നത് ഇവിടെനിന്നാണ്. അതുവരെ ഓട്ട വും നടത്തവും ഒന്നും പരിശീലിക്കാത്ത അജയ നളിനാക്ഷനൊപ്പം മാരത്തണുകളിൽ ഓടിത്തുടങ്ങി.
പ്രായത്തെ ഓടിത്തോൽപിച്ച ദമ്പതികൾ
മലപ്പുറം മാരത്തണിലാണ് ഇരുവരും ആദ്യമായി പങ്കെടുക്കുന്നത്. അതിൽ വുമൺസ് കാറ്റഗറിയിൽ അജയ ഒന്നാമതായി. അവിടെ നിന്നാണ് മാരത്തണുകളിൽനിന്ന് മാരത്തണുകളിലേക്ക് ഈ ദമ്പതികൾ ഓട്ടം തുടങ്ങിയത്. ഓട്ടത്തിൽ നളിനാക്ഷനായിരുന്നു സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നത്. അതിനൊപ്പമെത്താൻ അജയയുടെ ഫിനിഷിങ് ലൈനുകൾക്കും സാധിച്ചിട്ടുണ്ട്. കോവളം, ഗോൾഡൻ പീക്, പൊന്മുടി, ഹൈദരാബാദ്, ബംഗളൂരു, ഡൽഹി എന്നീ മാരത്തണുകളിൽ അജയ പങ്കെടുത്തിട്ടുണ്ട്. 62കാരനായ നളിനാക്ഷനും 54കാരിയായ അജയക്കും പ്രായം വെറും നമ്പർ മാത്രമാണ്. ഓടാനൊരു മനസുണ്ടായാൽ മതി. എല്ലാവർക്കും പറ്റും. പറ്റില്ല എന്ന് വിചാരിക്കുന്നതിന് പകരം പറ്റും എന്ന് വിശ്വസിച്ച് ചെയ്തുനോക്കിയാൽ എന്തും സാധിക്കുമെന്ന് ഈ ദമ്പതികളുടെ ജീവിതം കാണിച്ചുതരുന്നു.
മാരത്തണുകളിലെ മിന്നും പ്രകടനം
This story is from the December-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December-2024 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

റോബോട്ടുകളുടെ ലോകം
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്വതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും

സൈബർ സെക്യൂരിറ്റി കോഴ്സുകൾ
സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

ട്രാവൽ ആൻഡ് ടൂറിസം
ആകർഷക വ്യക്തിത്വവും ആശയവിനിമയ ശേഷിയും ഭാഷാ പരിജ്ഞാനവുമുള്ളവർക്ക് ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് മികച്ച സാധ്യതകളാണുള്ളത്

ഡേറ്റ സയന്റിസ്റ്റ് ആൻഡ് എത്തിക്സ് സ്പെഷലിസ്റ്റ്
ഡേറ്റ സയൻസിനൊപ്പം എ.ഐ എത്തിക്സ് സ്പെഷലൈസേഷനും തിരഞ്ഞെടുത്താൽ സാധ്യതകളേറെയാണ്

പഠിക്കാം അധ്യാപകനാവാൻ
വൻ മാറ്റങ്ങളാണ് അധ്യാപന പഠന/ പരിശീലന രംഗത്ത് വരാൻ പോകുന്നത്. പുതിയ കാലത്ത് അധ്യാപകരാകാൻ പഠിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

വിഡിയോ എഡിറ്ററാകാം
ചലച്ചിത്ര-മാധ്വമ മേഖലകൾക്കൊപ്പം പരസ്യം, സമൂഹ മാധ്യമങ്ങൾ അങ്ങനെ നിരവധി സാധ്യതകളാണ് വിഡിയോ എഡിറ്റർക്കുള്ളത്

പുതുകാലം, പുതിയ വിദ്യാഭ്യാസം
സാങ്കേതിക വിദ്വയുടെ വളർച്ച അതിവേഗതയിലും പലപ്പോഴും പ്രവചനാതീതവുമായാണ് നടക്കുന്നത്. വരാനിരിക്കുന്ന സാങ്കേതിക വിപ്ലവങ്ങളെ പരിശോധിച്ച് ഉചിതമായ മേഖല പരിശോധിച്ച് തിരഞ്ഞെടുക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...