ചിക്കൻപോക്സ്: വരാതെ നോക്കാം

നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണർത്ത പാടുകളിൽ നിന്നും തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകൾ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കൻപോക്സിന്റെ പ്രധാന ലക്ഷണം. കാഴ്ചയിൽ മെഴുകു ഉരുക്കി ഒഴിച്ചാൽ ഉണ്ടാവുന്നത് പോലെ ഇരിക്കും. ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു മുൻപ് തന്നെ തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവും.
നെഞ്ചിലോ പുറകിലോ മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കൾ, ക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ച് വായ, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ വരെ വൈറസ് കയ്യേറി കുരുക്കൾ വിതയ്ക്കുന്നു. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ചൊറിച്ചിലും ഉണ്ടാവും. ക്രമേണ കുരുക്കൾ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതൽ ഏഴു ദിവസം വരെ ശരീരത്തിൽ ഈ ലക്ഷണങ്ങൾ നിലനിൽക്കും.
വേരിസെല്ല സോസ്റ്റർ വൈറസാണ് ചിക്കൻ പോക്സിനു കാരണം. വളരെ പെട്ടെന്ന് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഈ വൈറസ് പകർച്ചയുടെ പ്രധാന മാർഗ്ഗം വായുവഴിയാണ്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായുവിലേക്ക് വ്യാപിക്കുന്ന വൈറസ്, അതിഥിയെ തേടുന്നു. രോഗത്തിന്റെ ഇൻക്യുബേഷൻ കാലാവധി 10-21 ദിവസം വരെയാണ്, അതായത്, ഒരാളുടെ ശരീരത്തിൽ രോഗാണു കയറിയ ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഇത്രയും ദിവസങ്ങൾ എടുക്കാം.
രോഗം പകർത്തുന്നത്
ത്വക്കിൽ കുരുക്കൾ ഉണ്ടാവുന്നതിനു ഒന്നോ രണ്ടോ ദിവസം മുൻപേ തന്നെ രോഗം പകർ ത്തുന്നത് തുടങ്ങും. ഇത് കൂടാതെ ശരീരത്തിലു ണ്ടാകുന്ന കുമിളകളിലെ വെള്ളം തട്ടുന്നത് വഴിയും അസുഖം പകരാം. കരുക്കൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ശേഷം 10 ദിവസത്തേക്ക് രോഗപ്പകർച്ചാ സാധ്യത തുടരും.
മൂർച്ഛിക്കുന്നതിന്റെ പ്രശ്നങ്ങൾ
ന്യൂമോണിയ, തലച്ചോറിലെ അണുബാധ, തൊലിപ്പുറത്തെ അണുബാധ, ഞരമ്പ് പൊട്ടി അഥ വാ അരച്ചൊറി എന്നിവയാണ് രോഗത്തിന്റെ സങ്കീർണ്ണതകൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ചിക്കൻപോക്സ് വഴിയുള്ള അപകട സാധ്യത കുറവാണ്. സാധാരണയായി ഒരു തവണ ചിക്കൻപോക്സ് വന്നാൽ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്. വൈറസ് വഴി വീണ്ടും അക്രമിക്കപ്പെട്ടാലും ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്.
ചികിത്സ എപ്പോൾ?
Esta historia es de la edición October 2024 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 2024 de Ayurarogyam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,500 revistas y periódicos.
Ya eres suscriptor? Conectar

മുത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

കുട്ടികളെ എങ്ങനെ വളർത്തണം?
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

പൊണ്ണത്തടി മാറണ്ടേ
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

വെള്ളത്തിന് തുല്യം വെള്ളം മാത്രം
വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനിയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

ക്യാൻസറിനെ അകറ്റി നിർത്താം
ശരീരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളിലും ക്യാൻസർ പിടിപെടാറുണ്ട്. തലച്ചോറ്, നട്ടെല്ല്, അസ്ഥി, മായം ശ്വാസകോശം, സ്തനം എന്നിങ്ങനെ മിക്കതും അവയവവങ്ങളെ അർബുദം ബാധിക്കാറുണ്ട്. ഇതി നൊക്കെ പ്രതിവിതിയും ചികിത്സയും ഇന്ന് നമുക്കിടയിൽ ഉണ്ട്. എന്നാൽ നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

മറവി രോഗത്തെക്കുറിച്ചു മറന്നു പോകരുതേ
പ്രായം കൂടുന്നത് അനുസരിച്ച് അൽഷെമേഴ്സ് വരാ നുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒ രാൾക്കും അൽഷെമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

ഹൃദയത്തിനും വേണം വ്യായാമം
എയ്റോബിക് ഫിസിക്കൽ എക്സർസൈസുകൾ രക്ത ചിത്രകലം തളിപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും