കോന്തലയിലൊളിപ്പിച്ച ജീവിതകിസ്സ

എഴുത്ത് വളരെ “ന്റെ മോശം.. അതോണ്ട് ഞാൻ എഴുതീത് ഒരു കുട്ടീം കാണരുതെന്ന് ഉണ്ടായിരുന്നു. അതോണ്ട് അലമാരന്റെ ഏറ്റവും അടീലാണ് ഡയറി വെച്ചിരുന്നത്. അത് അപ്രതീക്ഷിതമായാണ് മോന് കിട്ടീത്. അതിങ്ങനെ ഒരു പുസ്തകം ആവുന്നൊന്നും ഞാൻ സ്വപ്നത്തിൽ കൂടി കരുതീട്ടില്ല ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാട്ടിൻപുറത്തുകാരിയായ ഉമ്മ എങ്ങനെ എഴുത്തുകാരിയായി എന്ന് ചോദിച്ച പ്പോൾ ആമിന പാറക്കൽ മനസ്സ് തുറന്നു. എഴുതാൻ വേണ്ടത് വിദ്യാഭ്യാസമല്ല; മറിച്ച്, അനുഭവങ്ങളാണെന്ന് തെളിയിക്കുകയാണ് ഈ 72കാരി. പുസ്തകമാക്കണമെന്ന് കരുതിയല്ല ആമിന 23 വർഷം മുമ്പ് ഡയറിയെഴുത്ത് തുടങ്ങിയത്. ഓർമകളോരോന്നും തികട്ടിവന്നപ്പോൾ മക്കളുപേക്ഷിച്ച ഡയറി താളുകളിൽ എഴുതുകയായിരുന്നു. വീട്ടുകാരുടെ കണ്ണുവെട്ടിച്ച് വേദന നിറഞ്ഞ രാത്രികളെ അവർ എഴുത്തുകൊണ്ട് മറികടന്നു. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെയാണ് 'കോന്തലക്കിസ്സകൾ' പിറന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കോഴിക്കോട് ജില്ലയിലെ കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ ജീവിതമാണ് കോന്തലക്കിസകൾ. സ്വന്തം ഗ്രാമമായ കക്കാടും ഇരുവഴിഞ്ഞിപ്പുഴയിലെ മീൻപിടിത്തവും മരക്കച്ചവടവും കണക്കധ്യാപകൻ കാണിച്ച ക്രൂരതയുമെല്ലാം പുസ്തകത്താളുകളിൽ ഇടംപിടിച്ചു. കേവലമൊരു കഥക്കപ്പുറം പുതുതലമുറ അറിയാതെപോയ ഒരു നാടിന്റെ ചരിത്രംകൂടിയാണ് ഈ പുസ്തകം.
ആരും കാണാതെയുള്ള എഴുത്ത്
രോഗശയ്യയിൽ തളർന്നുകിടക്കുന്ന ജീവിതത്തിൽ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് വിലപിച്ചിരിക്കുന്ന ഓരോത്തർക്കും പ്രചോദനവും പ്രത്യാശയുമാവുകയാണ് കോഴിക്കോട് ചേന്ദമംഗല്ലൂരുകാരി ആമിന പാറക്കൽ. കുറച്ച് മാസം മുമ്പുവരെ വീട്ടമ്മയായിരുന്ന ആമിന ഇന്നൊരു എഴുത്തുകാരി കൂടിയാണ്.
അർബുദത്തെതുടർന്ന് ഒരു വൃക്ക എടുത്തുമാറ്റിയ ആമിന ഉറക്കക്കുറവും തീവ്രമായ വേദനയും മറികടക്കാനാണ് എഴുതിത്തുടങ്ങിയത്. രോഗാവസ്ഥയിലും വേദനകൊണ്ട് തളർന്നിരിക്കാതെ, വിധിയെ പഴിച്ച് ദിവസങ്ങൾ തള്ളിനീക്കാതെ പേനയെടുത്തു.
Esta historia es de la edición November-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November-2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...