തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താ രാഷ്ട്ര തുറമുഖത്ത് ട്രയൽ റൺ ആരംഭിച്ച് രണ്ടു മാസത്തിനിടയിൽ 25,000 കണ്ടയ് നറുകൾ (ടിഇയും ഇരുപത് അടി തുല്യമായ യൂണിറ്റുകൾ) കൈകാര്യം ചെയ്തു.
ഈവർഷം ജൂലൈ 11നാണ് വിഴിഞ്ഞത്ത് ആദ്യ കണ്ടെയ്നർ കപ്പൽ തീരമണഞ്ഞത്. ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോ എന്ന കപ്പലാണ് തീരത്തെത്തിയത്. ഈ സാമ്പത്തിക വർഷം 60,000 കണ്ടെയ്നറുകൾ (ടിഇയു) കൈകാര്യം ചെയ്യാനാകുമെന്നാണ് തുറമുഖ അധികൃതരുടെ പ്രതീക്ഷ.
ഈ വർഷം തന്നെ വിഴിഞ്ഞം തുറമുഖം പൂർണമായും കമ്മിഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കപ്പൽ പാത വിഴിഞ്ഞം തുറമുഖത്തിന് സമീപമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന്റെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൂറ്റൻ കപ്പലുകൾക്ക് മറ്റു തുറമുഖങ്ങളെക്കാൾ എളുപ്പം വിഴിഞ്ഞത്തെ ആശ്രയി ക്കാനാകും. ഇതിലൂടെ സംസ്ഥാനത്തെ വ്യവസായ മേഖലയിലും വികസനമുണ്ടാകുമെന്ന് സർക്കാർ കരുതുന്നു. വലിയ കണ്ടെയ്നർ ഷിപ്പുകൾക്ക് വിഴിഞ്ഞത്ത് അടുക്കാനാകും. കൊളംബോ, സിംഗപ്പൂർ തുടങ്ങിയ കൂറ്റൻ തുറമുഖങ്ങളുമായാണ് വിഴിഞ്ഞം മത്സരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുമെന്നതിൽ തർക്കമില്ല. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മിഷനിംഗ് ഘട്ടത്തിലേക്കെത്തിയത്.
Esta historia es de la edición September 25, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 25, 2024 de Kalakaumudi.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ
അനായാസം
മഞ്ഞുമലയിൽ നിന്ന് ഇന്ന് നാട്ടിലേയ്ക്ക്
56 വർഷത്തെ കാത്തിരിപ്പിന് കണ്ണീർ വിരാമം സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക
സെൻസെക്സ് 1,000 പോയന്റ് നഷ്ടത്തിൽ
നേപ്പാളിൽ പ്രളയം
മരണം 193 ആയി
സിദ്ദിഖിന് ഇടക്കാല ജാമ്യം
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി
ഹിസ്ബുല്ലയുടെ മേധാവിയെ വധിച്ചു
ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ഥിരീകരിച്ച് ഹിസ്ബുല്ല
ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിക്കണം
418 കോടിയുടെ ദ്വീപ് വാങ്ങി നൽകി ഭർത്താവ്
കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച പ്രതികളിൽ ഒരാളെ വെടിവച്ചു കൊന്നു
കവർച്ചക്കാരെ സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്
പ്രതീക്ഷ അസ്ഥാനത്തല്ല; വിഴിഞ്ഞം കുതിക്കുന്നു
രണ്ടു മാസത്തിനിടയിൽ 25,000 കണ്ടെയ്നറുകൾ
ആദ്വമായി 85,000 കടന്ന് സെൻസെക്സ്
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ കേന്ദ്രബാങ്ക് ചൈന പീപ്പിൾസ് ബാങ്ക് ഓഫ് വൈകാതെ അടിസ്ഥാന പലിശ നിരക്ക് (റീപ്പോ നിരക്ക്) 0.2% കുറച്ച് 1.5 ശതമാനമാക്കുമെന്ന സൂചന ബാങ്കിന്റെ ഗവർണർ പാൻ ഗോങ്ഷെങ് നൽകിയിട്ടുണ്ട്.