മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൃദ്രോഗം സ്ത്രീപുരുഷഭേദമെന്യേ ഏവർക്കും വരാവുന്നതാണെങ്കിലും പുരുഷന്മാരിലായിരുന്നു കൂടുതലായി കണ്ടുവന്നിരുന്നത്. അതിന്റെ ശാസ്ത്രീയവശങ്ങൾ വിശദീകരിക്കു വാൻ ഒരു ഹൃദ്രോഗവിദഗ്ധന് മാത്രമേ കഴിയൂ. എന്തായാലും ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീപുരുഷ വ്യത്യാസമില്ലാതെതന്നെ ഹൃദ്രോഹം എല്ലാവർക്കും ഭീഷണിയാണെന്ന് പറയാം. ഹൃദ്രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടും കൊച്ചി ആസ്റ്റർ മെഡിസിറ്റി ഹൃദ്രോഗ വിഭാഗംതലവൻ ഡോ. സി. രാജീവ് "മഹിളാരത്നം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
സ്ത്രീകളിൽ ഇന്ന് ഹൃദ്രോഗം വർദ്ധിച്ചുവരുന്നുണ്ടല്ലോ? സ്ത്രീകളിൽ മാത്രമായി ഹൃദ്രോഗം വർദ്ധി ക്കുന്നു എന്നുപറയാൻ കഴിയില്ല. പൊതുവെ ഹൃദ്രോഹസംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചിട്ടുണ്ട്. അതിനു പലകാരണങ്ങളുമുണ്ട്. പിന്നെ സ്ത്രീകളുടെ കാര്യം പറയുമ്പോൾ മുൻകാലങ്ങളിലെ അപേക്ഷിച്ച് കൂടുതൽ തിരിച്ചറിയുന്നു എന്നത് ഒരു വസ്തുതയാണ്. കൂടുതൽ പരിശോധനകൾക്കും ഇപ്പോൾ സ്ത്രീകൾ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗാവസ്ഥ കണ്ടെത്താനും കഴിയുന്നു. അതാണ് രോഗം കൂടുതലായി ഉണ്ടാകുന്നു എന്ന് തോന്നാനുള്ള കാരണം.
പുകവലി, മദ്യപാനം എന്നിവയൊക്കെ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും എന്നുപറയാറുണ്ടല്ലോ. ഇതൊന്നുമില്ലാത്ത സ്ത്രീകളിലും ധാരാളമായി ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നുണ്ടല്ലോ?
ഉണ്ട്. സാധാരണഗതിയിൽ ആർത്തവ വിരാമം വരെ സ്ത്രീകളിൽ ഹൃദയരോഗസാധ്യതയ്ക്ക് കുറവ് കാണാറുണ്ട്. സ്ത്രീകളിലുള്ള ഈസ്ട്രജൻ ഹോർമോൺ ഒരു പരിധിവരെ ഇക്കാര്യത്തിൽ രക്ഷാകവചമാണ് എന്നുപറയാം. പക്ഷേ എല്ലാവ രിലും അങ്ങനെ ആകണമെന്നുമില്ല. എങ്കിലും പൊതുവായി കണ്ടുവരാറുണ്ട്. എന്നാൽ ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യത ഏറെയാണ്. പ്രമേഹം പോലെയുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ സാധ്യത വീണ്ടും വർദ്ധിക്കും. 85 വയസ്സുകഴിഞ്ഞാൽ വീണ്ടും സാധ്യത കൂടും.
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.