പാമ്പിനെ ഭയമില്ലാത്തവർ ആരും ഉണ്ടാകാറില്ല. പാമ്പിന്റെ കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്നത് തന്നെയാണ് ഭയത്തിനുള്ള കാരണം. വാസ്തവത്തിൽ എല്ലാ പാമ്പുകളേയും ഭയക്കേണ്ടതുണ്ടോ? 80 ശതമാനം പാമ്പുകളും വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പുകളാണ്. കുറച്ച് വിഭാഗം പാമ്പുകളുടെ കടിയേറ്റാൽ മാത്രമാണല്ലോ അപകടാവസ്ഥ സംഭവിക്കുന്നത്.
പാമ്പിന്റെ കടിയേറ്റവർക്ക് യഥാസമയത്ത് കൃത്യവും ശാസ്ത്രീയവുമായ ചികിത്സ നൽകിയാൽ അവരുടെ ജീവൻ രക്ഷിക്കാനാവും. പാമ്പ് കടിയേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ചെയ്യേണ്ടത്. ഇതിന് കഴിയാതെ വരുമ്പോഴാണ് പാമ്പ് കടിയേറ്റവർ മരണത്തിന് കീഴടങ്ങുന്നത്. പാമ്പിൻ വിഷത്തിനുള്ള പ്രതിവിധി ആന്റീവെനം (Antivenom) മാത്രമാണ്. അശാസ്ത്രീയമായ നാട്ട് ചികിത്സയും മറ്റ് അപകടത്തെ ക്ഷണിച്ചുവരുത്തും.
കടിച്ച പാമ്പ് വിഷമുള്ള ഇനത്തിൽപ്പെട്ടതാണോ എന്ന് പാമ്പിനെ നിരീക്ഷിച്ചാൽ തിരിച്ചറിയാനാകും. പക്ഷേ മിക്കപ്പോഴും രാത്രിയിലാണ് പാമ്പുകടി സാധാരണ ഏൽക്കുന്നത് എന്നതും പാമ്പിന്റെ കടിയേറ്റ ടെൻഷനിൽ പാമ്പിനെ ശ്രദ്ധിക്കാൻ കഴിയാത്തതുമൊക്കെ ഇതിന് സാധിച്ചെന്ന് വരില്ല. കൃത്യമായ ചികിത്സ ലഭ്യമാകണമെങ്കിൽ പാമ്പിനെ തല്ലിക്കൊന്ന് ഡോക്ടറെ കാണിക്കണം എന്നൊരു അബദ്ധ ചിന്ത പലരിലും ഉണ്ട്. ഇതിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. പാമ്പിന്റെ രൂപം മനസ്സിൽ ഓർത്തുവയ്ക്കുക. ഇത് ഡോക്ടറോട് പറഞ്ഞാൽ അദ്ദേഹത്തിന് കാര്യങ്ങൾ എളുപ്പമാകും. പാമ്പിനെ തിരക്കിപ്പിടിച്ച് തല്ലിക്കൊല്ലുന്ന സമയം കൊണ്ട് രോഗിയെ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്.
അഞ്ചിലധികം പാമ്പിൻ വിഷത്തിന്റെ പ്രതിവിധിക്കായി ഒറ്റമരുന്നാണ് നൽകുന്നത്. പോളിവെനം കുത്തിവയ്പ്പാണിത്. ഏത് പാമ്പ് കടിച്ചാലും ഈ മരുന്നാണ് നൽകുന്നത്. വിഷബാധയുടെ കാഠിന്യം അനുസരിച്ച് എത്ര വയൽ (vail) കുത്തി വയ്പ്പ് നൽകേണ്ടിവരും എന്നതിൽ വ്യത്യാസമുണ്ടാകും. സാധാരണയായി 5 വയൽ കുത്തിവയ്പ്പാണ് നൽകുന്നത്. ഗൗരവമേറിയ സ്ഥിതിയാണെങ്കിൽ 5 മുതൽ 20 വയൽ പോളിവെനം നൽകാറുണ്ട്.
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.