
തിരുവനന്തപുരത്ത് വലിയ ഒരു മഴ തോർന്നുനിന്ന നേരത്താണ് മലയാളികളുടെ ഹൃദയസരസ്സിൽ പ്രണയപുഷ്പങ്ങൾ വിടർത്തിയ, കസ്തൂരിഗന്ധമായി ഇപ്പോഴും വീശുന്ന, മലയാള സിനിമയിലെ അത്ഭുത പ്രതിഭയായ നമ്മുടെ സ്വന്തം ശ്രീകുമാരൻ തമ്പി സാറിനെ കാണാനായി അദ്ദേഹത്തിന്റെ "കരിമ്പാലേത്ത് വീട്ടിൽ എത്തിയത്.
ഹൃദയം കൊണ്ടെഴുതിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കുന്തോറും നമ്മൾ വീണ്ടും വീണ്ടും ചെറുപ്പമാകുന്നു. സംഗീതത്തിന് മനുഷ്യരേക്കാൾ സൗമ്യതയും, സഹിഷ്ണുതയും ഉണ്ടെന്ന് പറയുന്ന ശ്രീകുമാരൻ തമ്പി, കളരിക്കൽ കൃഷ്ണപിളളയുടേയും, ഭവാനിയമ്മ തങ്കച്ചിയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി ഹരിപ്പാട് കരിമ്പാലത്ത് ജനിച്ചു. ഏറ്റവും മൂത്ത സഹോദരൻ പി.വി. തമ്പി(പി. വാസു ദേവൻ തമ്പി) പ്രസിദ്ധ എഴുത്തുകാരനായിരുന്നു. കൃഷ്ണപ്പരുന്ത്, ഗരുഡൻ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലുകളായിരുന്നു. രണ്ടാമത്തെ മൂത്ത സഹോദരൻ, കേരളത്തിലെ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനും, ലോകായുക്തയുടെ സ്പെഷ്യൽ അറ്റോർണിയും, കേരള ബാർ കൗൺസിൽ ചെയർമാനായും, പ്രസിഡന്റായും പ്രവർത്തിച്ചിരുന്ന പി.ജി. തമ്പി(പി. ഗോപാലകൃഷ്ണൻ തമ്പി)യാണ്. അനുജത്തി തുളസി ഭായി തങ്കച്ചി, അനുജൻ പ്രസന്നവദനൻ തമ്പി.
"മഹിളാരത്ന'വുമായി വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് “മഹിളാരത്നത്തിനു വേണ്ടിയുള്ള ഈ പ്രത്യേക അഭിമുഖം അദ്ദേഹം തുടങ്ങിയത്.
ആദ്യകാലത്തെ മലയാള സിനിമക ളിലെ അഭിനയം ഇന്ന് ഏറെ മാറിയിട്ടുണ്ട്. ഈ വ്യത്യാസത്തെക്കുറിച്ച് പറയാമോ?
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...