അത് ബാഡ് ടച്ചാണ്. മാമൻ കുറ്റം ചെയ്തിട്ടുണ്ട്. ഗുഡ് ടച്ചും ബാഡ് ടച്ചും സ്കൂളിൽ പഠി പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പീഡനത്തിന് ഇരയായ ഒൻപതു വയസ്സുകാരൻ കോടതിയിൽ പറഞ്ഞ വാക്കുകളാണിത്. വിചാരണവേളയിലാണ് കുട്ടി കോടതിയോട് ഇങ്ങനെ പറഞ്ഞത്. വീട്ടുജോലിക്കു വന്ന അൻപത്തിനാലുകാരനായ പ്രതി കുട്ടിയെ ബലമായി പിടിച്ച് സ്വകാര്യഭാഗത്ത് സ്പർശിക്കുകയായിരുന്നു.
ഈ കുഞ്ഞിന്റെ വാക്കുകൾ മനസ്സിനെ സ്പർശിക്കാത്തവരുണ്ടെങ്കിൽ അവർ കുട്ടികളോട് അൽപം പോലും ദയയുള്ളവരാകില്ല. ഈ കുഞ്ഞ് പറഞ്ഞ മാമനും അത്തരക്കാരനായിരുന്നു. ഈ തെറ്റിന് കോടതി പ്രതിക്ക് വിധിച്ചത് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്. പോക്സോ കേസ് പ്രകാരമായിരുന്നു വിധി. പോക്സോ കേസുകൾ ദിനംപ്രതി കൂടുന്ന അവസ്ഥയാണ് ഉള്ളത്. കുട്ടികൾക്ക് പ്രതികരിക്കാനും ചെറുത്തുനിൽക്കാനും സാധിക്കില്ല എന്നതാണ് പ്രതികളുടെ സൗകര്യം. എന്നാൽ പോക്സോ നിയമം ഇത്തരം കേസുകളിൽ കുട്ടിക്ക് തുണയാകുന്നു.
എന്താണ് പോക്സോ നിയമം (POCSO) ?
2012 ജൂൺ 14 നാണ് പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽ ഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമം നിലവിൽ വന്നത്. വ്യക്തി എന്ന നിലയിലേക്കുള്ള കുട്ടികളുടെ മാനസി കവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ട സംരക്ഷണം നിയമം ഉറപ്പ് തരുന്നു. ലൈംഗിക ചൂഷണങ്ങളിൽ നിന്ന് ആൺ-പെൺ വ്യത്യാസമില്ലാതെ നിയമസംരക്ഷണവും നീതിയും ഉറപ്പാക്കുന്നതാണ് പോക്സോ നിയമം.
ഏതു പ്രായം വരെയുള്ള കുട്ടികൾക്കാണ് പോക്സോ നിയമപ്രകാരമുള്ള സംരക്ഷണം ?
ഇന്ത്യയിലെ നിയമ വ്യവസ്ഥയനുസരിച്ച് പൂർണ വളർച്ചയെത്തുന്ന പ്രായം പതിനെട്ടാണ്. 18 വയസ്സിൽ താഴെയുള്ള ഏതൊരു വ്യക്തിയും നിയമത്തിന്റെ മുന്നിൽ കുട്ടിയാണ്.
ഏതു പ്രായത്തിലുള്ള കുട്ടിയോടുമുള്ള ലൈംഗിക അതിക്രമം ഒരേ കണ്ണോടെയല്ല നിയമം കാണുന്നത്. കുട്ടിയുടെ പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ഏതു സ്ഥാനത്തിരിക്കുന്നയാൾ ചെയ്തു തുടങ്ങിയ പല വിഭാഗീകരണങ്ങളിലൂടെയാണ് കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിക്കുന്നത്.
പോക്സോ നിയമപ്രകാരം എന്തെല്ലാമാണ് കുറ്റകൃത്യം ? ലൈംഗികമായി കുട്ടികളെ ഉപയോഗിക്കുകയോ ശരീര ഭാഗങ്ങളിൽ തൊടുകയോ, ലൈംഗിക അവയവമോ, മറ്റു വസ്തുക്കളോ പ്രവേശിപ്പിക്കുകയോ ചെയ്യുന്നതും ഏഴു വർഷം മുതൽ ജീവിതകാലം മുഴുവൻ നീളുന്ന ജീവപര്യതം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Esta historia es de la edición June 11, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición June 11, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ