മീശ പിരിച്ചും മസിൽ പെരുപ്പിച്ചും മനസ്സിലേക്കു കയറിപ്പോയ ആണുങ്ങളെയാണ് ഓർമവന്നത്. തന്തയ്ക്കു പിറന്ന' ഭരത് ചന്ദ്രനും മുണ്ടു മടക്കി കുത്തിയ ജോസഫ് അലക്സും പെരുവഴിയിലായ അനുരാധയോട് തുലാവർഷ രാത്രിയിൽ ഒരു പുതപ്പിനു കീഴിൽ ഉറങ്ങാനും കുഞ്ഞുങ്ങളെ പെറ്റുവളർത്താനും ഒരു "പെണ്ണിനെ വേണമെന്നു പറഞ്ഞ പൂവള്ളി ഇന്ദുചൂഡനും മുതൽ ആണത്തത്തിന്റെ ഓൺ ദ് റോക്സ് വീര്യമുള്ള നായകന്മാർ...
തിരക്കഥയിൽ, വാക്കിന്റെ തോക്കുമായി നിൽക്കുന്ന നായകന്മാരെ സ്ക്രീനിൽ അമ്മാനമാടിച്ച സംവിധായകന്റെ പേരു കാണുമ്പോഴേ കയ്യടിയുടെ കമ്പക്കെട്ടിന് തീ വീണിരുന്നു. കാലം മാറി. പ്രളയവും കോവിഡും വന്നു, പൊളിറ്റിക്കൽ കറക്റ്റനസ് വന്നു, ഒടിടി വന്നു, തിയറ്ററിലെ കൂട്ട പൊരിച്ചിൽ വിഷുവിനു പൊട്ടിക്കുന്ന പാളിപ്പടക്കം പോലെ "ഠപ്പേന്ന് ' തീർന്നു പോയി.
അതിനൊക്കെ അപ്പുറം മീശ പിരിച്ചാൽ മാത്രം ഹീറോ ആകില്ലെന്ന് പെണ്ണുങ്ങൾ മുഖത്തു നോക്കി പറയാനും തുടങ്ങി. “ആൺ അലർച്ചയുള്ള കഥാപാത്രങ്ങളുടെ പല്ലുകൊഴിഞ്ഞെന്ന് പ്രഖ്യാപനവും വന്നു.
എന്നിട്ടും ഈ പുതിയ കാലത്ത്, അതിർത്തി കടന്നെത്തുന്ന സിനിമകൾക്ക് മാത്രം ആർപ്പുവിളി കേട്ടിരുന്ന തിയറ്ററുകളിൽ ഒരു കടുവ വേട്ടക്കിറങ്ങി. വിരിച്ച വലയെല്ലാം പൊട്ടിച്ചൊരു പോക്ക്. ആ സംവിധായകന്റെ പേരിന് പിന്നെയും തിയറ്ററിൽ കയ്യടിയൊച്ച.
അടുക്കളയിൽ, മാസ് പടങ്ങളുടെ മാസ്റ്റർ ഷെഫ് മീൻ വറുത്തതിനു മുകളിൽ പപ്പടം പൊട്ടിച്ചിടുന്നു, “ആൺ മക്കൾ' പാത്രങ്ങൾ തുടച്ച് ഡൈനിങ് ടേബിളിലേക്ക് എടുത്തു വയ്ക്കുന്ന തിരക്കിൽ.
‘ഇന്ദുചൂഡൻ’ അടുക്കളയിൽ കയറുമോ ?
ഷാജി കൈലാസ് പൊട്ടിച്ചിരിക്കുന്നു.
“മോനേ, നിങ്ങൾ സിനിമയെ സിനിമയായി കാണൂ. അത് എന്റർടെയ്നറാണ്. അതാണോ ജീവിതം? എന്റെ എല്ലാ സിനിമയും എഴുത്തുകാരുടെ സൃഷ്ടിയാണ്. ഞാനത് എടുത്തു പൊലിപ്പിക്കുന്നതേയുള്ളൂ. "നരസിംഹം' സംവിധാനം ചെയ്തതു കൊണ്ട് ഞാൻ അടുക്കളയിൽ കയറില്ലെന്നു പറയാനാകുമോ?
എന്റെ മൂന്ന് ആൺമക്കളും വീട്ടിലെ എല്ലാ ജോലിയും ചെയ്യും. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറേണ്ടത് എന്നൊന്നും ഞാനും ചിത്രയും (ആനി) അവരെ പഠിപ്പിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയും അറിയിച്ചു തന്നെയാണ് വളർത്തിയിരിക്കുന്നത്. എന്തു വാങ്ങുമ്പോഴും ബ്രാൻഡു മാത്രമല്ല പ്രൈസ് ടാഗും കൂടി അവർ നോക്കാറുണ്ട്.
Esta historia es de la edición July 23, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 23, 2022 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ