പാട്ടിലെ ഇത്തിരിപ്പൂവിന്റെ കൈക്കുമ്പിളിൽ വീണ മണിമുത്താണു കെ.എസ്. ചിത്ര കേട്ടാൽ മതി വരാത്ത ആയിരമായിരം പാട്ടുകളാണ് ഈ അനുഗ്രഹീത ഗായികയെ നമ്മുടെ ഹൃദയത്തിൽ ഇരുത്തിയത്. പ്രണയത്തിൽ കുളിർമഴയായും വിരഹത്തിൽ എരിവേനലായും ചിരിയിൽ ലാത്തിരിയായും ദുഃഖത്തിൽ ഇളംകാറ്റായും ആ സ്വരം മനസ്സിൽ തൊട്ടു. വികാരങ്ങളെല്ലാം ആ ഈണത്തിലലിഞ്ഞു.
പാട്ടിനു വേണ്ടി മാത്രം ജീവിതം മാറ്റിവച്ച, ലാറ്റിനും ഫ്രഞ്ചും അറബിയുമുൾപ്പെടെ വിദേശഭാഷകളിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി 25,000ലേറെ പാട്ടുകൾ പാടിയ ചിത്രയ്ക്ക് ഏതു പാട്ടു പാടിയാണു അറുപതാം പിറന്നാളാശംസകൾ നേരുകയെന്നു ചോദിച്ചപ്പോൾ, ചേച്ചി കെ.എസ്.ബീന ഈണത്തിൽ പാടി, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു... ഹയ്യാ...കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ....
പിന്നെ,ഓർമകളുടെ ചക്കരമാവിൻ ചുവട്ടിൽ ഓടിക്കളിച്ചിട്ടു മടങ്ങി വന്നു പറഞ്ഞു, "കുട്ടിക്കാലത്ത് അമ്മ പറയുമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല, പൊട്ടിച്ചിരിക്കാൻ പാടില്ല എന്നൊക്കെ. പക്ഷേ ചിത്രയ്ക്കു, ചിരി അടക്കാനാകില്ല.ആ ചിരി എന്നുമുണ്ടാകട്ടെ എന്നു മാത്രമാണു പ്രാർഥന...
ചിത്രയെ ഞാൻ ആദ്യം കാണുന്നത് അമ്മയുടെ വലിയ വയറിനുള്ളിലാണ്. തമാശയല്ല കേട്ടോ. അന്നു മഹിളാമന്ദിരം സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുകയാണ് അമ്മ. എനിക്കു കഷ്ടിച്ചു നാലോ നാലരയോ വയസ്സ്. അപ്പൂപ്പൻ മരിച്ച വിവരമറിഞ്ഞു സ്കൂളിൽ നിന്ന് ഓടിയെത്തിയതാണ് അമ്മ. അമ്മൂമ്മയുടെ മടിയിൽ ഇരുന്ന ഞാൻ തലയുയർത്തി നോക്കുമ്പോൾ അമ്മ വാതിൽക്കൽ നിന്നു വിങ്ങിക്കരയുന്നു. ആ കരച്ചിലിനൊപ്പം അമ്മയുടെ വലിയ വയറും വിങ്ങുന്നുണ്ട്. ഉള്ളിലെ കുഞ്ഞുവാവയും കരയുന്നുണ്ട് എന്നു തോന്നി.'' തിരുവനന്തപുരം കരമനയിലെ വീട്ടിലിരുന്നു ബീന ഇതു പറയുമ്പോൾ അങ്ങു ചെന്നൈയിലിരുന്നു ചിത്രയുടെ ഹൃദയം തുടിച്ചിട്ടുണ്ടാകും. അത്ര സ്നേഹമാണ് ഈ ചേച്ചിക്ക് അനിയത്തിയോട്.
“പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് അമ്മ ആശുപത്രിയിലേക്കു പോയി, കുഞ്ഞുവാവ വരാറായി മോളീ' എന്ന് അമ്മൂമ്മ പറഞ്ഞു. മോളി എന്ന് എന്റെ വിളിപ്പേരാണ്. രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞുമായി വന്ന അമ്മ എന്നോടു പറഞ്ഞു, 'ഇവൾ മോളിയുടെ ബേബിയാണ്. കർക്കടക മാസത്തിലെ ചിത്തിര നാളിൽ ജനിച്ച കുഞ്ഞിന് അമ്മൂമ്മയാണ് ചിത്ര എന്നു പേരിട്ടത്. പക്ഷേ, എനിക്ക് അന്നും ഇന്നും ചിത്ര, ബേബിയാണ്.
Esta historia es de la edición July 08, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición July 08, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ