ജയഭാരതിയുടെ ഛായയാണ് ടീച്ചർക്ക് വാലിട്ടെഴുതിയ കണ്ണുകൾ. വടിവൊത്ത പുരികങ്ങൾ. ചുരുണ്ട മുടി. ചിരിക്കുമ്പോഴും ചൊടിക്കുമ്പോഴും ഒരുപോലെ ചുവന്നു തുടുക്കുന്ന മുഖം.
കയ്യിലെ പുസ്തകങ്ങൾ നെഞ്ചോടടുക്കിപ്പിടിച്ച് വരാന്തയിലൂടെ ടീച്ചർ നടന്നുവരുമ്പോൾ ഏഴാം ക്ലാസിലെ സഹപാഠികൾ കുശുകുശുക്കും, “ദാ, വരുന്നു ജയഭാരതി ടീച്ചർ.
ഇംഗ്ലിഷാണ് ടീച്ചറുടെ മുഖ്യവിഷയം. ക്ലാസിൽ കർക്കശക്കാരി. അച്ചടക്കലംഘകരോട് തെല്ലുമില്ല ദാക്ഷിണ്യം. ബഹളം വയ്ക്കുന്നവരെയും ഹോംവർക്ക് ചെയ്യാത്തവരെയും കണക്കിന് ശകാരിക്കും. വലിയ പ്രശ്നക്കാരെ അധികം വേദനിപ്പിക്കാതെ നുള്ളും. അറ്റകൈക്കേ ഉള്ളൂ ചൂരൽ പ്രയോഗം.
എന്നോടു ചെറിയൊരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു ടീച്ചർക്ക്. ക്ലാസിലെ ഏറ്റവും ചെറിയ കുട്ടികളിൽ ഒരാളായതുകൊണ്ട് മാത്രമല്ല, ഇംഗ്ലിഷിൽ മാർക്ക് കൂടുതൽ ലഭിക്കുന്നതുകൊണ്ടും. ടീച്ചറുടെ അച്ഛനും എന്റെ അച്ഛനും അടുത്ത സുഹൃത്തുക്കളായിരുന്നു എന്ന കാര്യവും ഉണ്ടാകാം.
സുന്ദരിയായിരുന്നതു കൊണ്ട് മുതിർന്ന കുട്ടികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും നല്ലൊരു ആരാധകവൃന്ദവുമുണ്ടായിരുന്നു. ഹൈസ്കൂൾ ക്ലാസിലെ മധ്യവയസ്കനായ ഒരു മാഷിന് ടീച്ചറോട് പ്രണയമുണ്ടായിരുന്നു എന്ന കിംവദന്തി വേറെ.
പൊതുവെ ഏകാകിയായിരുന്നു ടീച്ചർ. അധികം സൗഹൃദങ്ങളില്ല. ടീച്ചറുടെ തന്നെ പൂർവാധ്യാപകനായ ഹെഡ്മാസ്റ്ററോടായിരുന്നു ആകെയുള്ള അടുപ്പം. ആദരണീയനായ ആ പുരോഹിതന്റെ പ്രിയശിഷ്യയായിരുന്നു ഒരു കാലത്ത് ടീച്ചർ.
ഇംഗ്ലിഷ് ഉച്ചാരണത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചതു ടീച്ചറാണ്. ഭാഷയെ മെരുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉള്ളിൽ നിറച്ചതും. ക്യൂൻ അല്ല ക്വീൻ ആണ് ശരിയെന്നും പോലീസെന്നല്ല പൊലീസ് എന്നാണ് ഉച്ചരിക്കേണ്ടതെന്നുമൊക്കെ പറഞ്ഞു തന്നു. ദിവസവും കോപ്പി എഴുതിച്ചു. വടിവൊത്ത അക്ഷരങ്ങളിൽ എഴുതിക്കൊണ്ടു ചെന്നപ്പോഴെല്ലാം അപൂർവമായ ഒരു ചിരി സമ്മാനിച്ച് പുറത്തു തട്ടി അഭിനന്ദിച്ചു. അന്നത്തെ പന്ത്രണ്ടുകാരന് അതൊക്കെ അമൂല്യ അംഗീകാരങ്ങളായിരുന്നു. സ്വന്തം വീട്ടിൽ നിന്നു പോലും കിട്ടാത്തവ.
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത