എനിക്കിനിയും പഠിക്കണം. പുതിയ പരീക്ഷണങ്ങൾ നടത്തി കൂടുതൽ വരയ്ക്കണം.' ഇപ്പറയുന്നത് ഇരുപതിലെത്തി നിൽക്കുന്ന ചിത്രകലയെ സ്നേഹിക്കുന്ന പെൺകുട്ടിയല്ല. കലയ്ക്കായി ജീവിതം അർപ്പിച്ച എഴുപത്തിരണ്ടു വയസ്സുകാരിയാണ്.
പേരിൽ തന്നെ കലയുള്ള കല ഹരിഹരന് പ്രായം അനപതിലെത്തിയപ്പോഴാണ് ചുവർചിത്രം വരയ്ക്കാൻ പഠിക്കണമെന്ന ആഗ്രഹമുണ്ടായത്. കയ്യിലുള്ള ബ്രഷും നിറങ്ങളും കൊണ്ടു വരച്ചു തുടങ്ങി.
പിന്നീട് എത്രയോ ചിത്രപ്രദർശനങ്ങളിലേക്ക് എത്തി ച്ചേർന്ന കലയുടെ ജീവിതയാത്ര അറിയാം.
കണ്ട മാത്രയിൽ തുടങ്ങിയ ഇഷ്ടം
“പണ്ടു മുതലേ ജലഛായ ചിത്രങ്ങളും എണ്ണഛായ ചിത്രങ്ങളും വരയ്ക്കാറുണ്ടായിരുന്നു. 2007 ലാണ് മ്യൂറൽ ചിത്രങ്ങളോട് ഇഷ്ടം തോന്നിയത്. പക്ഷേ, എങ്ങനെ വരയ്ക്കണമെന്നും എവിടെ തുടങ്ങണമെന്നും സംശയമായി.
അങ്ങനെയിരിക്കെയാണ് ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആർട് ഗാലറിയിൽ പോകുന്നത്. ആദ്യം കണ്ടപ്പോഴേ മനസ്സു കവർന്ന അവിടുത്തെ ചുവർചിത്രങ്ങൾ ഫോണിൽ പകർത്തി. വീട്ടിലെത്തിയതും ചെറിയ ഫോണിലെടുത്ത ആ ചിത്രങ്ങൾ സൂം ചെയ്തു നോക്കി കഷ്ടപ്പെട്ടു വരയ്ക്കാൻ ശ്രമിച്ചു.
ചുവർചിത്രകലയെക്കുറിച്ചും അതു വരയ്ക്കുന്നതിനെക്കുറിച്ചും അവിടുള്ളവർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങൾ മനസ്സിൽ വച്ചാണു വരച്ചത്. പക്ഷേ, അതുമാത്രം മതിയാകുമായിരുന്നില്ല. ചുവർ ചിത്രങ്ങൾ വരയ്ക്കാൻ കുറേ ചിട്ടകളും രീതികളുമുണ്ട്. അതെല്ലാം ശ്രദ്ധിച്ചു വേണം വരയ്ക്കാൻ. അന്നു വാസ്തുവിദ്യാ ഗുരുകുലത്തിൽ ആൺ കുട്ടികളെ മാത്രമാണു പഠിപ്പിച്ചിരുന്നത്. പക്ഷേ, അവിടെ ചെന്നാൽ പഠിപ്പിച്ചു തരാമെന്നു സുരേഷ് മുതുകുളം മാഷ് പറഞ്ഞു
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición August 17, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
കാലമായല്ലോ കാബേജ് നടാം
അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്
ഇനി നമ്മളൊഴുകണം പുഴ പോലെ
\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം
അഴകിയ നിഖില
\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു
ഇന്ത്യയുടെ പാട്ടുപെട്ടി
ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്
Ice journey of a Coffee lover
“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം
കരളേ... നിൻ കൈ പിടിച്ചാൽ
അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത