ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുമ്പോൾ പുലർവെട്ടം വീണു തുടങ്ങുന്നതേയുള്ളൂ. സൂര്യന്റെ ആദ്യ കിരണങ്ങൾ ക്ഷേത്ര ഗോപുരത്തെ പൊന്നിൻമുടി ചൂടിച്ചു. ക്ഷേത്രത്തിനുള്ളിൽ നിന്നുയരുന്ന 'സുപ്രഭാതം' കേട്ടുണരുകയാണു തെരുവ്. ഗോപുരവാതിൽ കടക്കുമ്പോൾ മനോഹരമായ ചുവർചിത്രങ്ങൾ കാണാം.
നടപ്പുരയിലെത്തിയപ്പോൾ സ്വാമിയുടെ അനുഗ്രഹമെന്ന പോലെ ചെറിയൊരു മഴ പെയ്തു. ശ്രീകോവിലിനുള്ളിൽ ആറടി ഉയരത്തിൽ ഭരതസ്വാമിയുടെ ചതുർബാഹു വിഗ്രഹം തേജസ്സോടെ തെളിഞ്ഞു നിൽക്കുകയാണ്, മരതക പതക്കവും പൊന്മാലകളും അണിഞ്ഞ്, ജടാഭാരത്തിനു മുകളിലൂടെ ചാർത്തിയിരിക്കുന്ന താമരമാല ഇരുവശത്തെ കൈകൾക്കിടയിലൂടെ പീഠംവരെ നീളുന്നു.
സ്വാമിയെ തൊഴുതു പുറത്തേക്കിറങ്ങിയപ്പോൾ നീല ദാവണി ചുറ്റി, ഇടതു തോളിൽ ഇടയ്ക്ക് തൂക്കി, നിറചിരിയോടെ പ്രദക്ഷിണ വഴിയിൽ നടന്നു വരുന്നു മലയാളത്തിന്റെ സോപാന വാനമ്പാടി ആശ സുരേഷ്.
“തിരക്കാകുന്നതേയുള്ളൂ. ഞാൻ പതിവായി സ്വാമിയെ കാണാൻ വരും. വിളിച്ചാൽ ഒപ്പം നിൽക്കും.'' കൂടൽമാണിക്യ സ്വാമിയോടുള്ള സ്നേഹവും വിശ്വാസവും ആശയുടെ വാക്കുകളിൽ തുളുമ്പി.
“തേൻ പോലെയുള്ള ശബ്ദമല്ല എന്റേത്. പക്ഷേ, പാട്ടു പാടാനും ആസ്വദിക്കാനും ഇഷ്ടമായിരുന്നു. അങ്ങനെ കർണാടക സംഗീതം പഠിച്ചു തുടങ്ങി നാലാം ദിവസം മാഷ് അച്ഛനോടു പറഞ്ഞു, "കുട്ടിക്കു സംഗീതത്തിൽ തീരെ വാസനയില്ല. ഇതിവിടെ നിർത്താം.' മാഷിന്റെ വാക്കുകൾ അച്ഛനു വലിയ വേദനയായി. സംഗീതം വിട്ടതോടെ അച്ഛൻ എന്നെ അക്ഷരശ്ലോകം പഠിക്കാൻ ചേർത്തു. പിന്നാലെ നാരായണീയവും ഭഗവത് ഗീതയും രാമായണവും പഠിച്ചു.
ആശയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ മാഷ്. അക്ഷരശ്ലോകം സംസ്ഥാനതല മത്സരത്തിൽ നാലു വർഷം തുടർച്ചയായി ആശ ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ദേവസ്വം നടത്തുന്ന നാരായണീയം ദശകപാഠ മത്സരത്തിൽ പന്ത്രണ്ടു വർഷം ഒന്നാമതെത്തിയതും ആശ തന്നെ.
സംഗീതം വിട്ടെങ്കിലും ഇടയ്ക്ക് പഠിച്ചു കൊണ്ടേയിരുന്നു. 2019ൽ കാലിക്കറ്റ് സർവകലാശാല യുവജനോത്സവത്തിൽ ആശ കലാതിലകമായി. 2022 ൽ ഞരളത്ത് സോപാന വാനമ്പാടി പുരസ്കാരം ആശയെത്തേടിയെത്തി. ഈ വിജയങ്ങൾ ഇന്നെത്തി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി പദവിയിലാണ്.
Esta historia es de la edición September 14, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 14, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
നല്ലോണം തിളങ്ങാം
ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...
സ്വർണം വളരും നിധിയാകും
ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത
ഗ്യാസ്ട്രബിൾ നിസാരമല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
വായ്പാഭാരം എങ്ങനെ കുറയ്ക്കാം
ദീർഘകാല വായ്പ വേഗത്തിൽ അടച്ചു തീർക്കാനും വഴിയുണ്ട്
പാടൂ നീ, സോപാന ഗായികേ...
കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു
ചർമത്തെ അലട്ടുന്ന റിങ് വേം
ഫംഗൽ ഇൻഫെക്ഷൻ പ്രതിരോധിക്കാം, പരിഹരിക്കാം
സ്വപ്നങ്ങളുടെ ചിറകുകൾ
നൂറിലേറെ ബൗദ്ധിക ഭിന്നശേഷി വ്യക്തികളെ കുടുംബത്തിനു താങ്ങും തണലും ആകും വിധം സ്വയം പര്യാപ്തരാക്കിയ വിജയകഥ
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ