ഡോക്ടർ ആവാനായിരുന്നു ആഗ്രഹം. പക്ഷേ, ഒരു മിനി കൂപ്പറും ഓടിച്ച് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു മമിത ബൈജു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ വന്ന പ്രേമലുവിൽ നായികയായതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള നടിയായി മാറി നമ്മുടെ മമിത.
കോട്ടയം കിടങ്ങൂരിൽ വേഴമ്പശ്ശേരിൽ വീട്ടിലെ ഡോ. ബൈജുവിന്റെയും മിനിയുടെയും മകൾ സിനിമയിലേക്കു വന്നത് തികച്ചും യാദൃച്ഛികമായി. സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമിത ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഫാഷൻ കമ്പനി നടത്തിയ പേജന്റ് വോക്കിൽ പങ്കെടുത്തു. ഒന്നു രണ്ടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. അതായിരുന്നു മമിതയുടെ ക്യാമറ പരിചയം. പിന്നീട് പത്തിലേറെ സിനിമകൾ.
കുറുമ്പുള്ള കൗമാരക്കാരിയായി, പെങ്ങളായി പല വേഷങ്ങളിലൂടെ മമിത മലയാളികളുടെ മനസ്സിലേക്കു കുടിയേറി. എന്നാൽ പബ്ലിസിറ്റിയൊന്നും വലിയ കാര്യമാക്കാറില്ല മമിത. കോട്ടയത്തും എറണാകുളത്തുമൊക്കെ ഇരു ചക്രവാഹനത്തിൽ കറങ്ങാൻ ഒരു മടിയുമില്ല മമിതയ്ക്ക് ഇപ്പോഴും. ആൾക്കാർ തിരിച്ചറിഞ്ഞു ക്യാമറയുമായി വരുമ്പോഴേക്കും ഒരു ചെറുചിരിയോടെ അവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടിയില്ല.
എറണാകുളത്തെ ഒരു കഫേയിൽ സ്കൂട്ടറിലാണു കൂട്ടുകാരിയോടൊപ്പം മമിത വന്നത്. ഈ അഭിമുഖത്തിനായി.
ഡോക്ടർമാർ മക്കളെ എങ്ങനെയും ഡോക്ടറാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഡോക്ടറുടെ മകൾ എങ്ങനെയാണു സിനിമയിൽ വന്നത്?
ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതിൽ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. കാരണം എന്താണെന്നാൽ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകൻ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കൽ കോളജിൽ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയിൽ റിസർച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടർ ആയ ആളാണു പപ്പ ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞടുത്ത ആളാണു ഞാൻ.
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición September 28, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ
മനസ്സിലൊരുക്കിയ മോഹം
നാടകം കണ്ടു വളർന്നു സിനിമയിലെത്തിയ കഥ പറയുന്നു കിഷ്കിന്ധാകാണ്ഡത്തിലെ താരം വൈഷ്ണവി രാജ്
പുഷ്പ ഹിൽസ് ആയ തിരുമലൈ
അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈ കോവിൽ
മായ്ക്കാനാവാത്ത സങ്കടങ്ങൾ
കാലമെത്ര കഴിഞ്ഞാലും മായാത്ത ഓർമകളെക്കുറിച്ച് ജഗദീഷ്. ഈ ലക്കത്തിൽ ഇന്നും മിടിക്കുന്ന സങ്കടങ്ങൾ
വാപ്പച്ചിയുടെ ലെഗസി
സ്നേഹവും രുചിയും നിറയെ വിളമ്പിയ വാപ്പച്ചിയുടെയും ഉമ്മയുടെയും ഓർമയിൽ മകൾ നശ്വ നൗഷാദ്
I am my Mother's Dream
'അമ്മ കണ്ട സ്വപ്നമാണു ഞാൻ തെന്നിന്ത്യയിലെ മിന്നുംതാരമായി മാറിയ മമിത ബൈജു സംസാരിക്കുന്നു
കോഴിക്കോടിന്റെ കൂട്ട് അക്ഷരം
ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് നമ്മുടെ സ്വന്തം കോഴിക്കോട്