ശുഭ് ദിവാഴി
Vanitha|October 26, 2024
സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം
അഞ്ജലി അനിൽകുമാർ
ശുഭ് ദിവാഴി

"കൊച്ചീലെ ദീപാവലി കണ്ട്ക്കാ? കണ്ടിട്ടില്ലേ വാ... മട്ടാഞ്ചേരിക്ക് വാ...' പഴയ ആ വൈറൽ പാട്ടിന്റെ പാരഡിയാണ് മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്ട്രീറ്റിൽ ചെന്നപ്പോൾ മനസ്സു മൂളിയത്. വെയിൽ ചായുന്നതേയുളളൂ. വീടും ചുറ്റുപാടും വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. മുറ്റത്തും ഉമ്മറത്തും വെള്ളം തളിച്ച ശേഷം വിവിധ വർണങ്ങളിൽ രംഗോലി വരയ്ക്കുകയാണ് മറ്റു ചിലർ.

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ദേവതയായ ലക്ഷ്മീദേവിയെ വരവേൽക്കാനാണ് രംഗോലി വരയ്ക്കുന്നതെന്നു വിശ്വാസം. സന്ധ്യയായതോടെ വീടുകളിൽ ദീപങ്ങൾ തെളിഞ്ഞു തുടങ്ങി. പൂജാ മുറിയിൽ ആദ്യ ദീപം തെളിയിച്ചതിനു പിന്നാലെ മുറ്റത്ത് വിവിധ ആകൃതികളിൽ ഒരുക്കിവച്ചിരിക്കുന്ന ചെരാതുകളിലേക്കും ദീപം പകരും. കുട്ടികളും മുതിർന്നവരും പ്രായ ഭേദമെന്യേ മത്താപ്പൂവും കമ്പിത്തിരിയും പടക്കങ്ങളുമായി തെരുവിലേക്കിറങ്ങി. പല വർണങ്ങളാൽ അലംകൃതമായ ഈ തെരുവെത്ര മനോഹരി. ദീപാവലിയുടെ ഗുജറാത്തി വിശേഷങ്ങൾ കേൾക്കാൻ നീൽകാന്ത് എന്ന വീട്ടിലേക്കു കയറി.

“ശുഭ് ദിവാഴീ...'' കൈകൾ കൂപ്പി ദീപാവലി ആശംസകൾ അറിയിച്ച ശേഷം മഹേഷ് എൻ. ജോഷിയും ഭാര്യ സോനൽ എം.ജോഷിയും വീടിനുള്ളിലേക്ക് സ്വീകരിച്ചിരുത്തി. പരമ്പരാഗത ഗുജറാത്തി ബാന്ദ്നി സാരിയാണ് സോനലിന്റെ വേഷം. മഹേഷ് ഇളം നീല നിറത്തിലുള്ള കുർത്തി ധരിച്ചിരിക്കുന്നു.

“ഞങ്ങൾക്ക് ദിവാലി എന്നാൽ മധുരവും ദീപങ്ങളും പടക്കവുമാണ്. ഇപ്പോഴാണ് പലഹാരം പുറത്തു നിന്നു വാങ്ങുന്നത്. മുൻപ് വീട്ടിൽ തന്നെ ചെയ്യും.'' തെളിഞ്ഞ മലയാളത്തിൽ സോനൽ സംസാരിച്ചു തുടങ്ങി. “ഗുജറാത്തിൽ പോർബന്തറാണ് നാട്. ഗാന്ധിജിയുടെ അയൽക്കാരെന്നു പറയാം. ഞങ്ങടെ അവിടുത്തെ വീടിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബവീട്.

എന്റെ മുത്തശ്ശൻ ചെറിയ കുട്ടിയായിരിക്കുമ്പോൾ കേരളത്തിൽ താമസമാക്കിയ ഒരു ഗുജറാത്തി കുടുംബത്തിനൊപ്പം സഹായിയായി ഇവിടേക്കു വന്നതാണ്. ആ വീട്ടിലെ അമ്മ മുത്തശ്ശനെ പാചകം പഠിപ്പിച്ചു. പിന്നീട് അദ്ദേഹം സ്വന്തമായി ഒരു സ്വീറ്റ്സ് ഷോപ്പ് നടത്തി. ഇപ്പോൾ അതില്ല. പണ്ട് നാട്ടിൽ പോകുമ്പോൾ കസിൻസിനൊപ്പം ഗാന്ധിജിയുടെ വീട്ടിൽ പോയിട്ടുണ്ട്. രസമുള്ള ഓർമകളാണ് അവ

“പഴയ കഥകൾ പറയാൻ സോനലിന് വലിയ ഇഷ്ടമാണ്.'' മഹേഷ് ഇടപെട്ടു. “അഞ്ചു തലമുറകളായി ഞങ്ങൾ കൊച്ചിയിലാണ് ജീവിക്കുന്നത്. കേരളമാണ് തറവാട് എന്നു വേണമെങ്കിൽ പറയാം.'' ഇന്ത്യൻ കൊമേഴ്സ്യൽ കമ്പനി എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് മഹേഷ്. സോനൽ യോഗ അധ്യാപികയും.

Esta historia es de la edición October 26, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

Esta historia es de la edición October 26, 2024 de Vanitha.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.

MÁS HISTORIAS DE VANITHAVer todo
യുഎസ് ആർമി കഴിക്കുന്ന കേരള കറി
Vanitha

യുഎസ് ആർമി കഴിക്കുന്ന കേരള കറി

മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...

time-read
4 minutos  |
October 26, 2024
ശുഭ് ദിവാഴി
Vanitha

ശുഭ് ദിവാഴി

സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം

time-read
4 minutos  |
October 26, 2024
ഉണ്ണി മനസ്സ്
Vanitha

ഉണ്ണി മനസ്സ്

ചോദ്യം “സിനിമയിൽ ഒരു പതിറ്റാണ്ടു കഴിഞ്ഞു. ഉണ്ണിമുകുന്ദന്റെ മനസ്സ് എങ്ങനെ മാറി ഉത്തരം മനസിനും മസിലു വന്നു

time-read
4 minutos  |
October 26, 2024
ആരോഗ്യകരമായ കൂട്ടുകെട്ട്
Vanitha

ആരോഗ്യകരമായ കൂട്ടുകെട്ട്

റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട

time-read
1 min  |
October 26, 2024
ചെറിയ ഇടത്തിൽ ഒരുക്കാം ലൈബ്രറി സ്പേസ്
Vanitha

ചെറിയ ഇടത്തിൽ ഒരുക്കാം ലൈബ്രറി സ്പേസ്

വായന ഏറെ ഇഷ്ടപ്പെടുന്നവർക്കു വിട്ടിൽ ഭംഗിയായി ഒരുക്കാം വായനാമുറി

time-read
1 min  |
October 26, 2024
ബാങ്ക് അക്കൗണ്ട് ഈസിയായി ക്ലോസാക്കാം
Vanitha

ബാങ്ക് അക്കൗണ്ട് ഈസിയായി ക്ലോസാക്കാം

എടിഎം ചാർജ്, എസ്എംഎസ് തലവേദനകളും ഒഴിവാക്കാം

time-read
1 min  |
October 26, 2024
മലയാളി ഫ്രം ചെന്നൈ
Vanitha

മലയാളി ഫ്രം ചെന്നൈ

Starchat

time-read
1 min  |
October 26, 2024
ചിരിക്കാൻ ദൈവത്തിന് മോഹം
Vanitha

ചിരിക്കാൻ ദൈവത്തിന് മോഹം

ഇന്നസെന്റ് വിടവാങ്ങിയതിനു ശേഷം ഇന്നേവരെ ഒരു മാധ്യമത്തിനോടും അദ്ദേഹത്തിന്റെ കുടുംബം സംസാരിച്ചിട്ടില്ല. ആദ്യമായി അവർ നൽകുന്ന പ്രത്യേക അഭിമുഖം

time-read
4 minutos  |
October 26, 2024
ഇവർ എന്റെ തണൽ
Vanitha

ഇവർ എന്റെ തണൽ

ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്

time-read
2 minutos  |
October 12, 2024
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
Vanitha

ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും

ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്

time-read
1 min  |
October 12, 2024