
മലയാള സിനിമയുടെ പോക്കറ്റിലേക്കൊരു തിളക്കമുള്ള പേന വെക്കുകയാണ് വൈപ്പിൻകാരൻ ഷാരിസ് മുഹമ്മദ്. ശരികളുടെ ഭാഷ്യങ്ങൾക്കൊപ്പം സിരകളിൽ അഡ്രിനാലിൻ നിറക്കാനും കഴിയുന്ന പേനയാണത്. കൈയടികളുടെ മാലപ്പടക്കങ്ങളും ക്ഷുഭിതയൗവനങ്ങളുടെ പ്രതിഷേധങ്ങളും സ്ക്രീനിൽ വിളമ്പിയ 'ജന ഗണ മന' കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് തിരക്കഥയിലെ കരവിരുതിനെക്കുറിച്ചാണ്. സിനിമയുടെ ദൃശ്യഭാഷ്യത്തിനുള്ള ടൂളായി മാത്രം തിരക്കഥകൾ ഒതുങ്ങുന്ന കാലത്ത് കൈയടിയുടെ രസതന്ത്രം അറിഞ്ഞും കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങളിലൂടെയും ഷാരിസ് മലയാള സിനിമയെ അടയാളപ്പെടുത്തുകയാണ്. ക്വീൻ, ആദ്യരാത്രി എന്നീ ചിത്രങ്ങൾ ജെബിൻ ജേക്കബിനൊപ്പവും എല്ലാം ശരിയാകും, ജന ഗണ മന എന്നിവ സ്വതന്ത്രമായും എഴുതി. ഉയിരുള്ള എഴുത്തിലൂടെ മലയാള സിനിമയുടെ ഉമ്മറത്തേക്ക് കടന്നുവരുന്ന ഷാരിസ് വഴികൾ ഓർക്കുന്നു...
സ്വപ്നത്തിലേക്കുള്ള ദൂരം
വൈപ്പിന് അടുത്തുള്ള എടവനക്കാട് ആണ് സ്വദേശം. സിനിമയുമായി ബന്ധങ്ങളൊന്നുമില്ലാത്ത കുടുംബം. ഉപ്പ ഷാനവാസ് കർഷകനാ ണ്. ഉമ്മ റസിയ വീട്ടമ്മയും. മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠി ച്ചത്. ശേഷം എം.ബി.എ പഠിക്കാൻ ബംഗളൂരുവിലേക്ക് പോയി. കാമ്പസ് പ്ലേസ്മെന്റിലൂടെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലിനോക്കി.
സിനിമാസ്വപ്നങ്ങൾ കാണുമ്പോഴെല്ലാം കൂട്ടിന് സഹപാഠിയായ ജെബിൻ ജേക്കബുണ്ടായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന സമയത്ത് ജോലി ആവശ്യാർഥം അവനും അവിടെയെത്തിയത് ചർച്ചകൾ കൂടുതൽ സജീവമാക്കി. സിനിമ തലക്കുപിടിച്ചപ്പോൾ നാട്ടിൽ തന്നെ ജോലിനോക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ കോളജ് അധ്യാപകന്റെ വേഷവുമിട്ടു. എം.ബി.എ പഠനത്തിനു ശേഷമുള്ള ആറു വർഷത്തെ അലച്ചിലുകൾക്കും കൂടി ച്ചേരലുകൾക്കും കഠിനപരിശ്രമങ്ങൾക്കും ഒടുവിലാണ് ആദ്യ സിനിമയായ 'ക്വീൻ' യാഥാർഥ്യമാകുന്നത്.
ഡ്രീം ക്വീൻ
മനസ്സിലുള്ള കഥ സിനിമയാക്കാനായി കുറെ നടന്നിട്ടുണ്ട്. ഒരുപാട് വർഷങ്ങൾ. കോമൺ സുഹൃത്ത് വഴിയാണ് സംവിധായകൻ ഡിജോ ജോസി നെ പരിചയപ്പെടുന്നത്. ഡിജോയാകാട്ടെ, നല്ലൊരു സബ്ജക്ട് തേടി നടക്കുന്ന കാലമായിരുന്നു അത്. പരിചയം സൗഹൃദമായി. ഞാനും ജെബിനും ഡിജോയും പലകുറി കണ്ടുമുട്ടി. കൊച്ചിയിലെ വൈകുന്നേരങ്ങളിൽ സിനിമകളെക്കുറിച്ച് വാതോരാതെ സംസാരി ച്ചു. ഏറെ ചർച്ചകൾക്കും തിരുത്തിയെഴുതലുകൾക്കും ശേഷമാണ് 'ക്വീൻ' സംഭവിക്കുന്നത്.
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the {{IssueName}} edition of {{MagazineName}}.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...