അധ്യാപക ദമ്പതികളുടെ മകനു മാഷാകാനായിരുന്നു മോഹം. മാതാവാകട്ടെ ഡോക്ടറാക്കാൻ മോഹിച്ചു. അധ്യാപന മോഹവുമായി ബിരുദത്തിന് ചേർന്ന ആ കൗമാരക്കാരൻ ഒടുവിൽ മനസില്ലാ മനസോടെ ബിഡിഎസിന് കർണ്ണാടകയിലേക്ക്. ഡിസ്റ്റിങ്ങ്ഷനോടെ വിജയം. നാട്ടിലെത്തി വർഷങ്ങൾക്കുള്ളിൽ ദന്തൽ ക്ലിനിക്കെന്ന സംരംഭം. പിന്നാലെ ദന്തൽ അക്കാദമി. യുവ ഡോക്ടറുടെ സംരംഭക സ്വപ്നങ്ങൾ കുതിരയെ പോലെ പാഞ്ഞു. ദന്തലും കോസ്മറ്റോളജിയും ചേർന്നൊരു നവീന സംരംഭത്തിന് പയ്യന്നൂരിൽ തുടക്കം. 53 ദിവസം ബുള്ളറ്റിൽ കശ്മീരും നേപ്പാളും ഭൂട്ടാനും പിന്നിട്ട് യാത്ര. ഇത് ഡോ. പ്രണവിന്റെ എനർജറ്റിക്ക് ജീവിതം.
കണ്ണൂരിന്റെ ചൂടും ചൂരുമുണ്ട് പയ്യന്നൂരിലെ 29 കാരനായ കോസ്മെറ്റിക് ദന്തൽ ഡോ. പ്രണവ് രാജഗോപാലിന്റെ ജീവിതത്തിൽ. ദന്തൽ ഡോക്ടറായി പ്രാക്റ്റീസ് ചെയ്തു മാസങ്ങൾക്കുള്ളിൽ സ്വന്തം ക്ലിനിക്ക് ആരംഭിച്ചു. യുവ ഡോക്ടർമാർ നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കി കേരളത്തിലെ ആദ്യത്തെ ദന്തൽ അക്കാദമിക്ക് തുടക്കമിട്ടു. ഡോ. പ്രണവിന്റെ രണ്ടാമത് സംരംഭം. ആദ്യം പരിശീലനത്തിനു എത്തിയത് അഞ്ച് പേർ. 300 പേർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. ദന്തലിനു പിന്നാലെ കോസ്മറ്റോളജിയിൽ മറ്റൊരു സംരംഭം കൂടി. വിവിധ സംരംഭങ്ങൾക്കായി വായ്പയെടുത്തും കൈയ്യിലുള്ളതുമായി ഡോ. പ്രണവ് മുടക്കിയത് 1.25 കോടി രൂപ. മുതൽ മുടക്കിയ പണം ഒന്നര വർഷങ്ങൾക്കു ശേഷം തിരികെ പിടിച്ചു. ഡോ. പ്രണവ് രാജ ഗോപാലെന്ന യുവ സംരംഭകന്റെ സംരംഭക ജീവിതം ആരെയും ആവേശം കൊള്ളിക്കും. പയ്യന്നൂരിൽ മൂന്ന് ദന്തൽ ക്ലിനിക്കുകൾ, ദന്തൽ അക്കാദമി, ഒപ്പം കോസ്മറ്റോളജിയിൽ ഹെയർ ട്രീറ്റ്മെന്റ് ക്ലിനിക്കും. ഡോക്ടർമാർ അടക്കം 26സ്റ്റാഫുകൾ. സംരംഭകനായും ബുള്ളറ്റ് റൈഡറായും പൊതുസേവകനായും യാത്രികനായും ജീവിതം മുന്നോട്ട് നയിക്കുന്ന പ്രണവിന്റെ ജീവിത കഥയാണ് ഇക്കുറി എന്റെ സംരംഭത്തിന്റെ കവർ സ്റ്റോറി. യുവ സംരംഭകർക്കു പ്രചോദനമേകുന്ന രസകരമായ ജീവിതം ആടിത്തീർക്കുന്ന ഡോ.പ്രണവിന്റെ വിശേഷങ്ങൾ അറിയാം.
ബിരുദം ഉപേഷിച്ച് ബിഡിഎസിലേക്ക്
この記事は ENTE SAMRAMBHAM の November - December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は ENTE SAMRAMBHAM の November - December 2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.