
രണ്ടു പട്ടണങ്ങളായ അമൃത് സറും ലാഹോറും. അമൃത് സർ ഭാരതത്തിലും ലാഹോർ പാകിസ്ഥാനിലുമാണ്.അവയ്ക്കിടയിലെ അതിർത്തിപ്രദേശമാണ് വാഗാ.1999 ൽ കാശ്മീ രിലെ 'അമൻ സേതു' തുറക്കുന്നതുവരെ ഇരുരാജ്യങ്ങൾക്കിടയിൽ അതിർത്തി മുറിച്ചു കടക്കുന്ന പാതയുണ്ടായിരുന്നത് ഇവിടെ മാത്രമാണ്. ആയിരം കിലോ മീറ്ററോളം നീണ്ടു കിടക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള ഏക പ്രവേശന കവാടമാണിത്. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രസിദ്ധമായ ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഈ റാഡ്ക്ലിഫ് രേഖ കടന്നുപോകുന്നത്. 1947 ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജനത്തിലാണ് വാഗാ രണ്ടായി വിഭജിക്കപ്പെട്ട്, രണ്ടു രാജ്യങ്ങളുടെ ഭാഗമായത്. ഇന്ന് കിഴക്കൻ വാഗാ ഇന്ത്യയുടെ ഭാഗമാണ്. ഏഷ്യയുടെ ബർലിൻ മതിലെന്നും വാഗാതിർത്തി അറി യപ്പെടുന്നു. 1959 മുതൽ എല്ലാദിവസവും വൈകുന്നേരം വാഗാതിർത്തിയിൽ പതാക താഴ്ത്തൽ (ബീറ്റിംഗ് റിട്രീറ്റ് ) എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിൽ ഇന്ത്യയുടെ അതിർത്തിരക്ഷാസേനയുടേയും (BSF) പാക്കിസ്ഥാന്റെ പാകിസ്ഥാൻ റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. ഒരേസമയം രണ്ടു രാജ്യങ്ങളുടെ പരസ്പര സ്പർദ്ധയുടെയും തമ്മിലുള്ള സാഹോദര്യം പകർന്നേകുന്ന ഏകതയുടെയും പ്രതീ കമാക്കുന്നു ഈ അനുഷ്ഠാനം. ഈ ചടങ്ങിൽ പങ്കുകൊള്ളാനായി ധാരാളംപേർ ദിനംതോറും ഇവിടെയെത്തുന്നു. തദ്ദേശീയരെന്നപോലെ വിദേശികളും ചടങ്ങുകൾ വീക്ഷിക്കാൻ ആവേശത്തോടെ എത്തുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇത് വെറുമൊരു വിനോദയാത്രയുടെ ഭാഗമല്ല. മറിച്ച് ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും അവിസ്മരണീയമായ അനുഭവം പകർന്നു നൽകുന്ന അനുഭൂതിദായകമായൊരവസരമാണ്.
അമൃത് സറിലെ സുവർണ്ണക്ഷേത്രദർശ്ശനവും ജാലിയൻവാലാബാഗിലെ സന്ദർശ്ശനവും കഴിഞ്ഞ് വാഗാബോർഡറിലെ ബീറ്റിംഗ് റിട്രീറ്റ് എന്ന 'വാഗ ബോർഡർ ഫ്ലാഗ് സെറിമണി'യിൽ പങ്കെടുക്കാനായിരുന്നു ഞങ്ങളുടെ യാത്ര. മുപ്പതുകിലോ മീറ്ററിൽത്താഴെ ദൂരമേ അവിടേയ്ക്കുള്ളു. നാലരയ്ക്കാണ് പരേഡ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പ്രവേശനം. എങ്കിലും ഒന്നരമണിക്കൂർ മുമ്പേയെങ്കിലും അവിടെയെത്തിയാൽ മാത്രമേ വിശദമായ സുരക്ഷാപരിശോധനകളും മറ്റും കഴിഞ്ഞ് ചടങ്ങുകൾ വീക്ഷിക്കാൻ കഴിയൂ. എല്ലാദിവസവും നല്ല തിരക്കുമുണ്ടാവും. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ പരിമിതവുമാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രവേശനം ലഭിച്ചുവെന്നും വരില്ല.
この記事は Unique Times Malayalam の March - April 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Unique Times Malayalam の March - April 2025 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ബ്ലാക്ക് ഹെഡ്സ് തടയാനുള്ള സ്വാഭാവികമാർഗ്ഗങ്ങൾ
ചർമ്മത്തിന്റെ മികച്ച സുഹൃത്താണ് തേൻ

നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്ന പാനീയങ്ങൾ
92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനൽക്കാലത്ത് കുടിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ആരോഗ്യത്തോടൊപ്പം മധുരവും പകരുന്ന മധുരക്കിഴങ്ങ്
പ്രമേഹ രോഗികൾക്ക് മധുരക്കിഴങ്ങ് നല്ലൊരു ഉപാധിയാണ്

മാറ്റത്തിന്റെ ശക്തി!
ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഏറ്റ വും നിർണ്ണായകമായ ഒരു വശം ഒരു പ്രതിരോധശേഷിയുള്ള മാനസികാവസ്ഥ വികസിപ്പിക്കുകയെന്നതാണ്. പ്രതികൂല സാ ഹചര്യങ്ങളിൽ നിന്ന് കരകയറാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും വെല്ലുവിളികൾക്കിടയിലും ലക്ഷ്യബോധം നിലനിർത്താനുമുള്ള കഴിവാണ് പ്രതിരോധം.

വേനൽക്കാല ചർമ്മസംരക്ഷണം ആയുർവേദത്തിലൂടെ
ഈ കാലത്ത് ശരീരത്തിനകത്തും പുറത്തും ശിതോപചാരം ചെയ്യാനാണ് ആയുർ വേദം നിർദ്ദേശിക്കുന്നത്. ജീവിത രീതിയിൽ അല്പം മാറ്റം വരുത്തിയാൽ നമുക്ക് വേനൽച്ചൂടിനെ കാര്യമായി പ്രതിരോധിക്കാം. കാലാവസ്ഥാ വ്യതിയാനമനുസ രിച്ച് ആഹാരശീലത്തിലും മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കാരണം, ആരോഗ്യകരമായ ഭക്ഷണശീലം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

ജിഎസ്ടി നിയമങ്ങളിലെയും ഒരു പൗരന്റെ അവകാശങ്ങളിലെയും അറസ്റ്റ് വ്യവസ്ഥകൾ 00
മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിന് ഒരു കേസിന്റെ രജിസ്ട്രേഷൻ വ്യവസ്ഥയല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഈ തത്വം ഗൂർബക്ഷ് സിംഗ് (1980) 2 SCC 565-ൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉയർത്തിപ്പിടിച്ചിരിക്കുന്നു. രാധിക അഗർവാളിന്റെ കാര്യത്തിൽ ഈ തത്വം ബഹുമാനപ്പെട്ട സുപ്രീം കോടതി ആവർത്തിച്ചു.

മരണപ്പെട്ട പ്രവാസി ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്കുള്ള അവകാശം
ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമങ്ങൾ, മരിച്ചുപോയ ഭർത്താവ് ഉപേക്ഷിച്ചു പോയ സ്വത്തുക്കളെ ആശ്രയിക്കേണ്ടത് ഒരു സ്ത്രീക്ക് അത്യാവശ്യമാണെന്ന തത്വത്തെ ചുറ്റിപ്പറ്റിയാണ്. ഈ തത്വം വിധവകൾക്ക് മരിച്ചുപോയ ഭർത്താ ക്കന്മാരുടെ സ്വത്തുക്കൾ അനന്തരാവകാശമായി ലഭിക്കാൻ അധികാരം നൽകുന്നു.

ദുർബ്ബലപ്പെടുത്തുന്ന രോഗം- അൽഷിമേഴ്സ്
അൽഷിമേഴ്സ് രോഗത്തിന്റെ കാരണം കൃത്യമായി മനസ്സിലായിട്ടില്ല. കാലക്ര മേണ തലച്ചോറിനെ ബാധിക്കുന്ന ജനിതക, ജീവിതശൈലി, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുടെ സംയോജനത്തിൽ നിന്നാണ് അൽഷിമേഴ്സ് രോഗം ഉണ്ടാകുന്നത്. അപകടസാധ്യതയുടെ 70% ജനിതകമാണെന്ന് വിശ്വസിക്കപ്പെടുന്നു, സാധാരണയായി ഉൾപ്പെട്ടിരിക്കുന്ന പല ജീനുകളും.

നമ്മുടെ ചിന്തയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്...
ഈ ഉപന്യാസം നമ്മുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും നമ്മുടെ ജീവിതത്തിന്റെയും നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെയും വിവിധ വശങ്ങളിൽ അത് ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തെ പര്യവേക്ഷണം ചെയ്യും.

കേരളത്തിന്റെ വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകുന്ന നേതാവ്: മന്ത്രി പി രാജീവ്
പുരോഗമനപരമായ പരിഷ്കാരങ്ങൾക്കും സാമ്പത്തിക നവീകരണത്തിനും നേതൃത്വം നൽകി കേരളത്തിന്റെ വ്യാവസായിക വിപ്ലവത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള ഭരണകർത്താവാണ് നയരൂപീകരണത്തിൽ വിദഗ്ധനായ മന്ത്രി പി രാജീവ്. വിദ്യാർത്ഥി പ്രവർത്തനത്തിന്റെ ആദ്യ നാളുകൾ മുതൽ രാജ്യസഭാ എംപി എന്ന നിലയിലും ഇപ്പോൾ കേരളത്തിലെ കയർ, വ്യവസായ, നിയമ മന്ത്രി എന്ന നിലയിലും, നിക്ഷേപസൗഹൃദനയങ്ങൾ, ജുഡീഷ്യൽ സുതാര്യത, വ്യാവസായിക നവീകരണം എന്നിവയിൽ രാജീവ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും ഭരണത്തിനും ഒരു മാതൃകയായി സുസ്ഥിര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അദ്ദേഹം തന്റെ പ്രവർത്തനം തുടരുന്നു.