അവധിദിനങ്ങളിൽ തഞ്ചാവൂരിലെ ജോലി സ്ഥലത്തുനിന്ന് സഞ്ചി നിറയെ പലഹാരപ്പൊതികളുമായി നാട്ടിലെത്തുന്ന അച്ഛനാണ് തഞ്ചാവൂരിനെക്കുറിച്ച എന്റെ ബാല്യകാല ഓർമകൾ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ കൂടെ വേളാകണ്ണിയിലേക്കു നടത്തിയ യാത്രക്കിടയിലാണ് ആദ്യമായി തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തെക്കുറിച്ച് കേൾക്കാനിടയായത്. പെരിയകോവിൽ കാണുകയെന്ന സ്വപ്നം നീണ്ട 33 വർഷങ്ങൾക്കുശേഷം പൂവണിഞ്ഞു.
കോയമ്പത്തൂരിൽനിന്ന് തുടക്കം
കോയമ്പത്തൂരിൽ നിന്ന് രാത്രി 12.30നുള്ള ചെമ്മൊഴി എക്സ്പ്ര സിൽ ചരിത്രസ്പന്ദനങ്ങൾ തുടിക്കുന്ന തഞ്ചാവൂരിലേക്കുള്ള എന്റെ യാത്ര തുടങ്ങി. യാത്ര ജനറൽ കമ്പാർട്മെന്റിലായതിനാൽ നല്ല തിരക്കായിരുന്നു. ശരിയാം വിധം നിൽക്കാൻ പോലും ഇടം കിട്ടിയിരുന്നില്ല ആദ്യം.
കുറച്ച് മുന്നോട്ടു പോയപ്പോൾ തുണിവ്യവസായത്തിനു പേരുകേട്ട തിരുപ്പൂർ നഗരത്തിലേക്ക് ട്രെയിൻ പ്രവേശി ച്ചു. വൈദ്യുതിവിളക്കിന്റെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന നഗരം. നഗരത്തിന്റെ ഹൃദയ ഭാഗത്തുകൂടി നീണ്ടുകിടക്കുന്ന മേൽപാലങ്ങൾ, രാത്രിസമയങ്ങളിലും പ്രവർത്തിക്കുന്ന തൊഴിൽശാലകൾ. എപ്പോഴും ഉണർന്നിരിക്കുന്ന നഗരമാണ് തിരുപ്പൂരെന്ന് തോന്നിപ്പോയി.
തുറന്നിട്ട ജാലകങ്ങളിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റ് യാത്രയുടെ ബുദ്ധിമുട്ടിന് അൽപം ആശ്വാസമേകി.
പുലർച്ച 4.30ഓടെ ട്രെയിൻ ശ്രീരംഗനാഥന്റെ (ട്രിച്ചി) മണ്ണിൽ പ്രവേശിച്ചു. കാവേരി നദിയുടെ തീരത്ത് രൂപംകൊണ്ട പുരാതന നഗരമാണ് തിരുച്ചിറപ്പള്ളി. ഇവിടത്തെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രവും മലൈകോട്ടയും വളരെ പ്രസിദ്ധമാണ്.
この記事は Kudumbam の January 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Kudumbam の January 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
ജാലകത്തിനപ്പുറത്തെ
തെളിഞ്ഞ മനസ്സാകുന്ന ജാലകത്തിലൂടെ ഇനിയൊന്ന് കൺപാർക്കൂ, എത്ര സുന്ദരമാണീ ഉലകം എന്ന് മനസ്സ് മന്ത്രിക്കുന്നത് കാതിൽ മുഴങ്ങുന്നില്ലേ
ഉലകം ചുറ്റിയ ഫാമിലി
മൂന്ന് ഭൂഖണ്ഡങ്ങൾ, 56 രാജ്യങ്ങൾ, പലതരം ഭക്ഷണങ്ങൾ, വൈവിധ്വമാർന്ന സംസ്കാരങ്ങൾ... കാസർകോട്ടെ ഒരു കുടുംബം താണ്ടിയത് 76,000 കിലോമീറ്റർ. എട്ടാം ക്ലാസുകാരന്റെ പ്ലാനിങ്ങിൽ പിറന്ന ആ ലോകയാത്ര പിന്നിട്ട വഴികളിലേക്ക്...
പോരാട്ടം മണ്ണിനോടും അനീതിയോടും
പ്രായത്തിന് ചെക്ക്പറഞ്ഞ ചെക്കുട്ടിക്ക് പറയാനുള്ളത് പ്രായത്തിൽ കവിഞ്ഞ അനുഭവങ്ങളാണ്. വയസ്സ് 106ലെത്തിയെങ്കിലും കൃഷിയെക്കുറിച്ച് ചോദിച്ചാൽ ചെറുപ്പത്തിന്റെ തിളക്കമാണ്
എ.ഐ കാലത്തെ അധ്യാപകർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസ മേഖലയിൽ അഭൂതപൂർവ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തിൽ തർക്കമില്ല. അധ്വാപകർ അതിനെ വെല്ലുവിളിയായാണോ അവസരമായാണോ കാണേണ്ടത് എന്നറിയാം...
അറബിയുടെ പൊന്നാണി ചങ്ങാതി
പ്രിയ കൂട്ടുകാരൻ സിദ്ദീഖിനെത്തേടി വർഷാവർഷം പൊന്നാനിയിലെത്തുന്ന ഖത്തർ സ്വദേശി മുഹമ്മദ് മഹ്മൂദ് അൽ അബ്ദുല്ലയുടെയും ആ സൗഹൃദത്തിന്റെയും കഥയിതാ...
ഇൻസൽട്ടാണ് ഏറ്റവും വലിയ ഇൻവെസ്മെന്റ്
ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് രമ്യ സുരേഷ്. സ്വപ്നത്തിൽപോലും പ്രതീക്ഷിക്കാതെ അഭിനയരംഗത്തേക്ക് എത്തിയ രമ്യ ബിഗ് സ്ക്രീനിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്
കൂട്ടുകൂടാം, നാട്ടുകൂട്ടായ്മക്കൊപ്പം
വിഭാഗീയ ചിന്തകൾക്കതീതമായി മനുഷ്യരെ ഒരുമിപ്പിക്കുകയാണ് നാട്ടിൻപുറങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ. യുവതീയുവാക്കളിൽ കലാകായിക ശേഷിയും സാമൂഹികസേവന മനസ്സും വളർത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾ വലിയ പങ്കുവഹിക്കുന്നുണ്ട്...
വലിച്ചുകേറി വാ..
കൈയൂക്കും തിണ്ണമിടുക്കും മാത്രമല്ല, പതിയെ കയറിപ്പിടിക്കുന്ന ചുവടുകളും ആവേശത്തിര തീർക്കുന്ന അനൗൺസ്മെന്റും ഒന്നിച്ചുണരുന്ന വടംവലിയുടെ ഇത്തിരി ചരിത്രവും വർത്തമാനവും...
ഉണ്ണാതെ പോയ ഓണം
പൂക്കളും സദ്യയും കോടിയും എല്ലാമായി വസന്തത്തിന്റെ ആഘോഷക്കാലമാണ് ഓണം. ആഘോഷിച്ച ഓണത്തെ കുറിച്ചാവും എല്ലാവർക്കും ഏറെ പറയാനുണ്ടാവുക. പല കാരണങ്ങളാൽ ഓണമുണ്ണാത്ത, പൂക്കളം വരക്കാത്ത, കുമ്മാട്ടിയും പുലിക്കളിയുമില്ലാത്ത കാലങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാവില്ലേ? മനസ്സിലിപ്പോഴും അഴൽ പരത്തുന്ന ആ ഓണക്കാലങ്ങൾ ഓർത്തെടുക്കുകയാണ് ഇവർ...
കൂത്താമ്പുള്ളിയിലെ ഓണക്കോടി
പതിവ് തെറ്റാതെ ഈ വർഷവും മലയാളിയെ ഓണക്കോടി ഉടുപ്പിക്കാനുള്ള തിരക്കിലാണ് കൂത്താമ്പുള്ളി ഗ്രാമം. പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞു കിടക്കുന്ന ഇവിടത്തെ തനത് വസ്ത്രങ്ങളുടെ വിശേഷങ്ങളിതാ...