
പലപ്പോഴും സിനിമയിൽ നിന്ന് എന്നെ തേടിവരുന്ന കഥാപാത്രങ്ങൾ മുമ്പ് ചെയ്തുവച്ച ഒരേ പാറ്റേണിലുള്ളതാണ്. പൊതുവെ എനിക്ക് തോന്നിയ മറ്റൊരു കാര്യം കറുത്തനിറം ഉള്ളവർ എപ്പോഴും മലയാളസിനിമയിൽ കള്ളന്മാർ അല്ലെങ്കിൽ വേലക്കാരികൾ മാത്രമാണ്. 2022 ആയിട്ടും എന്താണ് ഇങ്ങനെ സംഭവിക്കുന്ന തെന്ന് അറിയില്ല. ചുരുക്കം ചില ആൾക്കാർ മാത്രമേ മറിച്ച് ചിന്തിക്കുന്നുള്ളൂ. നമുക്ക് എന്തെങ്കിലും ചെയ്യാൻ ഇല്ലാതെ നമ്മൾ ഒരു സിനിമയുടെ ഭാഗമായിട്ട് കാര്യമില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നല്ല കഥാപാത്രങ്ങൾ തേടി വരുമെന്ന വിശ്വാസത്തിൽ തന്നെയാണ് മുൻപോട്ടു പോകുന്നത്. മഞ്ജു പത്രോസിന്റെ മുഖം ബിഗ്സ്ക്രീനിൽ കണ്ടതിനേക്കാൾ കൂടുതൽ മലയാളികൾ മിനി സ്ക്രീനിലാണ് കാണാറുള്ളത്. മിനിസ്ക്രീൻ തന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ ഒരുപാട് സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് മഞ്ജു പത്രോസ് സംസാരിച്ചു തുടങ്ങി.
മിനിസ്ക്രീൻ ജീവിതമാർഗ്ഗമാണ്
ഏന്നെപ്പോലെയുള്ള ഒരാള്‍ക്ക് സിനിമയിലെ നല്ല അവസരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുക എന്നതും നല്ലൊരു ഓപ്ഷന്‍ തെരഞ്ഞെടുക്കുകയെന്നതും റിസ്ക്കാണ്. എനിക്ക് നല്ലൊരു ഫെയിം തന്നത് മിനിസ്ക്രീനാണ്. മിനിസ്‌ക്രീനില്‍ എന്നെ കണ്ടു ഇഷ്ടപ്പെട്ടവരാണ് കൂടുതലും. മറിമായത്തിലെയും അളിയന്‍സിലെയുമെല്ലാം കഥാപാത്രങ്ങള്‍ തന്ന സംതൃപ്തി മറ്റൊന്നിനും തരാന്‍ കഴിഞ്ഞിട്ടില്ല. അതിനപ്പുറത്തേക്ക് എന്നെപ്പോലെയുള്ള ഒരു സാധാരണ ആള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനും മകന്റെ വിദ്യാ ഭ്യാസത്തിനും അമ്മയേയും അച്ഛനേയും നോക്കാനുമെല്ലാം മിനിസ്‌ക്രീനിലെ എന്റെ സ്പേസ് സഹായിക്കുന്നുണ്ട്. ഏതൊരു ആര്‍ട്ടിസ്റ്റും എപ്പോഴും വര്‍ക്കുണ്ടായിരിക്കണം, തിരക്കായിരിക്കണം എന്നൊക്കെയാണ് ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് എനിക്ക് ഇപ്പോള്‍ മിനിസ്ക്രീനില്‍ തിരക്കുണ്ട്. അതൊക്കെത്തന്നെ ഞാന്‍ ആഗ്രഹിച്ചതിനേക്കാള്‍ കൂടുതലുള്ള കാര്യമാണ്.
സിനിമയിൽ അവസരം ചോദിക്കുന്നത് കുറവാണ്
この記事は Mahilaratnam の October 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の October 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം

വിടരുന്ന പ്രണയ വർണങ്ങൾ
മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

കേരളത്തിന്റെ ലക്ഷ്മി ജർമ്മനിയുടെ സമീറ
സന്ദർശകയായും ഗവേഷണ വിദ്യാർത്ഥിനിയായും ഫിലിം മെയ്യറായും പല തവണ ഇന്ത്യയിലെത്തിയ സമീറ ഗോത്ത് എന്ന ജർമ്മൻ യുവതി വളരെ യാദൃച്ഛികമായിട്ടാണ് ഫോർട്ട് കൊച്ചി സ്വദേശി ജോർജ് അഗസ്റ്റിനെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ആ ബന്ധം വിവാഹത്തിൽ കലാശിച്ചതോടെ ജർമ്മൻ ഭാഷയ്ക്ക് ലഭിച്ചത് അമൂല്യമായ നിരവധി ആയുർവേദ ഗ്രന്ഥങ്ങളാണ്. ഇന്ത്യയോടും മലയാളിയോടും കൂട്ടുകൂടിയ ആ ജർമ്മൻ യുവതിയുടെ കഥയാണിത്.....

ദി ബ്രാൻഡ്-ഷെമീർ മുഹമ്മദ്
മലയാളികൾ മോഹൻലാലിന്റെ, മമ്മൂട്ടിയുടെ സിനിമ എന്നുപറഞ്ഞു പഠിച്ചതിൽ നിന്ന്, നില വിൽ സംവിധായകരുടെയും, അതിലെ ടെക്നീഷ്യൻസിന്റെയും പേരിൽ വിശ്വാസം അർപ്പിച്ചു സിനിമകൾ കാണാൻ തിരഞ്ഞെടുക്കുന്ന ഈ കാലത്ത്, എഡിറ്റിംഗ് മേഖലയിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ച പുതിയ ബ്രാൻഡ് ഷെമീർ മുഹമ്മദ്, 'മഹിളാരത്ന'ത്തിനൊപ്പം അൽപ്പനേരം.

കണ്ടു പഠിക്കൂ; ഉമ്മയും ആർട്ടിസ്റ്റല്ലേ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായ കലാഭവൻ നവാസും രഹനയും 'ഇഴ' എന്ന സിനിമയിലൂടെ ഒന്നിച്ചപ്പോൾ...

അകക്കണ്ണുകൊണ്ട് സംഗിതാകാശയാത്ര ചെയ്യുന്ന വാനമ്പാടി
വേറിട്ട ആലാപന ശൈലിയി ലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് വൈക്കം വിജയലക്ഷ് മി. എ.ആർ.എം സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ തന്റെ ഗായത്രി വീണയെ നെഞ്ചോട് ചേർത്ത് ആഹ്ലാദം പങ്കിട്ടു വൈക്കം വിജയലക്ഷ്മി. അവരുടെ വിശേഷങ്ങളിലേക്ക്....

സ്റ്റാർട്ട്,ക്യാമറ, ആക്ഷൻ
രമ്യാകൃഷ്ണൻ എന്ന അഭിനേത്രിക്ക് ഒരു മുഖവുരയുടെയും പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. നേരം പുലരുമ്പോൾ എന്ന മലയാള സിനിമയിലൂടെയായിരുന്നു രമ്യയുടെ അര ങ്ങേറ്റമെങ്കിലും ആദ്യം റിലീസായത് വെള്ള മനസ്സ് എന്ന തമിഴ് ചിത്രമായിരുന്നു. നേരം പുല രുമ്പോളിൽ തുടങ്ങിയ രമ്യാകൃഷ്ണന്റെ സിനിമായാത്ര നേരം ഇരുട്ടാതെ ഇന്നും ശക്തമായി തുടരുന്നു. അമ്പത്തിരണ്ടാം വയസ്സിലും യുവത്വം കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായ കഥാ പാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലും വെബ് സീരീസുകളിലും മിനിസ് ക്രീനിലുമൊക്കെ നിറസാന്നിദ്ധ്യമാണ് താരം. ഇന്ന് സിനിമയിലെ മോസ്റ്റ് വാണ്ടഡ് ക്യാരക്ടർ ഫീമെയിൽ ആർട്ടിസ്റ്റ് ആര് എന്ന ചോദ്യത്തിനുള്ള ഏക ഉത്തരം രമ്യാകൃഷ്ണനാണ്. അടുത്തിടെ ഒരു ഹ്രസ്വസംഭാഷണത്തിന് അവസരം ലഭിച്ചപ്പോൾ, തിരക്കുകൾക്കിടയിലും മുഖം ചുളിക്കാതെ സംസാരിക്കാൻ തയ്യാറായി താരം.

ചിൽഡ്രൻസ് ഡയറ്റ്
ഇന്ന് അമ്മമാരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് ലഞ്ച്' കൊടുത്തയയ്ക്കേണ്ട ബുദ്ധിമുട്ടേറിയ ജോലിയെക്കുറിച്ചുള്ളതാണ്. ചിലർ കുട്ടികൾ ചോദിക്കുന്നില്ലല്ലോ എന്ന് കരുതി കണ്ടതൊക്കെ കൊടുത്തയച്ച് കുട്ടിയുടെ വയറു ചീത്തയായി കുട്ടിയേയും കൊണ്ട് ഡോക്ടറുടെ പടി കയറിയിറങ്ങും. രുചി കുട്ടികൾക്ക് പ്രിയപ്പെട്ടതുതന്നെ. എന്നാൽ ഹെൽത്തിയാണ് അവരുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത്. സ്ക്കൂളിൽ പോകുന്ന കുട്ടികൾക്ക് നൽകാവുന്ന ആഹാരങ്ങളെക്കുറിച്ച് ഒരു ചിൽഡ്രൻസ് ഡയറ്റ്.