നേരം ശരിക്ക് വെളുത്ത് വരുന്നതേയുള്ളൂ.. നിറയെ പുകമഞ്ഞും നനുത്ത കാറ്റും. എന്നിട്ടും അതൊന്നും കൂസാതെ വിശാലമായ ആ വയലേലകൾ എപ്പോഴേ സജീവമായി കഴിഞ്ഞു. ആനന്ദനഗർ പുല്ലുകുളത്തിനരികിലെ, ആ പാടശേഖരത്തിലൂടെ ഇരമ്പി നീങ്ങിക്കൊണ്ടിരിക്കുന്നു ഒരു ട്രാക്ടർ.. അതോടിക്കുന്നതാകട്ടെ ഒന്നുരണ്ട് സ്ത്രീകളും. തൊട്ടടുത്തുതന്നെ ഇളകി മറിഞ്ഞ് കിടക്കുന്ന മൺകട്ടകൾ തട്ടിനിരത്തി മുന്നേറുന്ന രണ്ടുമൂന്ന് സ്ത്രീകൾ വേറെയും...
വേറിട്ട ഈ കാഴ്ചകൾ തൃശൂരിൽ നിന്നാണ്. ആധു നിക യന്ത്രവൽകൃത കാർഷികോപകരണങ്ങളുടെ സഹായത്തോടെ, കാർഷികവൃത്തിയിൽ ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ് മാടക്കത്തറയിലെ ഒരു കൂട്ടം വീട്ടമ്മമാർ.
തൊഴിലാളികളെ കിട്ടാനില്ലാത്തതിനാൽ, കൃഷി ചെയ്യാൻ കഴിയുന്നില്ലെന്ന വേവലാതികൾ, വിവിധ കോണുകളിൽ നിന്നും ഉയർന്നു കൊണ്ടിരിക്കുന്ന കാലത്താണ്. ആധുനിക യന്ത്രവൽകൃത കാർഷികോപകരണങ്ങളും, ശാസ്ത്രീയ കൃഷിരീതികളുമായി രംഗത്തെത്തിയ ഈ വീട്ടമ്മമാരുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നത്.
ആത്മവിശ്വാസം കരുത്താക്കി
നാലുവർഷം മുമ്പുവരെ, വീട്ടുപണികൾ മാത്രം നോക്കി ഒതുങ്ങിക്കഴിഞ്ഞിരുന്ന വീട്ടമ്മമാരായിരുന്നു, തൃശൂരിലെ മാടക്കത്തറ ചിറക്കേക്കോട് ആനന്ദനഗർ സ്വദേശിനികളായ ഷീബ ഷോബിനും, രമ്യ സുനിലും, രമ്യഷിജുവും, ലിബി ജിംസണും, ലിൻസി ജയനുമെല്ലാം.
ഒല്ലൂക്കര ബ്ലോക്ക് ഓഫീസിന് കീഴിലെ, അഗ്രോ സർവ്വീസ് സെന്ററിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ടെന്ന പത്രപരസ്യമാണ് ഇവരുടെ ജീവിതത്തെ ഈവിധത്തിൽ മാറ്റിമറിച്ചത്.
പരസ്യം കണ്ട് ഒട്ടേറെപ്പേർ എത്തിയെങ്കിലും, മണ്ണിലിറങ്ങി അധ്വാനിക്കാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ തൊഴിൽസേനയുമായി മുന്നോട്ടു പോകാനാകൂ എന്ന് മനസ്സിലായതോട, ആദ്യ ആവേശം കഴിഞ്ഞ് പലരും പിൻമാറി. അപ്പോഴും ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത ദൗത്യത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു ഈ വീട്ടമ്മമാരുടെ അഞ്ചംഗ കൂട്ടം.
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Mahilaratnam の November 2022 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.