
സിനിമ ശ്വാസമായി കൊണ്ടുനടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നത്തിനൊപ്പം റോണി ഉറച്ചുനിന്നതിൽ നിന്നാണു കഥയുടെ തുടക്കം. ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ ക്ഷണിച്ച ആ ചെറുപ്പക്കാരനെഴുതിയ തിരക്കഥയുമായി നിർമാതാവിനെ സമീപിക്കുന്നതോടെ ആദ്യ ട്വിസ്റ്റ്. ആ കഥ അദ്ദേഹത്തിന് ഇഷ്ടമായില്ല. പകരം പുതിയൊരു ആശയം മുന്നിലേക്കു വച്ചു കൊടുത്തു. അതിൽ സിനിമയുണ്ടെന്നു മനസ്സിലാക്കി റോണിയും ചേർന്നു തിരക്കഥയെഴുതാൻ തീരുമാനിക്കുന്നു.
പുതിയ തിരക്കഥയുമായി പല നടന്മാരെ സമീപിച്ചെങ്കിലും കഥ കേൾക്കാൻ പോലും ആരും തയാറായില്ല. ഒടുവിൽ ഒരു നടൻ കഥ കേട്ടിടത്താണു രണ്ടാമത്തെ ട്വിസ്റ്റ്. സെക്കൻഡ് ഹാഫ് അത്ര പോരാ. ഡോക്യുമെന്ററി സ്വഭാവമുണ്ട്. അദ്ദേഹം സിനിമ നിരസിച്ചു. അടുത്ത പത്തു മാസം കൊണ്ട് ആ തിരക്കഥ മിനുക്കി മിനുക്കി പുതിയ മുഖവുമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്ത് ഇവർ എത്തുന്നു. കണ്ണൂർ സ്ക്വാഡ് എന്ന സിനിമ മെഗാഹിറ്റായി മാറുന്ന കാഴ്ചയാണു പിന്നീട്.
ഈ കഥയ്ക്ക് മറ്റൊരു ഫ്ലാഷ്ബാക് കൂടിയുണ്ട്. 34 വർഷം മുൻപു മമ്മൂട്ടി നായകനായ മഹായനം നിർമിച്ച്, സാമ്പത്തിക ബാധ്യത തങ്ങാനാകാതെ നാടുവിട്ട സി.ടി രാജന്റെ മക്കളാണു കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥാകൃത്ത് ഡോ. റോണി ഡേവിഡ് രാജും സംവിധായകൻ റോബി വർഗീസ് രാജും. തോൽവികളും പ്രതിസന്ധികളും ട്വിസ്റ്റുകൾ തീർത്തെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു വിജയഹിറ്റടിച്ച സിനിമാ സ്ക്വാഡ്' സിനിമയിൽ നടന്റെ മേൽവിലാസമുള്ള ഡോ.റോണിയും ഛായാഗ്രഹകനായി പേരെടുത്ത റോബിയും കണ്ണൂർ സ്ക്വാഡിന്റെ വിജയത്തെ നെഞ്ചോടു ചേർക്കുന്നു. ഡോ. റോണി സിനിമാവിശേഷങ്ങളുമായി വനിതയ്ക്കൊപ്പം.
അച്ഛന്റെ നായകൻ തന്നെ മക്കളുടെ സിനിമയിലും നായകനായല്ലോ ?
അതു കാലം കാത്തുവച്ച നിയോഗമാണ്. 34 വർഷങ്ങൾക്കു ശേഷം മമ്മൂക്ക തന്നെ നായകനായി വന്നുവെന്ന ഭാഗ്യം. ഈ സിനിമയുടെ വിജയം കണ്ടു കൊണ്ടു പപ്പയും ഒപ്പമുണ്ട്. അതാണ് എന്റെ വലിയ സന്തോഷം. ആദ്യ ചർച്ചയിൽ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു. മൂന്നാമത്തെ കൂടിക്കാഴ്ചയിലാണു മമ്മൂട്ടിക്കമ്പിനി ഈ സിനിമ നിർമിക്കുകയാണ് എന്നു പറയുന്നത്. സിനിമയിൽ മമ്മൂക്ക അർപ്പിച്ച വിശ്വാസമായിരുന്നു ആ തീരുമാനം.
സിനിമ കൊണ്ടു പൊള്ളിയ അച്ഛന്റെ മകനെ സിനിമ ഭയപ്പെടുത്തിയില്ലേ ?
この記事は Vanitha の October 28,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の October 28,2023 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം