മുല്ലപ്പൂവിന്റെയും കർപ്പൂരത്തിന്റെയും ഗന്ധം പടർന്ന വീഥികൾ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്, നഗരത്തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന അഗ്രഹാരത്തെരുവ്, വലിയശാല ഗ്രാമം.
മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഗന്ധലോകത്ത് ഇപ്പോൾ പുതിയതൊന്നു കൂടി ഇടം നേടി. ശുദ്ധമായ നെയ്യിൽ കേസരിയും ഉണ്ണിയപ്പവുമൊക്കെ രുചി തൊട്ടൊരുങ്ങുന്ന വാസന. വഴി ചോദിക്കേണ്ട കാര്യമില്ല, ആ വാസനയുടെ കൈപിടിച്ചങ്ങു പോയാൽ മതി. എത്തുന്നതു കൃഷ്ണവേണിയുടെ വീട്ടുമുറ്റത്ത്.
തനതുരുചികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൃഷ്ണവേണി അഞ്ചുവർഷം മുൻപ് "വേണീസ് സമയൽ അറൈ' എന്ന ക്ലൗഡ് കിച്ചൻ തുടങ്ങിയത്.
“അമ്മയുടെ ചേലത്തുമ്പു പിടിച്ച് അടുക്കളയിൽ ചുറ്റിത്തിരിയാൻ വലിയ ഇഷ്ടമായിരുന്നു. ഒരു പ്രത്യേക താളത്തിലാണ് അമ്മയുടെ പാചകം. അമ്മയുടെ രുചികൾ തിരിച്ചുകൊണ്ടു വരാനുള്ള ശ്രമം കൂടിയാണിത്. ''വ്യാസം 226-ാം നമ്പർ വീട്ടിലെ സമയൽ അറൈയിൽ (അടുക്കള) തൈര് സാദം ഉണ്ടാക്കുന്നതിനിടയിൽ കൃഷ്ണ വേണി രുചി സംരംഭത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പഴയ കാലം പറയുമ്പോൾ വാക്കുകൾക്കു യൗവനത്തിന്റെ പ്രസരിപ്പ്.
“തഞ്ചാവൂരാണ് നാട്. അച്ഛൻ ടി.വി.സ്വാമിനാഥൻ ഐഎഎസിൽ പ്രവേശിച്ച ശേഷമാണു കേരളത്തിലേക്കു വന്നത്. ഞാൻ ജനിച്ചത് പദ്മനാഭന്റെ ഈ മണ്ണിലാണ്. ഞങ്ങളഞ്ചു മക്കൾ. മൂന്നു ചേച്ചിമാരും ചേട്ടനും. ഞാനാണ് ഇളയ ആൾ.
അമ്മ ലളിത സ്വാമിനാഥൻ ടിപ്പിക്കൽ വീട്ടമ്മ. വീട്ടുഭരണം, ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം വിളമ്പൽ. അതൊക്കെയായിരുന്നു അമ്മയുടെ ലോകം. അച്ഛനോളം തന്നെ നയവും കഴിവും അമ്മയ്ക്കും ഉണ്ടായിരുന്നു. '' ഇനി പറയുന്ന രംഗം ചിലപ്പോൾ ഒരു സിനിമയിലേതു പോലെ തോന്നാം. ചേച്ചിയുടെ വിവാഹനിശ്ചയത്തിനു പോയി ഭാവിജീവിതപങ്കാളിയെയും കണ്ടെത്തി വന്നൊരു പ്രണയകഥയാണിത്.
പ്രണയം ചൂടിയ പൂക്കൾ
പട്ടു ദാവണി ചുറ്റി, മുടി നിറയെ മുല്ലപ്പൂ ചൂടിയെത്തിയ കൃഷ്ണവേണിയെ ശേഷാദ്രിനാഥ ശർമ ഇന്നും ഓർക്കുന്നു. ക്യാമറയുമായി അതിഥികളുടെ ചിത്രം പകർത്താൻ ഓടി നടന്ന ഫൊട്ടോഗ്രഫർ പയ്യനെ താനും മറന്നില്ലെന്നു കൃഷ്ണവേണിയുടെ മറുപടി.
“ഞങ്ങളുടെ ആചാരപ്രകാരം വരന്റെ വീട്ടിലാണു വിവാഹനിശ്ചയം നടക്കുന്നത്. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം ഞാനും പോയി.
この記事は Vanitha の July 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の July 06, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പാലക് ചീര പുലാവാക്കാം
ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...
നൃത്തമാണ് ജീവതാളം
എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു
പ്രകാശം പരക്കട്ടെ
പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത
കലയ്ക്ക് സുല്ലില്ല
സിനിമയുടെ വെള്ളിവെളിച്ചം കാത്തു നിൽക്കുമ്പോഴും നയത്തെ സ്വാധിക്കുന്ന അമ്മയും മകളും മകളുടെ മകളും
അൻപേ ശിവം
ചെന്നൈ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിലേക്ക്, കഥകൾ പിലിവിരിച്ചാടുന്ന മണ്ണിലേക്ക്
സാരമില്ലെന്ന് പറയല്ലേ
കുഞ്ഞുങ്ങളുടെ കഫക്കെട്ട് കൃത്യസമയത്തു ശ്രദ്ധയോടെ ചികിത്സിച്ചാൽ പൂർണമായി മാറ്റാൻ കഴിയും
ഓസ്ട്രേലിയയിൽ നഴ്സ് ആകാം
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
സിനിമയെല്ലാം റിയൽ
ബിസിനസ് കുടുംബത്തിൽ ജനിച്ച് സിനിമയിലേക്കിറങ്ങിയ മിറിയം ചാണ്ടി ഇന്നു ലോകമറിയുന്ന ഡോക്യുമെന്ററി സംവിധായികയാണ്
കഥാമുഖം
അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഉത്തരം പറയുന്നു. മലയാളത്തിന്റെ പ്രിയസംവിധായകർ
ദൈവത്തിന്റെ സമ്മാനം
ബെംഗളൂരുവിലെ വീട്ടിൽ പ്രണയത്തിന്റെ രണ്ടാം ഭാവം ആഘോഷിക്കുകയാണു ലെനയും പ്രശാന്തും