
ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു. 12 വയസ്സുകാരി നശ്വക്ക്.
വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും നശ്വയുടെ വാപ്പച്ചിയെ മലയാളി അങ്ങനെ എളുപ്പം മറക്കില്ല. രുചിയുടെ ഏഴാം സ്വർഗത്തിന്റെ ദം പൊട്ടിച്ച ജനപ്രിയ ഷെഫ് നൗഷാദ്, വാക്കിലും നോക്കിലും വാപ്പച്ചിയെ അനുസ്മരിപ്പിക്കുന്ന നച്ചു അവളുടെ ഉപ്പയുടെ കഥ പറയാനിരുന്നു.
പരാതി പറയാനുണ്ട് പടച്ചോനോട്...
16 വർഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണ് ഞാൻ. വൈകി വന്നതിന്റെ കടംകൂടി വീട്ടി എന്നെ സ്നേഹിക്കാൻ മത്സരമായിരുന്നു രണ്ടുപേരും. തരിമ്പ് സ്നേഹക്കൂടുതൽ വാപ്പച്ചിക്കായിരുന്നു. നൗഷാദിക്കാ...നച്ചുവിനെ നിങ്ങള് സ്നേഹിച്ച് വഷളാക്കോ?' എന്ന് ഉമ്മയുടെ അനിയത്തി ആമിയും മൂത്തുമ്മമാരും മാമമാരും ചോദിക്കും. വാപ്പച്ചിയുണ്ടോ കേൾക്കുന്നു.
ആ മനുഷ്യൻ കരഞ്ഞതും ചിരിച്ചതും കിനാവു കണ്ടതും എനിക്കു വേണ്ടിയായിരുന്നു. ഒരിക്കൽ വെള്ളത്തിൽ കളിച്ചതിന്റെ പേരിൽ ഉമ്മ എന്നെ ചെറുതായൊന്ന് തല്ലി. ആ വിഷമം സഹിക്കാതെ മുറിയിൽ കയറി വാപ്പച്ചി വാതിലടച്ചു കരഞ്ഞു.
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. എന്റെ ഉപ്പ തന്ന സ്വാതന്ത്ര്യമാണ് വെറും 15-ാം വയസ്സിലും എന്നെ ബോൾഡാക്കി നിർത്തുന്നത്. ഷെഫിന്റെ മകളെ ഷെഫ് ആക്കാനോ ഹോട്ടൽ മാനേജ്മെന്റ് പഠിപ്പിക്കാനോ കണക്കു കൂട്ടിയിരുന്നില്ല. ഒന്നിനും നിർബന്ധിക്കാതെ എല്ലാം നച്ചുവിന്റെ ഇഷ്ടമെന്ന് പറഞ്ഞ് കൂടെ നിന്നു. മറ്റു കുട്ടികളെ പോലെ മാർക്ക് വാങ്ങാനോ മത്സരിക്കാനോ പറഞ്ഞിട്ടില്ല. "നച്ചു... സ്ട്രെസ് എടുക്കല്ലേ കണ്ണേ... കൂളായിട്ട് ചെയ്യ്..' എന്ന് പറയും. ഇന്നും പഠിക്കാനിരിക്കുമ്പോൾ പോലും തലയ്ക്കു മേലെ ആ വാക്കുകളുണ്ട്. അന്നേരം ഞാൻ മാനത്തേക്കു നോക്കി പറയും. “സങ്കടപ്പെടല്ലേ... വാപ്പച്ചിയുടെ നച്ചു ഓകെയാണേ...
വേദന മറച്ച് ചിരിക്കുന്ന വാപ്പച്ചി
“പ്രിയപ്പെട്ടവർക്കു വച്ചു വിളമ്പി നടക്കുമ്പോഴും വേദനയുടെ നടുക്കയത്തിലായിരുന്നു എന്നും വാപ്പച്ചി. അന്നൊന്നും അതു തിരിച്ചറിയാനുള്ള അറിവോ പക്വതയോ ഉണ്ടായിരുന്നില്ല.
この記事は Vanitha の September 28, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha の September 28, 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം