മെഡിക്കൽ സ്പെഷ്യലിസ്റ്റ് ആകാനുളള സ്ക്രൈബിങ് ഏക പരിശീലന പരിപാടിയാണ് DPMS . അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമറും, സാധാരണ ആരോഗ്യസ്ഥിതിയും ഉള ഏതൊരാൾക്കും ഈ മെഡിക്കൽ സ്ട്രൈബിങ് കോഴ്സിലേക്ക് പ്രവേശിക്കാൻ സാധിക്കും.
അകത്തളങ്ങൾക്ക് ചന്തമേകുന്ന ഇന്റീരിയർ ഡിസനൈറാകാനായിരുന്നു ഈ പെൺകുട്ടിയുടെ മോഹം. എന്നാൽ, പ്ലസ് ടു കഴിഞ്ഞതോടെ വിവാഹ ജീവിതത്തിലേക്ക്. അപ്പോഴും പഠനമെന്ന ആഗ്രഹം മനസിലുടക്കി കിടന്നു. മൂന്ന് കുട്ടികളായപ്പോഴും പഠനമെന്ന മോഹം ഒരു മയിൽപ്പീലി തുണ്ടു പോലെ മനസിൽ വർണങ്ങൾ വിടർത്തി കിടന്നു. ഒടുവിൽ ഫാർമസി കോഴ്സിനു ചേർന്നു. കുടുംബ ജീവിതവും പഠനവും ഒരു തോണിയിൽ കൊണ്ടു പോകാനായില്ല. പഠനം പാതിവഴിയിൽ നിലച്ചു. ജിവിതത്തിൽ ഒന്നുമാകാതെ പോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വീട്ടുകാർ താങ്ങായി. വീട്ടിലിരുന്ന് ടെലി കോളിങ് ജോലി ചെയ്തു. ജീവിതം പച്ചപിടിച്ചില്ല. സംരംഭക ആകാനായിരുന്നു നിയോഗം. തിരച്ചിലിനും അലച്ചിലിനുമൊടുവിൽ മെഡിക്കൽ സ്ക്രൈബിങ് സംരംഭം തെരഞ്ഞടുത്തു. പ്രളയം, കൊറോണ വീണ്ടും പ്രതിസന്ധികൾ. ജീവിതം പോരാട്ടത്തിന്റേതായി. പിന്നാലെ ജീവിത പ്രതിസന്ധികൾ, ബാപ്പയുടെ മരണം. ബിസിനസിനെ കൈവിട്ടില്ല. പ്രതിരോധത്തിൽ സംരംഭം മികവുറ്റതാക്കി. പഠിച്ചിറങ്ങിയവർക്ക് സ്വപ്ന സുന്ദര തൊഴിൽ കിട്ടിയതോടെ സംരംഭകയെ ലോകമറിഞ്ഞു തുടങ്ങി. മെഡിക്കൽ സ്ക്രൈബിങ് അക്കാദമി ഫൗണ്ടർ ആന്റ് സിഇഒ അജ്മി ഷാഹുൽ. ഉദ്യോഗാർത്ഥികൾ അജ്മിയെ നോക്കി ഒരേ സ്വരത്തിൽ പറഞ്ഞു; ' നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് .
തൊടുപുഴയിലെ തറവാട് വീട്ടിൽ നിന്നും ഡി ഫാമിന്പോയ അജ്മി ഷാഹുൽ പോരാട്ടത്തിലൂടെയാണ് സംരംഭക ലോകത്തെത്തിയത്. ആരുടെയും സ്വപ്നമാണ് കൊച്ചി നഗരത്തിൽ അനുദിനം വളരുന്ന മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് അക്കാദമി. കഠിനപരിശ്രമത്തിലൂടെ അജ്മി തന്റെ സ്വപ്നം നേ ടിയെടുത്തു. അക്കാദമിയുടെ വളർച്ചയ്ക്കു പിന്നിൽ അജ്മിയുടെ വിയർപ്പുണ്ട്, ഉറക്കമൊഴിച്ച രാത്രികളു ടെ വേദനയുണ്ട്.
അഞ്ച് വർഷം അജ്മി പോരാടുകയായിരുന്നു, ജീവിതത്തോടും സമൂഹത്തോടും. വളർന്നുകൊണ്ടിരിക്കുന്ന എംഎസ്എ അക്കാദമിക്കും സ്ഥാപകയായ അജ്മിക്കും പറയാൻ ഏറെയുണ്ട്.
മൂന്ന് കുട്ടികൾ ജനിച്ച ശേഷമാണ് സംരംഭം തുടങ്ങണമെന്ന ആഗ്രഹം തോന്നുന്നത്. ഈ സമയം വീട്ടിലിരുന്ന് ടെലികോളിങ് നടത്തി വരികയായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് മെഡിക്കൽസ്ക്രൈബിങിനെ കുറിച്ച് അറിയുന്നത്. കോഴ്സിനെപ്പറ്റി കൂടുതൽ പഠിച്ചു.
Denne historien er fra November - December 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November - December 2023-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.