പാലായിലെ കിടങ്ങൂരാണ് സ്ഥലം. പാലാക്കാരൻ അച്ചായനും സർവ്വോപരി റോയൽ പ്രിൻസ് കാറ്ററിങ് കമ്പനിയുടെ ഉടമയുമായ ജോണിക്കുട്ടിയെ കാണാനുള്ള യാത്രയിലായിരുന്നു ഞങ്ങൾ. അയച്ചുതന്ന ലൊക്കേഷനിലേക്ക് ഞങ്ങളെത്തുമ്പോൾ ഏകദേശം പതിനൊന്നര. കിച്ചണിൽ വിവിധതരം വിഭവങ്ങൾ തയ്യാറാവുകയാണ്. പുറത്തുകണ്ട ഒരു പയ്യനോട് ഞങ്ങളുടെ ആഗമനോദ്ദേശ്യം പറഞ്ഞു. ജോണിച്ചേട്ടനെ കാണണം. ഇന്റർവ്യൂവും ഫോട്ടോയും എടുക്കണം. ഇപ്പൊ വിളിക്കാം എന്നും പറഞ്ഞ് അകത്തേക്ക് പോയ പയ്യനൊപ്പം ഖദറും സ്റ്റാർച്ച് മുക്കി വടിവൊത്ത വെള്ളമുണ്ടും ധരിച്ചെത്തുന്ന അച്ചായനെ പ്രതീക്ഷിച്ച് നിന്ന ഞങ്ങളുടെ മുന്നിലേക്ക് ഹെയർ ക്യാപ്പും സാധാരണ വേഷവും ധരിച്ച് വിയർത്തുകുളിച്ച, ചുവന്നുതുടുത്ത മുഖവുമായി ഒരാൾ കടന്നുവന്നു. ഇത്രയും വലിയ കിച്ചൺ ആയതിനാൽ മേൽ നോട്ടത്തിനുള്ള മാനേജർമാർ ആരെങ്കിലുമാകുമെന്ന് ചിന്തിച്ചുനിന്ന ഞങ്ങളെ വർത്തമാന കാലത്തിലേക്ക് കൊണ്ടുവരാനെന്നപോലെ അയാൾ സ്വയം പരിചയപ്പെടുത്തി. പേര് ജോണിക്കുട്ടി. റോയൽ പ്രിൻസ് കാറ്ററിങ് കമ്പനി യുടെ അമരക്കാരൻ. 25,000 പേർക്കുള്ള ഭക്ഷണം ഒരേസമയം തയ്യാറാക്കാൻ സാധിക്കുന്ന കിച്ചണു മുന്നിൽ നിന്ന് ജോണിക്കുട്ടി പറഞ്ഞു, തന്റെ ദിനചര്യ ഇങ്ങനെയാണ്. എല്ലാം തന്റെ മേൽനോട്ടത്തിലാണ്.
പരിചയപ്പെടലിന്റെ ഹാങ്ങോവറിൽ നിന്ന ഞങ്ങളെ ജോണിച്ചായൻ വീട്ടിലേക്ക് ക്ഷണിച്ചു. സ്നേഹനിധിയായ ഭാര്യ സൗമ്യയും മക്കളായ ഏഞ്ചൽ മരിയയും അന്ന മരിയയും ഞങ്ങൾക്ക് ആതിഥ്യമരുളി. തിരക്കുള്ള ദിവസം ഏതാനും മണിക്കൂറുകൾ അപഹരിക്കാനെത്തിയതിന്റെ യാതൊരു നീരസവും കൂടാതെ ജോണിച്ചായൻ കഥപറഞ്ഞുതുടങ്ങി. കാൽനൂറ്റാണ്ട് മുൻപ് ഇടു ക്കി ജില്ലയിലെ കട്ടപ്പനയിൽ ഏഴു സഹോദര ന്മാർ ചേർന്ന് ആരംഭിച്ച പ്രിൻസ് കാറ്ററിങ്ങിന്റെ കഥ.
Denne historien er fra March - April 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March - April 2024-utgaven av ENTE SAMRAMBHAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിക്ഷേപം ഇരട്ടിയാക്കാം
നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.
ആർദ്രമീ ആർഡൻ
ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.
അലിവു നിറയും സ്നേഹ സാന്ത്വനം
ഇന്ന് ആൽഫയുടെ പ്രവർത്തനങ്ങൾ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എടമുട്ടത്തെ 15 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം ജില്ലകൾ കടന്നു. തൃശ്ശൂരിനു പിന്നാലെ കാസർഗോഡ്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ആൽഫ പാലിയേറ്റീവ് കെ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
കനിവ് തേടുന്ന കർഷകർ
റബറിന്റെ പുഷ്കലകാലത്ത് കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെ 13 ലക്ഷത്തോളമാളുകൾ ഈ മേഖലയിൽ ഉപജീവനമാർഗം കണ്ടെത്തിയിരുന്നു.
രക്തം നൽകാം പുതുജീവനേകാം
സൗജന്യമായി ലഭിക്കുന്ന രക്തം ആവശ്യക്കാരന്റെ സാഹചര്യം മുതലാക്കി ഉയർന്ന വിലയ്ക്ക് വിൽക്കുമ്പോൾ ഒന്ന് ഓർക്കുക. നിങ്ങൾ വിലയിടുന്നത് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകത്തിന് മാത്രമല്ല, ഒരു ജീവന് കൂടെയാണ്
ആൺകരുത്താഘോഷത്തിന് പിന്നിലെ പെൺഭാവന
എസ്യുവി കോൺസപ്റ്റിനെ മനോഹരമായി രാം കൃപ നിർവചിച്ചു എന്നു വേണം പറയാൻ
കനലാഴി കടന്നൊരു വീട്ടമ്മ
അർബുദത്തെ തോൽപ്പിച്ച് പ്രസീദ ജീവിതത്തിലേക്ക്. തളർന്നു വീഴാതിരിക്കാൻ ഗാർമെന്റ്സ് യൂണിറ്റിന് തുടക്കമിട്ടു. പ്രസീദയുടെ ജീവിതം കേട്ട പ്രധാനമന്ത്രി റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ക്ഷണിച്ചു.