സുനിൽ തമിഴിന്റെ സെൽവൻ
Manorama Weekly|March 30, 2024
ദീപൻ ശിവരാമന്റെ "സ്പൈനൽ കോഡ് എന്ന നാടകത്തിൽ ഞാൻ അഭിനയിക്കുന്നുണ്ടായിരുന്നു. എറണാകുളത്ത് ആ നാടകം കളിക്കുമ്പോൾ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അദ്ദേഹത്തിന്റെ ആദ്യ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടി അവിടെ എത്തിയിരുന്നു. നാടകം കഴിഞ്ഞപ്പോൾ എന്നെയും കൂടെയുള്ള മൂന്നുപേരെയും അദ്ദേഹം സിലക്ട് ചെയ്തു. സത്യം പറഞ്ഞാൽ സ്റ്റേജിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാൻസ് തന്നതാണ്. അതിൽ ഒരു ചായക്കടക്കാരന്റെ വേഷമായിരുന്നു.
സന്ധ്യ കെ പി
സുനിൽ തമിഴിന്റെ സെൽവൻ

ശരത്കുമാറും അശോക് സെൽവനും പ്രധാന വേഷങ്ങളിലെത്തിയ പോർ തൊഴിൽ' എന്ന തമിഴ്ചിത്രത്തിലെ വില്ലനെ കണ്ട മലയാളികൾ ഒന്നു ഞെട്ടി. കപ്യാരായും ജഡ്ജിയായും ചായക്കടക്കാരനായും പള്ളീലച്ചനായുമൊക്കെ നമ്മെ പൊട്ടിച്ചിരിപ്പിച്ച തൃശൂർകാരൻ സുനിൽ സുഖദയാണ് "മുത്തുവൻ' എന്ന സീരിയൽ കില്ലറായി പ്രേക്ഷകരെ ഞെട്ടിച്ചത്.

സുനിൽ സുഖദയുടെ 14 വർഷത്തെ അഭിനയ ജീവിതത്തിൽ ഏറ്റവും വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിൽ ഒന്നാണ് മുത്തുസെൽവൻ. പോർ തൊഴിലി'നുശേഷം തന്റെ അടുത്ത തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിനിടയിൽ സുനിൽ സുഖദ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

"പോർ തൊഴിലിലേതുപോലെ ഞെട്ടിക്കുന്ന കഥാപാത്രമാണോ പുതിയ സിനിമയിലും?

കഥാപാത്രത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഒന്നും പുറത്തുവിടാൻ പറ്റാത്ത ഘട്ടത്തിലാണ്. ഇതൊരു വലിയ സിനിമയാണ്. ചെന്നൈയിലും മൈസൂരുമായാണ് ചിത്രീകരണം. പുതിയ ആളുകളാണ്. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും ഇപ്പോൾ പറയാൻ പറ്റില്ല. “പോർ തൊഴിലിലെ മുത്തുസെൽവൻ എന്ന വില്ലൻ എന്റെ കരിയറിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. അതുപോലൊരു കഥാപാത്രം അതിനു മുൻപോ ശേഷമോ ഞാൻ കൈകാര്യം ചെയ്തിട്ടില്ല. സിനിമ പ്രഖ്യാപിച്ച സമയത്തോ പ്രമോഷൻ സമയത്തോ എന്റെ കഥാപാത്രത്തെക്കുറിച്ച് യാതൊന്നും പുറത്തുവിട്ടിരുന്നില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയരുത് എന്ന് എന്നോടും പറഞ്ഞിരുന്നു. തിയറ്ററിൽ നിന്ന് ഒടിടിയിലേക്ക് സിനിമ വന്നതിനു ശേഷമാണ് ഞാൻ അതെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്.

സുനിൽ സുഖദയ്ക്ക് മുത്തുസെൽവൻ എന്ന വില്ലൻ കഥാപാത്രം വഴങ്ങുമെന്ന് ആരാണു കണ്ടെത്തിയത്?

അത് സംവിധായകൻ വിഘ്നഷ് രാജയാണ്. ഞാൻ അദ്ദേഹത്തോടു ചോദിച്ചിരുന്നു എന്തുകൊണ്ട് നിങ്ങൾ എന്നെ തിരഞ്ഞെടുത്തു എന്ന്. കാരണം, മുൻപു ഞാൻ അങ്ങനെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഞാൻ അഭിനയിച്ച സിനിമകളൊന്നും അദ്ദേഹം കണ്ടിട്ടുമില്ല. കുറെ നടൻമാരുടെ ഫോട്ടോകളിലൂടെ പോകുമ്പോഴാണ് അദ്ദേഹം എന്റെ ഫോട്ടോ കണ്ടത്. എനിക്ക് ആ കഥാപാത്രം വഴങ്ങും എന്ന് അദ്ദേഹത്തിനു തോന്നി. സീരിയൽ കില്ലേഴ്സിനെ കുറിച്ചുള്ള ചില ഡോക്യുമെന്ററികളും അത്തരക്കാരുടെ അഭിമുഖങ്ങളും കണ്ടിരുന്നു.

Denne historien er fra March 30, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 30, 2024-utgaven av Manorama Weekly.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MANORAMA WEEKLYSe alt
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

പയോള്ളി കോഴി പൊരിച്ചത്

time-read
2 mins  |
October 12, 2024
ഇതൊരു വയസ്സാണോ?
Manorama Weekly

ഇതൊരു വയസ്സാണോ?

കഥക്കൂട്ട്

time-read
1 min  |
October 12, 2024
ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല
Manorama Weekly

ആദ്യ കവിതയ്ക്കു വിഷയം ഒരു കിളിയുടെ കൊല

വഴിവിളക്കുകൾ

time-read
1 min  |
October 12, 2024
പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം
Manorama Weekly

പെറ്റ് ഫുഡ് അറിയേണ്ടതെല്ലാം

പെറ്റ്സ് കോർണർ

time-read
1 min  |
October 05, 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ചിക്കൻ ഉള്ളി റോസ്റ്റ്

time-read
1 min  |
October 05, 2024
കുട്ടികളും വ്യക്തിത്വവികാസവും
Manorama Weekly

കുട്ടികളും വ്യക്തിത്വവികാസവും

വീട്ടിലെ എല്ലാ അംഗങ്ങളും ദിവസവും ഒന്നിച്ചിരുന്നു സംസാരിക്കാൻ തയാറാകണം

time-read
1 min  |
October 05, 2024
സ്ഥലപുരാണം
Manorama Weekly

സ്ഥലപുരാണം

കഥക്കൂട്ട്

time-read
2 mins  |
October 05, 2024
സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്
Manorama Weekly

സാഹിത്യം എനിക്കൊരു സ്വതന്ത്ര റിപ്പബ്ലിക്

വഴിവിളക്കുകൾ

time-read
1 min  |
October 05, 2024
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

പാവൽ

time-read
1 min  |
September 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ഇളനീർ പായസം

time-read
1 min  |
September 28,2024