ആനന്ദപുരം ഡയറീസ് എന്ന പുതിയ സിനിമയെപ്പറ്റി..?
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് "ആനന്ദപുരം ഡയറീസ്.' സിനിമയിൽ ഞാൻ ഒരേ സമയം ഒരു ലോയർ ആയിട്ടും ലോ സ്റ്റുഡന്റ് ആയിട്ടും വേഷമിടുന്നുണ്ട്. പ്രചോദനം നൽകുന്ന ഒരു സിനിമയാണ്.
ഈ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണം?
എല്ലാ മനുഷ്യർക്കും എന്നും ജീവിത ത്തിൽ സന്തോഷം മാത്രം ലഭിക്കില്ല. സങ്ക ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടാകും. ആ ഘട്ടങ്ങളെ നേരിടാൻ പഠിപ്പിക്കുന്നതാണ് ഈ സിനിമ. അതാണ് എന്നെ ആദ്യം ആകർഷിച്ചത്. പിന്നെ നല്ല ഒരു ടീം ആണ്.
സെറ്റ് എങ്ങനെയായിരുന്നു
വയനാട്ടിലെ ഒരു കോളേജിൽ ആയിരുന്നു ഷൂട്ട്. ഒരു കോളേജ് വിദ്യാർത്ഥിയെപ്പോലെ എന്നും കോളേജിൽ പോകുക, വൈകുന്നേരം വീട്ടിൽ വരിക ഇതുതന്നെയായിരുന്നു പണി.
താങ്കളെ സംബന്ധിച്ച് കരിയറും, ജീവിതവും ഒരേസമയം തന്നെയാണ് തുടങ്ങുന്നത്. ജീവിതം തുടങ്ങുന്നത് തന്നെ സിനിമയിലാണ്. ഒരു ബ്രേക്ക് എടുത്ത് എപ്പോഴെങ്കിലും ഇതിൽ നിന്ന് മാറി നിൽക്കണം എന്ന് തോന്നിയിട്ടുണ്ടോ?
ഇല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു. ഓരോന്നും ഓരോ വേഷമാണ്. പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക എന്ന ഫീലാണ് ഉണ്ടായിരുന്നത്. പിന്നെ ബ്രേക്ക് എടുക്കണമെന്ന് ചിന്തിക്കാനുള്ള സമയം തന്നെ എനിക്ക് കിട്ടിയിട്ടില്ല. മകൾ ഉണ്ടായതിനുശേഷം ആണ് ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയത്. ആ സമയത്ത് ദൃശ്യം വന്നു. അത് ഗുണകരമായി.
വർഷങ്ങളോളം ഒരു നടിയെ സിനിമയിൽ കണ്ടുകൊണ്ടിരിക്കുന്നത് പ്രേക്ഷകർക്ക് ചിലപ്പോൾ മടുപ്പുണ്ടാക്കിയേക്കാം. പക്ഷേ താങ്കളുടെ മുഖം പ്രേക്ഷകർക്ക് അങ്ങനെ മടുപ്പ് തോന്നുന്നില്ല. പഴയ പോലെ തന്നെ എപ്പോഴും ആരാധകരും ഉണ്ട്. അതെന്തായിരിക്കും കാരണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
ആരാധകർ എപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായതുകൊണ്ടു തന്നെയായിരിക്കണം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത്. പിന്നെയെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.
Denne historien er fra May 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra May 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
നിഗുഢതകൾ നിറഞ്ഞ ചിത്തിനി
\"കള്ളനും ഭഗവതിയും' എന്ന സിനിമയ്ക്ക ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്
തണുപ്പിന്റെ കാഴ്ചകൾ
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തണുപ്പ്.
വാലാട്ടി ചരിത്രം കുറിച്ചപ്പോൾ...
ഇന്ത്യയിലെ തന്നെ ആദ്യത്തെ അനിമൽ സിനിമയായ വട്ടിയുടെ സംവിധായകൻ ദേവൻ മനസ്സ് തുറക്കുന്നു
മോഹവും ലക്ഷ്യവും ആർദ്ര മോഹൻ
ഞാനൊരു ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. തിരുവനന്തപുരത്തും പോണ്ടിച്ചേരിയിലും ജയ്പൂരിലും പഠിച്ച് എം.ഫിൽ എടുത്തു. അതിനുശേഷം ഞാനിപ്പോൾ കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്
അടുത്ത ബെല്ലിൽ നിന്ന് ആക്ഷനിലേക്ക്!!
പതിനെട്ടാമത്തെ വയസ്സ് മുതൽ പ്രൊഫഷണൽ ട്രൂപ്പിൽ തിരക്കിട്ട് നാടകങ്ങൾ ചെയ്തു കൊണ്ടിരുന്ന ഒരു അഭിനേത്രി യുടെ വിദൂരസ്വപ്നങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ. എന്നാൽ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫർ, ഗിർർർ, അയൽവാശി, പേരില്ലൂർ പ്രിമിയർ ലീഗ്, സാജൻ ബേക്കറി, കൊണ്ടൽ, പാൽത്തു ജാൻവർ, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകൾ ചെയ്തു. ഇനിയും റിലീസ് ആകാൻ പടങ്ങളുണ്ട് ജയയ്ക്ക്.
കൊച്ചുത്രേസ്യ എനിക്കൊരു മേൽവിലാസം തന്നു..
അപ്രതീക്ഷിതമായി സിനിമയിലെത്തി.. ഇപ്പോൾ പാഷനായെന്ന് നന്ദിനി ഗോപാലകൃഷ്ണൻ
കപ്പ്
സ്വപ്നങ്ങൾ പൂവണിയുമോ?
പുഷ്പകവിമാനം
കണ്ണൂരും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.