നല്ലൊന്നാന്തരം ബാറ്റിങ് പിച്ച്. ചുമ്മാ ചെന്നങ്ങ് ബാറ്റ് ചെയ്താൽ മതി. ഇന്ത്യൻ ബാങ്കിങ് രംഗം അത്തരമൊരു പിച്ചായി മാറിയിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെ കൃത്യമായ ഇടപെടലുകളും നയപരിഷ്കാരങ്ങളും ഇന്ത്യൻ ബാങ്കിങ്ങിൽ വലിയ മുന്നേറ്റമാണു കൊണ്ടുവന്നിരിക്കുന്നത്. കോവിഡ് സമയത്ത് മൊറട്ടോറിയം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടെങ്കിലും ഇന്ത്യയിലെ ബാങ്കുകൾ, പ്രത്യേകിച്ചു മുൻനിരയിലുള്ളവ, കൂടുതൽ കരുത്താർജിക്കുകയാണെന്നു കാണാം.
രാജ്യാന്തര റേറ്റിങ് ഏജൻസി സ്റ്റാൻഡേർഡ് ആൻഡ് പ്യുവർ' ജൂണിൽ ഇന്ത്യൻ ബാങ്കിങ്ങിന്റെ റേറ്റിങ് സ്ട്രോങ് റിക്കവറി ഗണത്തിലേക്ക് ഉയർത്തിയതു വിരൽ ചൂണ്ടുന്നതും അതിലേക്കു തന്നെ. അതേസമയത്താണ് മാന്ദ്യകാലത്തെപ്പോലെ തന്നെ അമേരിക്കയിൽ ബാങ്കുകൾ വീണത് എന്നതുകൂടി ഇവിടെ കൂട്ടി വായിക്കണം.
ഏറ്റവും കുറഞ്ഞ് കിട്ടാക്കടം
2015 നു ശേഷം ആദ്യമായി കിട്ടാക്കടം ഏറ്റവും കുറഞ്ഞ നിരക്കിലെത്തി എന്നതാണ് എടുത്തു പറയേണ്ടത്. പലിശ വരുമാനം കൂടിയത് ലാഭക്ഷമത ഉയർത്തിയെന്നതും ശ്രദ്ധേയം. സ്മാർട്ടായ സിഇഒമാരുടെ ചടുലമായ നീക്കങ്ങളും പല ബാങ്കുകൾക്കും പുതിയൊരു പ്രതിച്ഛായ നൽകിയെന്നും കാണാം.
ഇമേർജിങ് ഇക്കണോമീസ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ ഇടയിൽ കിട്ടാക്കടം പെരുകി കുളമായി കിടക്കുകയായിരുന്നു 2019 വരെ ഇന്ത്യൻ ബാങ്കിങ് രംഗം. 2019 പകുതി വരെ മേഖലയുടെ കിട്ടാക്കട ആനുപാതം 9.2 ശതമാനമായിരുന്നു. പത്ത് ലോണിൽ ഒന്ന് കിട്ടാക്കടത്തിന്റെ ലിസ്റ്റിലായിരുന്നു എന്നർഥം. 2016ൽ ആർബിഐ തുടങ്ങിയ അസെറ്റ് ക്വാളിറ്റി പരിശോധനയിൽ ഈ കണക്കുകൾ പുറത്തുവന്നു. അതോടെ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത വായ്പകളിൽ റിക്കവറി തീവ്രമാക്കിയതോടെ കിട്ടാക്കടം കുറഞ്ഞു തുടങ്ങി. ഇപ്പോഴും റിക്കവറി പ്രക്രിയ സജീവമായി തുടരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൻകിട ബിസിനസ് ലോണുകളിലെ ശ്രദ്ധ കുറച്ച് കുറഞ്ഞ തുകയ്ക്കുള്ള വ്യക്തിഗത വായ്പകളിലേക്ക് ബാങ്കുകൾ ഷിഫ്റ്റ് ചെയ്തതും ഗുണം ചെയ്തു. പിന്നീടു വന്ന കോവിഡ് പ്രതിസന്ധി മറികടക്കാനും ഇതും സഹായകമായിട്ടുണ്ട്.
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 01,2023-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.