തട്ടിപ്പു നിക്ഷേപങ്ങളിലൂടെ ജനങ്ങളിൽനിന്ന് പണം പിരിച്ചെടുക്കുന്നവരെ ജാമ്യമില്ലാതെ തടങ്കലിലാക്കാം. നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചാൽ അഞ്ചു വർഷംവരെ തടവും പത്തു ലക്ഷംവരെ പിഴയും നൽകാം. പണം സ്വീകരിക്കുന്ന ഘട്ടത്തിൽ പത്തുലക്ഷം വരെ പിഴയ്ക്കും ഏഴ് വർഷംവരെ തടവിനും ശിക്ഷിക്കാം. പണം തിരികെ നൽകാൻ വീഴ്ചവരുത്തിയാൽ തടവ് പത്തു വർഷമാണ്. ഒപ്പം നിക്ഷേപ സംഖ്യയുടെ ഇരട്ടി പിഴയായും ചുമത്താം. ഒരിക്കൽ ശിക്ഷിക്കപ്പെടുന്നവർ വീണ്ടും തെറ്റ് ആവർത്തിച്ചാൽ പിഴ 50 കോടിവരെ ഉയരും. നിക്ഷേപത്തട്ടിപ്പു തടയാനുള്ള ബഡ്സ് നിയമത്തിലെ ശിക്ഷാവിധികളാണിവ.
ബഡ്സിലുണ്ട് പരിഹാരങ്ങൾ
തട്ടിപ്പു നടത്തിയ സ്ഥാപനത്തിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ വിവരങ്ങൾ ബഡ്സ് നിയമപ്രകാരം ശേഖരിച്ച് വസ്തുവകകൾ കണ്ടുകെട്ടാം. അത്തരം ആസ്തികൾ വിറ്റ് പണമാക്കി നിക്ഷേപകർക്ക് 180 ദിവസത്തിനുള്ളിൽ തിരികെ നൽകാൻ ബഡ്സ് നിയമത്തിൽ കർശന വ്യവസ്ഥകളുണ്ട്. അനധികൃത നിക്ഷേപങ്ങൾ സ്വീകരിച്ച് പണം തട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികളെടുക്കാൻ പൊലീസിനു പ്രത്യേക അധികാരങ്ങളുണ്ട്. വാറന്റുകളില്ലാതെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാനും ആസ്തികളും അക്കൗണ്ടുകളും മരവിപ്പിച്ച് പണം തിരികെപ്പിടിക്കാനും ബഡ്സ് നിയമം അനുശാസിക്കുന്നു. ജനത്തെ കബളിപ്പിച്ച് തട്ടിപ്പു നടത്തുന്നവരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം തടങ്കലിലാക്കാം. തട്ടിപ്പു നിക്ഷേപങ്ങൾ പരസ്യം ചെയ്യുക, ഇത്തരം സ്കീമുകൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക, പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ട് ശുപാർശ ചെയ്യുക എന്നിവയൊക്കെ ബഡ്സ് നിയമത്തിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
Denne historien er fra April 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.