ഓഹരിവിപണി പ്രതീക്ഷിച്ചപോലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി മൂന്നാം വട്ടവും അധികാരത്തിലെത്തി. ലക്ഷ്യമിട്ട ഭൂരിപക്ഷം ബിജെപിക്കു നേടാൻ സാധിക്കാതെ വന്നതോടെ അതിന്റെ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇപ്പോൾ അതിനെയെല്ലാം വിപണി മറികടന്നു കഴിഞ്ഞു.
10 വർഷത്തിനുശേഷമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കും കേവലഭൂരിപക്ഷം ലഭിക്കാതെ പോവുന്നത്. 240 സീറ്റേ ഉള്ളൂ ബിജെപിക്കെങ്കിലും അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നു ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. യഥാക്രമം 145ഉം 206ഉം എംപിമാരുമായാണ് മൻമോഹൻ സിങ്ങിന്റെ രണ്ടു ടേം കോൺഗ്രസ്, യുപിഎ മുന്നണിക്കു നേതൃത്വം നൽകിയത്.
ഓഹരിവിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നായിരിക്കും ഇനിയുള്ള 5 വർഷക്കാലത്തെ സർക്കാർ നീക്കങ്ങൾ. പ്രധാനപ്പെട്ട വകുപ്പുകളിലൊക്കെ പഴയ മന്ത്രിമാർ തന്നെ. നയങ്ങളിലും വികസന പ്രവർത്തനങ്ങളിലും കഴിഞ്ഞ സർക്കാരിന്റെ തുടർച്ച പ്രതീക്ഷിക്കാമെന്നു ചുരുക്കം. ഈ സാഹചര്യത്തിൽ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിലെ നിക്ഷേപ വളർച്ചാ സാധ്യതകൾ വിലയിരുത്തുകയാണ് ഇവിടെ. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കുക, 2047ഓടെ വികസിത രാജ്യമാക്കുക എന്നിവയാണ് മോദി സർക്കാരിന്റെ ദീർഘകാല ലക്ഷ്യങ്ങൾ. പ്രകടനപത്രികയിൽ ഗ്ലോബൽ ഹബ്ബ്' എന്ന വാക്ക് പലയിടത്തും ആവർത്തിക്കുന്നുണ്ട്. പല മേഖലകളിലും രാജ്യത്തെ ഒരു ഗ്ലോബൽ ഹബ്ബാക്കി മാറ്റുമെന്നാണ് അവകാശവാദം.
പാവപ്പെട്ടവർ, ഇടത്തരക്കാർ പിന്നെ സ്ത്രീകളും
പാവപ്പെട്ടവർ, ഭൂരിപക്ഷം വരുന്ന ഇടത്തരക്കാർ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ പ്രകടനപത്രികയിൽ എടുത്തുപറയുന്നുണ്ട്. പിഎം ആവാസ് യോജനയിലൂടെ 3 കോടി വീടുകൾ കൂടി പണിയാനുള്ള തീരുമാനമാണ് പുതിയ മന്ത്രിസഭ ആദ്യമെടുത്തത്. ഇതിൽ രണ്ടുകോടി വീടുകളും ഗ്രാമങ്ങളിലാവും. ഇടത്തരക്കാരെ വീടു വാങ്ങാൻ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുക, ചേരികളിൽ താമസിക്കുന്നവരുടെ പുനരധിവാസം, കുടിവെള്ള കണക്ഷൻ എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു. സിമന്റ്, മെറ്റൽ, പൈപ്പ് നിർമാണം, ഗ്യാസ് വിതരണം തുടങ്ങിയ മേഖലകളിലെ കമ്പനികൾ മുതൽ ഭവന വായ്പ രംഗത്തു പ്രവർത്തിക്കുന്ന ബാങ്കുകൾ/എൻബി എഫ്സികൾ എന്നിവയ്ക്കുവരെ ഇതിന്റെ നേട്ടം ലഭിക്കും.
Denne historien er fra July 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra July 01,2024-utgaven av SAMPADYAM.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
പ്രീമിയം സോപ്പിൽനിന്ന് മാസം 1.5 ലക്ഷം ലാഭം കൊയ്യുന്ന യുവസംരംഭക
കാസ്റ്റിക് സോഡയില്ലാതെ, അലോവേരയടക്കം ചേർത്തു നിർമിക്കുന്ന സോഷ് ഉടനെ വിദേശവിപണികളിലേക്കും എത്തും.
മനസ്സുവച്ചാൽ വഴികൾ ഇഷ്ടംപോലെ
വ്യവസായം തുടങ്ങാൻ ബാങ്ക് മൂന്നു ലക്ഷം രൂപ തന്നില്ലെന്ന് ആരെങ്കിലും പ്രധാനമന്ത്രിക്കു കത്തെഴുതുമോ?
സീറോ ബാലൻസിൽനിന്ന് ഒരു റെഡ് കാർപറ്റ് യാത്ര
തകർന്ന ക്രെഡിറ്റ് സ്കോർ മൂലം ഒരു വായ്പപോലും കിട്ടാതെ, സീറോ ബാലൻസ് അക്കൗണ്ടുമായി മൂന്നു മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കാർപറ്റ് കച്ചവടത്തിലേക്കിറങ്ങിയ ശാലിനി ജോസ്ലിന്റെ വേറിട്ട വിജയകഥ.
വിൽപ്പന:സോഷ്യൽ കോമേഴ്സ് കളം നിറയുമ്പോൾ
ലഘുസംരംഭകർക്ക് നൂലാമാലകളില്ലാതെ ഉൽപന്നങ്ങളോ സേവനങ്ങളോ കുറഞ്ഞ ചെലവിൽ വിറ്റഴിക്കാൻ മികച്ച വേദിയാകുകയാണ് സോഷ്യൽമീഡിയ
അസറ്റ് അലോക്കേഷൻ ഫണ്ട് നേടാം, വിവധ്വവൽക്കരണത്തിന്റെ ചാരുതയിൽ
നിക്ഷേപരംഗത്തു വിജയിക്കാൻ ഒന്നു പോരാ, രണ്ടോ അതിലധികമോ നിക്ഷേപ ആസ്തികൾ വേണം
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
നിഫ്റ്റി ഈ മാസം 27,000 മറികടന്നേക്കാം
യുഎസ് പലിശ കുറച്ചതോടെ സെപ്റ്റംബർ 24 ന് 26,000 എന്ന പുതിയ റെക്കോർഡ് കുറിച്ച് നിഫ്റ്റി ഒക്ടോബറിൽ 27,085 ലേക്കു മുന്നേറാനാണു സാധ്യത. റാലിയിൽ 26,205 ലും 26,561 ലും പ്രതിരോധവും തിരുത്തലിൽ 25,641 ലും 25,078 ലും പിന്തുണയും പ്രതീക്ഷിക്കാം.
സൈബർ തട്ടിപ്പ് പെരുകുന്നു കരുതിയിരിക്കാം; നഷ്ടപ്പെട്ട പണം വീണ്ടെടുക്കാം
പെരുകുന്ന ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുള്ള വഴികളെക്കുറിച്ചും അറിയാം
സ്വർണപ്പണയവായ്പ: ഇനിയും അറിയാൻ ഏറെയുണ്ട്
ഓരോ ബാങ്കും അവരവരുടെ വായ്പാ നയം അനുസരിച്ചാണ് സ്വർണ വായ്പ തുകയ്ക്കു പരിധി നിശ്ചയിച്ചിട്ടുള്ളത്
അടുത്തറിയാം യുപിഎസിനെയും - എൻപിഎസിനെയും
ഉയർന്ന പെൻഷൻ; ഏതാണ് നല്ല പദ്ധതി?