കയർ വ്യവസായം അരമുഴം കയറിലേക്ക്
Kalakaumudi|April 14, 2024
നാലര പതിറ്റാണ്ടിനു മുമ്പ് പത്ത് ലക്ഷം തൊഴിലാളികൾ സംസ്ഥാനത്തെ കയർ മേഖലയിൽ പണിയെടുത്തിരുന്നു. മൂന്ന് പതിറ്റാണ്ട് മുമ്പ് അഞ്ച് ലക്ഷം തൊഴിലാളികളാണ് ഈ മേഖല യിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സംസ്ഥാനത്തെ കയർ മേഖലയിൽ അവശേഷിക്കുന്നത് നേരിട്ട് പണിയെടുക്കുന്നവരും, പരോക്ഷമായി ബന്ധപ്പെട്ട പണിചെയ്യുന്നവരുമായ അമ്പതിനായിരത്തിന് പുറത്ത് തൊഴിലാളികൾ മാത്രമാണ്.
അഡ്വ. ജി. സുഗുണൻ
കയർ വ്യവസായം അരമുഴം കയറിലേക്ക്

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പരമ്പാരാഗത വ്യവസായമായിരുന്നു കയർ. ഈ വ്യവസായത്തിലും അനുബന്ധ തൊഴിലുകളിലുമായി 10 ലക്ഷം പേർ പണി എടുത്തിരുന്ന ഒരു സമയം ഉണ്ടായിരുന്നു. സംസ്ഥാനത്ത തീര പ്രദേശങ്ങളിലെ നല്ലൊരു ഭാഗങ്ങളിൽ കയർ തൊഴിലാളി പാക്കളങ്ങൾ (പണി എടുക്കുന്ന സ്ഥലങ്ങൾ) കൊണ്ട് നിറഞ്ഞിരുന്നു. കയർ പിരിക്കുന്നവരും തൊണ്ടു തല്ലുന്നവരുമായ ആയിരക്കണക്കിന് സ്ത്രീകൾ ഈ പ്രദേശങ്ങളിൽ എല്ലാം ഒരു കാഴ്ചയുമായിരുന്നു. സ്ത്രീ തൊഴിലാളികളുടെ നാടൻപാട്ടുകളും അവരുടെ സംസാരവും കൊണ്ട് മുഖരിതമായിരുന്നു കയർ പാക്കളങ്ങൾ(കയർ തൊഴിലാളികളുടെ പണിസ്ഥലം). തുച്ചമായ കൂലിയാണ് ലഭിച്ചിരുന്നതെങ്കിലും പതിനായിരകണക്കിന് കുടുംബങ്ങളുടെ അന്ന ദാതാവ് ഈ വ്യവസായമായിരുന്നു.

കേരളത്തിൽ ആദ്യമായി ഒരു ട്രേഡ്യൂണിയൻ രൂപപ്പെടുന്നതു തന്നെ കയർ തൊഴിലാളികളുടെതാണ്. ആലപ്പുഴയിൽ 1940 കളിൽ വാവപ്പുറം വാവയുടെ നേതൃത്വത്തിൽ രൂപീകരിച്ച കയർ തൊഴി ലാളി യൂണിയനാണ് ഇതിൽ ആദ്യത്തേത്. തുടർന്ന് കെ.വി പത്രോസ്, റ്റി.വി തോമസ്, ആർ. സുഗതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ യൂണിയൻ ശക്തി പ്പെട്ട് മുന്നോട്ടുപോയി. കേരള ചരിത്രത്തിലെ പ്രധാന സംഭവവും ആവേശകരവുമായ പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തവരിൽ മഹാഭൂരിപക്ഷവും കയർ തൊഴിലാളികളായിരുന്നു. ആ കാലഘട്ടത്തിലെ ഏറ്റവും അധികം രാഷ്ട്രിയ ബോധമുള്ളവരും, ഇടതു പക്ഷത്തിന്റെ ശക്തരായ സഹയാത്രികരുമായിരുന്നു ഈ തൊഴി ലാളി വിഭാഗം. സംസ്ഥാനത്തെ കയർ വ്യവസായ മേഖലയിലെ തൊഴിലാളികളിലും, കയർ ഉൽപ്പാദകരിലും മഹാഭൂരിപക്ഷവും പിന്നോക്ക -പട്ടിക ജാതി-പട്ടിക വർഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ്. പരമ്പരാകതമായി കയർ വ്യവസായം പിന്നോക്കകാരുടെ ഒരു കുത്തകയാണ്. പിന്നോക്കക്കാർ മാത്രമാണ് കയർ ഉൽപാദക മേഖലയിലെ വ്യവസായികളും. ഈ പരമ്പരാഗത വ്യവസായം പിന്നോക്കക്കാരുടേത് ആയതുകൊണ്ടാണോ ഇതിനോടുള്ള സർക്കാരിന്റെ കടുത്ത അവഗണയെന്ന് ചോദിക്കുന്നവരുമുണ്ട്.

Denne historien er fra April 14, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 14, 2024-utgaven av Kalakaumudi.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KALAKAUMUDISe alt
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
Kalakaumudi

ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?

പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും

time-read
4 mins  |
January 25, 2025
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
Kalakaumudi

അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ

അന്തസ്സോടെ അന്ത്യം

time-read
3 mins  |
January 25, 2025
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
Kalakaumudi

മുംബയിൽ ഒരു പെരുമഴക്കാലത്ത്...

അനുഭവം

time-read
3 mins  |
January 25, 2025
വേണം, കേരളത്തിന് ആണവനിലയം
Kalakaumudi

വേണം, കേരളത്തിന് ആണവനിലയം

ആണവനിലയം അഭികാമ്യമോ?

time-read
4 mins  |
January 25, 2025
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
Kalakaumudi

സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്

കളിക്കളം

time-read
4 mins  |
January 25, 2025
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
Kalakaumudi

പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.

സ്ത്രീവിമോചനം

time-read
2 mins  |
January 25, 2025
അങ്ങനെ സമുദ്രക്കനിയായി...
Kalakaumudi

അങ്ങനെ സമുദ്രക്കനിയായി...

അനുഭവം

time-read
3 mins  |
January 25, 2025
അവധൂതനായ ജി. ശങ്കരപ്പിള്ള
Kalakaumudi

അവധൂതനായ ജി. ശങ്കരപ്പിള്ള

സ്മരണ

time-read
4 mins  |
January 25, 2025
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
Kalakaumudi

ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ

സ്മരണ

time-read
2 mins  |
January 25, 2025
നിഴൽ നാടകം
Kalakaumudi

നിഴൽ നാടകം

ഇമേജ് ബുക്ക്

time-read
1 min  |
November 24, 2024