ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി നിർണയി ക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമാ ണ് 1961ൽ സ്ഥാപിതമായ National Council of Educational Research and Training (NCERT). ഈ സ്ഥാപനത്തി ൽ അധികാരം ലഭിച്ച ഹിന്ദുത്വ ഭരണ കർത്താക്കൾ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തക ങ്ങൾ വലിയതോതിലുള്ള തിരുത്തലു കൾക്ക് വിധേയമാക്കിയിരിക്കുകയാ ണ്. കുട്ടികളുടെ പഠനഭാരം ലഘൂക രിക്കുക എന്ന വാദമാണ് വെട്ടിനിര ത്തലുമായി ബന്ധപ്പെട്ട് ആദ്യസമയ ങ്ങളിൽ അവർ ഉന്നയിച്ചിരുന്നതെങ്കി ൽ ഇന്ന് കാര്യങ്ങൾ മറനീക്കി വെളി യിൽ വന്നിരിക്കുകയാണ്. 'ഇന്ത്യയു ടെ ചരിത്രം ഹിന്ദുവിന്റെ ചരിത്രം' എ ന്ന സമവാക്യത്തിലാണ് പാഠപുസ്തക ങ്ങൾ തിരുത്തപ്പെട്ടിരിക്കുന്നതെന്നാ ണ് ചരിത്രകാരൻ ബർട്ടൺ ക്ലീറ്റസ് പ റയുന്നത്. ചെറിയ മാറ്റങ്ങൾ മുതൽ ചില അധ്യായങ്ങളുടെ പൂർണമായ ഒ ഴിവാക്കൽവരെ സാമൂഹികശാസ്ത്ര പാ ഠപുസ്തകങ്ങളിൽ കാണാൻ കഴിയും.
12-ാം ക്ലാസ് ചരിത്രപുസ്തകത്തിൽനി മുഗൾഭരണവും പൊളിറ്റിക്കൽ സ യൻസ് പുസ്തകത്തിൽനിന്ന് ഗാന്ധി ജിയുടെ വധത്തിൽ നാഥുറാം ഗോദ് സെയുടെ പങ്കും ഗുജറാത്ത് കലാപ വും ഒഴിവാക്കപ്പെട്ടു. ലോകചരിത്രവു മായി കുട്ടികൾ നിർബന്ധമായും പ രിചയപ്പെട്ടിരിക്കേണ്ട വ്യവസായവിപ്ല വവും ശീതസമരം, സോവിയറ്റ് യൂനി യന്റെ ചരിത്രം തുടങ്ങിയവയും ഈ സർക്കാർ പാഠപുസ്തകത്തിൽനിന്നും ഒഴിവാക്കി. ചാൾസ് ഡാർവിന്റെ പരി ണാമ സിദ്ധാന്തവും ജീവന്റെ ഉൽപ ത്തിയെക്കുറിച്ചുള്ള ആധുനിക ശാ സ്ത്ര കാഴ്ചപ്പാടുകളും ഈ കൂട്ടത്തിൽ പുറത്താക്കപ്പെട്ടു. ആധുനിക ജനാ ധിപത്യ കാഴ്ചപ്പാടുകളുടെ ഉറവിടം ഇന്ത്യയിലാണെന്ന് നിർബന്ധമായും നിങ്ങൾ കുട്ടികളെ പഠിപ്പിക്കണമെ ന്നാണ് പൊളിറ്റിക്കൽ സയൻസ് അ ധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്ന പേരിൽ കപടദേശീയത നിർമിക്കാ നുള്ള ശ്രമമാണ് ഈ പാഠപുസ്തക ങ്ങളിലൂടെ സംഘ്പരിവാർ സർക്കാ ർ ലക്ഷ്യമിടുന്നത്.
Denne historien er fra 08 May 2023-utgaven av Madhyamam Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra 08 May 2023-utgaven av Madhyamam Weekly.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
'കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം'
ഇത്തവണത്തെ പുരസ്കാരത്തോടൊപ്പം, ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അഭിനേതാവ് എന്ന ബഹുമതികൂടി നേടിയ ഉർവശി സംസാരിക്കുന്നു. നാലരപ്പ തിറ്റാണ്ട് നീണ്ട തന്റെ സിനിമായാത്രയിലെ ചില നിമിഷങ്ങളെയും നിലപാടുകളെയും പറ്റിയാണ് ഉർവശി സംസാരിക്കുന്നത്.
ആജാ ...ഉമ് ബഹുത് ഹേ ഛോട്ടീ..
ഫെബ്രുവരി 26ന് വിടവാങ്ങിയ ഗസൽ ഗായകൻ പങ്കജ് ഉധാസ് ശേഷിപ്പിക്കുന്നത് സംഗീതത്തിന്റെ ജനപ്രിയമായ തലങ്ങളാണ്. ഗസലിനെ സാമാന്യ ജനങ്ങളിലേക്കടുപ്പിച്ച, ഏറ്റുപാടാനാവും വിധം സരളമാക്കിയ ഗായകനെന്നതാവുമോ പങ്കജ് ഉധാസ് ബാക്കിയാക്കുന്ന ഓർമശ്രുതി?
ആറ്റങ്ങളുടെ സംഗീതം കേട്ടതിന്റെ വിഹ്വലത
ഓപൺഹൈമറിന് ഏഴ് ഓസ്കർ അവാർഡുകളാണ് ലഭിച്ചത്. ഈ സിനിമ എന്ത് കാഴ്ചയാണ് മുന്നോട്ടുവെക്കുന്നത്? ഓപൺഹൈമറുടെ ജീവിതം പകർത്തുകയോ അദ്ദേഹത്തിന്റെ കണ്ടുപിടിത്തം വിനാശകാരിയായിത്തീർന്നതിന്റെ ആഖ്വാനമോ അല്ല ഈ സിനിമയെന്നും എഴുതുന്ന ലേഖകൻ ചില വേറിട്ട ചിന്തകൾകൂടി മുന്നോട്ടുവെക്കുന്നു.
മറ്റുള്ളവരുടെ വാക്കു കേട്ട് കൊടിപിടിക്കാൻ പോകുന്ന കാലമൊക്കെ മാറി
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം. സി.ആർ. നീലകണ്ഠന്റെ ലേഖനത്തിലെ വാദങ്ങളെ വിമർശിക്കുകയാണ് ലേഖിക.
തിരമലയാളത്തിലെ ‘ചിറകൊടിഞ്ഞ പൈങ്കിളികൾ
‘പൈങ്കിളി’ സാഹിത്യത്തെ മലയാള സിനിമ പലവിധത്തിൽ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. പൈങ്കിളി മോശമാണെന്ന് ആക്ഷേപിക്കുന്ന സിനിമകളും സീരിയലുകളും സമാനമായ ‘പൈങ്കിളി’തന്നെയാണ് വിളമ്പുന്നത് എന്ന മറ്റൊരു വിമർശനവുമുണ്ട്. മലയാള സിനിമ ‘ജനപ്രിയ’ സാഹിത്യത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് പരിശോധിക്കുകയാണ് സിനിമാ നിരൂപകനും ഗവേഷകനുമായ ലേഖകൻ. പണ്ഡിത ന്യൂനപക്ഷത്തിന്റെ വരേണ്യയുക്തികളാണോ പൈങ്കിളി പരിഹാസത്തിനു കാരണം ? -ഒരു സംവാദത്തിന് തിരികൊളുത്തുകയാണ് ഈ പഠനം.
കുടുംബിനികളെ പലിശയിൽ കുരുക്കി കുടുംബശ്രീ
കുടുംബശ്രീയുടെ 25 വർഷവുമായി ബന്ധപ്പെട്ട് ആഴ്ചപ്പതിപ്പ് (ലക്കം 1319) പ്രസിദ്ധീകരിച്ച ലേഖനങ്ങളോടുള്ള പ്രതികരണം.
ഹരിയാന കൊടുങ്കാറ്റ്
കപിൽദേവിന്റെ 'ചെകുത്താൻമാർ’ ലോകകപ്പ് ക്രിക്കറ്റ് കിരീടം ഉയർത്തിയിട്ട് ഈ ജൂൺ 25ന് 40 വർഷം ഇപ്പോഴിതാ ആ ടീം ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി വന്നിരിക്കുന്നു. നിലവിലെ ഇന്ത്യൻ ടീമംഗങ്ങൾ നിശ്ശബ്ദതയും പാലിക്കുന്നു. എന്താണ് ഈ 40 വർഷത്തിനിടയിൽ ക്രിക്കറ്റിന് വന്ന മാറ്റം. എന്താണ് 1983ലെ ടീമിനെ വ്യത്വസ്തമാക്കുന്നത്? കപിൽദേവിനെ എങ്ങനെയാണ് കായികലോകം കാണേണ്ടത്? -മുതിർന്ന സ്പോർട്സ് ജേണലിസ്റ്റായ ലേഖകന്റെ നിരീക്ഷണങ്ങൾ.
ഡീപ് ഫെയ്ക്: ഡിജിറ്റൽ സത്യളുടെ മരണമണി
നിർമിതബുദ്ധി ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ വിഡിയോ ആണെന്ന് സാങ്കേതികമായി തിരിച്ചറിയൽപോലും എളുപ്പമല്ലാത്ത വിധത്തിൽ ദൃശ്യങ്ങളും ശബ്ദവും കൃത്രിമമായി നിർമിക്കുന്ന ഡീപ് ഫെയ്ക് എന്ത് വെല്ലുവിളിയാണ് ഉയർത്തുന്നത്? ഡിജിറ്റൽ ലോകത്ത് സത്വങ്ങൾ ഇല്ലാതാവുകയാണോ? ചില ഉത്തരങ്ങൾ കഥാകൃത്തും ഐ.ടി വിദഗ്ധനുമായ ലേഖകന്റെ ഈ വിശകലനം മുന്നോട്ടുവെക്കുന്നു.
ഭ്രമാത്മകതകളും സ്വപ്നങ്ങളും
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതറെസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ 'Solenoide’ വായിക്കുന്നു.
സ്നേഹത്തോടെ, ഒരു വെള്ളിയാഴ്ച പകൽ
ചരിത്രം ഉറങ്ങാതെ നിലകൊള്ളുന്ന, പൗരാണികതകൾ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്ന ഈജിപ്തിലൂടെയുള്ള യാത്ര തുടരുന്നു. കൈറോയിലെ ഒരു വെള്ളിയാഴ്ച കാഴ്ചകളാണ് ഇത്തവണ. സയ്യിദ ആയിഷ മസ്ജിദിലെ ജുമുഅയിൽനിന്നും സയ്യിദ ആയിഷ ചന്തയിലെ തിരക്കുകളിൽനിന്നും കാണാൻ നിറയെ ഉണ്ട്, അറിയാൻ നിരവധിയുണ്ട്.