ഭാരതത്തിന്റെ ദേശീയ വൃക്ഷമാണ് ആൽമരം. ഭാരതീയർ വളരെ ശ്രേഷ്ഠവും പവിത്രവും ആയി കരുതി പുണ്യ വൃക്ഷമായി ആരാധിക്കുന്ന ആലിന് തീർച്ചയായും ആ സ്ഥാനത്തിന് അർഹതയുണ്ട്. പേരാൽ, അരയാൽ, ഇത്തിയാൽ, കല്ലാൽ തുടങ്ങിയയിനം ആൽമര ങ്ങളുണ്ട്. വൃക്ഷരാജൻ എന്നറിയ പ്പെടുന്ന ആൽമരത്തിന് 2000 വർഷത്തോളം ആയുസ്സുണ്ടാവുമത്രേ. ആൽമരത്തിന്റെ ഗുണഗണ ങ്ങളിൽ അതിപ്രധാനമായത് അന്തരീക്ഷത്തെ നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്.
പ്രാണവായുവായ ഓക്സിജൻ എല്ലായ്പ്പോഴും പ്രദാനം ചെയ്തു കൊണ്ടിരിക്കുന്ന വൃക്ഷ വർഗ്ഗമാണ് അശ്വത്ഥം. അഥവാ ആൽമരം. മറ്റെല്ലാ വൃക്ഷങ്ങളും ശ്വസനത്തിന് അന്തരീക്ഷത്തിലെ ഓക്സിജനെ സ്വീകരിക്കുകയും കാർബൺ ഡൈ ഓക്സൈഡ് അഥവാ അംഗാരാമ്ലവാതകം പുറപ്പെടുവിക്കുകയും ചെയ്യുന്നു.
ആനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം ആൽമരത്തിന്റെ ഇലയാണ്. അരചൻ ആൽ എന്നുപറയുന്ന അരയാൽ ആനയ്ക്ക് പ്രിയപ്പെട്ട ആഹാരം ആയതുകൊണ്ട് കുരശനം എന്ന പേരിലും അറിയപ്പെടുന്നു. കുഞ്ജരം എന്നാൽ ആന അശനം എന്നാൽ ഭക്ഷണം കഴിക്കൽ. ആൽമരത്തിന്റെ ഇല സദാ ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ ചലദല(ചലിക്കുന്ന ദളം) എന്നും അറിയപ്പെടുന്നുണ്ട്. വളരെയധികം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന മരമായതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ വഴിവക്കിലൊക്കെ കാണുന്ന വളരെ പഴക്കം ചെന്ന ആൽമരങ്ങളുടെ ചുവടുകൾ സഞ്ചാരികൾക്ക് എന്നും വിശ്രമസ്ഥലമായിരുന്നു.
ശ്രീബുദ്ധന് ജ്ഞാനപ്രാപ്തി ലഭിച്ചത് ആൾമരച്ചുവട്ടിൽ ധ്യാന നിരതനായിരുന്നപ്പോഴാണെന്ന് ഐതിഹ്യങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. ബോധിവൃക്ഷം എന്ന് അരയാലിന് വിശേഷാർത്ഥം കൽപ്പിച്ചിരിക്കുന്നത് അതിനാലാണ്.
ആൽമരത്തിന്റെ മൂലഭാഗത്ത് ദീപം കൊളുത്തി പൂജ ചെയ്യുന്ന ആചാരം വടക്കേ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നു. ഇത്തരം പൂജാപ്രക്രിയയിൽ സാധകന് അനിവാര്യമായ ഓക്സിജന്റെ ലഭ്യത ഉണ്ടാകുകയും ആയുരാരോഗ്യസൗഖ്യത്തിന് കാരണമാകുന്നുവെന്ന ശാസ്ത്രീയതയും ഉണ്ട് ഈ ആചാരത്തിന്. വൃക്ഷങ്ങളെ പൂജിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ ചെയ്യുന്നവർ ഹൈന്ദവരും ബുദ്ധമതക്കാരുമാണ്. അശ്വത്ഥം, തുളസി, വില്വവൃക്ഷം തുടങ്ങിയവർ കൂടാതെ 28 നക്ഷത്രങ്ങളെ പ്രതിനിധീകരിക്കുന്ന വൃക്ഷങ്ങൾ പൂജിക്കുന്ന തത്വത്തിലധിഷ്ഠിതമാണ് ഹൈന്ദവം.
ദൈവരാധനയ്ക്കും, നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു. പല സുഹൃദ് സംഗമങ്ങൾക്കും അക്ഷരശ്ലോക സദസ്സുകൾക്കും ആൽത്തറകൾ വേദികളായി തീർന്നിട്ടുണ്ട്.
Denne historien er fra June 01, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 01, 2023-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം