ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയാണ് ഗുരുവായൂരെന്ന ഈ പുണ്വനഗരിയിലേക്ക്. പ്രതിവർഷം 4 കോടിയോളം ജനങ്ങൾ ഇവിടേയ്ക്ക് വന്നുപോകുന്നുവെന്നാണ് കണക്ക്. ശബരിമലയിലെ മണ്ഡലകാലം പോലെ ഗുരുവായരിൽ പ്രത്യേക ദർശനകാലമില്ല. ഗുരുവായൂരപ്പന് ഭക്തരെ എപ്പോഴും കണ്ടുകൊണ്ടിരിക്കമെന്നതുകൊണ്ടാകാം ഇവിടെ ഒരു ദർശനകാലം ഇല്ലാതിരുന്നത്.
പുലർച്ചെ നാരായണീയം കേട്ടുണരുന്ന ഗുരുവായൂരപ്പൻ രാത്രി ഉറങ്ങുന്നതിന് കൃഷ്ണനാട്ടത്തിന്റെ കൃഷ്ണഗീതി വി ച്ചുകൊണ്ടാണ്. സൂര്യോദയത്തിന് മുമ്പ് അഞ്ചരയ്ക്ക് കൂത്തമ്പല ത്തിൽ നിന്ന് വേദമന്ത്ര പ്രവാഹം തുടങ്ങും. ആദ്യം ഋഗ്വേദവും പിന്നെ യജുർവേദവും വേദപണ്ഡിതർ ചൊല്ലും. ഒരു ദിവസം പോലും മുടങ്ങാതെ വേദപാരായണം നടക്കുന്നതും ഇവിടെയാണ്. ജപിച്ച് നെയ്യ് ഉപസ്തരിച്ചാണ് ഭഗവാന് നിവേദ്യങ്ങൾ അർപ്പിക്കുക. പുഷ്പാഞ്ജലിയും വേദമന്ത്രങ്ങൾക്കുമാണ് ഗുരുവായൂരിൽ പ്രാധാന്യം കൽപ്പിക്കാറുള്ളത്.
ഗുരുവായൂർ ക്ഷേത്രദർശനത്തിന് കാലങ്ങളായി ചിട്ടപ്പെട്ടുവന്ന ഒരു ക്രമമുണ്ട്. ക്ഷേത്രത്തിന് പുറത്ത് കിഴക്കേ നടപ്പുരയിലെ പന്തലിലെ വരിയിലൂടെയാണ് നാലമ്പലത്തിനകത്തേയ്ക്ക് പോകുന്നത്. നാലമ്പലത്തിലേക്ക് എത്താൻ ഓവറുണ്ട്. നാലമ്പലത്തിന്റെ കവാടം കയറുമ്പോൾ തന്നെ എത്തിനോക്കിയാൽ ഭഗവാനെ കൺനിറയെ കാണാം.
സോപാനപ്പടിയിൽ തൊഴുത് കാണിയ്ക്ക വെച്ച് വേഗം നീങ്ങണം. തൊട്ടുതെക്കുഭാഗത്ത് ഗണപതിയുണ്ട്. കുമ്പിട്ടുവണങ്ങിയശേഷം എതിർവശത്തുള്ള സരസ്വതിദേവിയേയും തൊഴാം. പ്രദക്ഷിണവഴിയുടെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയേയും കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് പിന്നിലായി ചൈതന്യം തുളുമ്പുന്ന ഗണപതി ക്ഷേത്രമുണ്ട്.
ഇനി ഉത്സവവിശേഷങ്ങളിലേക്ക് നീങ്ങാം. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവം പോലെ എന്ന് പറയുവാൻ ഗുരുവായൂർ ഉത്സവം മാത്രമേയുള്ളൂ. ഉത്സവം കൊണ്ട് ഉദ്ദേശിക്കുന്നതെന്തോ അതെല്ലാം ആ മതിൽക്കകത്തും പുറത്തും എല്ലാ ദിവസവും ഭക്തന്മാർക്ക് അനുഭവവേദ്യമാകുന്നില്ലേ? അനുനിമിഷമെന്നോണം വർദ്ധിക്കുന്ന ഭക്തജനപ്പെരുപ്പവും പല പേരിലുള്ള ആഘോഷങ്ങളും ഭഗവാന്റെ അപാരമായ കാരുണ്യത്തിന്റെ വലിപ്പവും വ്യക്തമാക്കുന്നത് അവിടെ എല്ലാദിവസവും ഉത്സവം അരങ്ങേറുന്നു എന്നല്ലെ?
Denne historien er fra February 16-29, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 16-29, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം