ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥൻ. എങ്കിലും ലോകഭൂപടത്തിൽ സ്ഥാനം പിടിച്ച് തൃശൂർ പൂരമെന്ന ദേവസംഗമം വടക്കുംനാഥന്റെ മഹനീയ സാന്നിദ്ധ്യത്തിലാണ് നടത്തപ്പെടുന്നത്. പക്ഷേ തൃശ്ശിവ പേരൂരിന്റെ നാഥനായ വടക്കുംനാഥന്റെ ശ്രീകോവിൽ പതിവുപോലെ അടഞ്ഞുകിടക്കും. പൂരം വന്നാലും വടക്കുംനാഥന് പ്രത്യേക ഒരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല. പതിവിന് വിപരീതമായി പൂരക്കാർക്കും വന്നുപോകാൻ ഗോപുരവാതിലുകൾ തുറന്നിടുമെന്നു മാത്രം. പൂരം നാളിൽ കൈലാസനാഥനെ കണ്ടുവന്നിക്കാൻ ചുറ്റുവട്ടത്തുനിന്നും ദേവീദേവന്മാർ എഴുന്നള്ളിയെത്തും. അതിൽ പ്രധാനം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾക്കാണ്.
തച്ചുശാസ്ത്ര കുലപതി പെരുന്തച്ചൻ നിർമ്മിച്ച ചെമ്പോലമേഞ്ഞ താഴികക്കുടം ചൂടിയ മനോഹരമായ കൂത്തമ്പലം ശ്രീ വടക്കുംനാഥന്റേതായിട്ടുണ്ട്. അതിമനോഹരമായി പണിത 58 തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കൂത്തമ്പലത്തിനുള്ളിലെ കൂത്തുമണ്ഡപം 12 തൂണുകളിലാണ് നിലകൊള്ളുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം പുരാതനഗ്രന്ഥങ്ങളിൽ തെങ്കൈലാസം, ഋഷഭീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളിൽ അറിയപ്പെടുന്നു.
ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരൻ, വേദവ്യാസ ശില, ഹനുമാൻ തറയിലെ മൃതസഞ്ജീവനി, അർജ്ജുനന്റെ വിൽ കുഴി, ഗോശാല കൃഷ്ണൻ, വൃഷഭൻ, നന്തികേശൻ, നൃത്തനാഥൻ, വാസുകീശയനൻ, പരശുരാമൻ, അയ്യപ്പൻ, ശംഖ് ചക്രങ്ങൾ, ആദിശങ്കരാചാര്യ സ്വാമികളുടെ സമാധിസ്മാരകം, നാഗദൈവ ങ്ങൾ, വേട്ടക്കരൻ എന്നീ കൽപ്പിത സ്ഥാനദർശനം കൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീവടക്കുംനാഥ ദർശനത്തിലൂടെ വളരെയധികം ഊർജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.
പടിഞ്ഞാറ് ദർശനമായിട്ടുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ വലിയ നാലമ്പലത്തിന് വെളിയിൽ ശങ്കരനാരായണന്റേയും ശ്രീരാമന്റെയും നടുക്ക് നേരെ മൂന്ന് വലിയ ബലിക്കല്ലുകൾ കാണാമെങ്കിലും ഇവിടെ ഉത്സവബലിയും ശീവേലിയും കൊടിമരങ്ങളും കൊടിയേറ്റ് ഉത്സവങ്ങളുമില്ല. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഋഷീശ്വരന്മാർ പൂജ നടത്തിയിരുന്ന ക്ഷേത്രത്തിൽ കലികാലത്തേക്കുള്ള പൂജാച്ചടങ്ങുകളും കൂടി അവർ നടത്തിയിട്ടുള്ളതിനാലാണ് ഉത്സവാഘോഷങ്ങൾ നടത്താറില്ലെന്നതെന്ന് ഐതിഹ്യം.
Denne historien er fra April 16-30, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 16-30, 2024-utgaven av Jyothisharatnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൃഷ്ണനാട്ടം കാണാൻ ശ്രീലകത്തുനിന്നിറങ്ങുന്ന ഗുരുവായൂരപ്പൻ രുദ്രൻ നമ്പൂതിരി, ഗുരുവായൂർ
കൃഷ്ണനാട്ടം ഒരിക്കലും നട തുറന്നിരിക്കുമ്പോൾ നടത്താറില്ല എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം
ഭൂമിദോഷം അകറ്റുന്ന വാമനമൂർത്തി
മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമായ വാമനന് കേരളത്തിൽ വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങളേയുള്ളൂ. അതിലൊന്നാണ് കുന്നംകുളത്തുനിന്ന് വടക്കാഞ്ചേരി പോകുന്ന റൂട്ടിൽ പന്നിത്തടം- പുതിയ മാത്തൂരിലെ ചെറുമുക്ക് വാമനമൂർത്തി ക്ഷേത്രം.
ശബരിമലയിൽ നിന്നിറങ്ങി സ്ത്രീകളുടെ ശബരിമലയിലേയ്ക്ക്
ജ്യേഷ്ഠൻ നീലകണ്ഠൻ നമ്പൂതിരിക്ക് പിന്നാലെ അനുജൻ മുരളീധരൻ നമ്പൂതിരിയും ശബരിമലയ്ക്കുശേഷം സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി
ഐശ്വര്യവും നന്മയും സമന്വയിപ്പിക്കുന്ന ആഘോഷം
മലയാളം കലണ്ടർ പ്രകാരം ചിങ്ങമാസത്തിലാണ് ദേശീയ ഉത്സവമായ തിരുവോണം നക്ഷത്രം വരുന്നത്.
ഈശ്വരനല്ലാതെ മറ്റാരുമല്ല
അനുഭവകഥ
പിടക്കോഴി കൂവുന്ന കാലം
ആൺകുട്ടികൾക്ക് പെണ്ണ് കിട്ടുന്നില്ല.- ജനസംഖ്യാടിസ്ഥാനത്തിൽ ആണും പെണ്ണും തമ്മിലുള്ള റേഷ്യോ വലിയ വ്യത്യാസമില്ല
ഉത്സാഹത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവം
തിരുവോണം മുതൽ പത്തോണം വരെ മാലോകരെല്ലാവരും ഒന്നുപോലെ ഓണപ്പുടവ ധരിച്ച് ഓണ സദ്യയും ഓണക്കളിയും ആർപ്പുവിളികളുമായി തകൃതിയായിട്ടാണ് ആഘോഷിക്കുക.
വിനകളൊഴിക്കും വിഘ്നശ്വരൻ
ഗജാനനം ഭൂതഗണാദി സേവിതം കപിത്ഥ ജമ്പു ഫലസാര ഭക്ഷിതം ഉമാസുതം ശോകവിനാശ കാരണം നമാമി വിഘ്നശ്വര പാദപങ്കജം
ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിൽ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങൾ സഹസ്ര ദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്
ഭഗവാന് സ്വയം അർപ്പിക്കപ്പെടുന്നവനാകണം തന്ത്രി
തന്ത്രി എന്നാൽ തനുവിൽ നിന്നും ത്രാണനം ചെയ്യുന്നവൻ എന്നർത്ഥം